ബിജെപിയ്‌ക്കെതിരെ വാര്‍ത്ത നല്‍കിയാല്‍ കൈകാര്യം ചെയ്യും; മാധ്യമങ്ങള്‍ക്ക് നേരെ ഭീഷണിയുമായി കെ സുരേന്ദ്രന്‍

മാധ്യമങ്ങള്‍ക്ക് നേരെ ഭീഷണി ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിയ്‌ക്കെതിരെ വാര്‍ത്തകള്‍ നല്‍കിയാല്‍ ഓഫീസിലെത്തി ചോദിക്കുമെന്നാണ് കെ സുരേന്ദ്രന്റെ ഭീഷണി. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും സുരേന്ദ്രന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. നിങ്ങളെ കാണുന്നത് കേരള സമൂഹത്തിന് അലര്‍ജിയാണെന്നായിരുന്നു സുരേന്ദ്രന്റെ വിമര്‍ശനം.

മാധ്യമങ്ങള്‍ മനഃപൂര്‍വം ബിജെപിയ്‌ക്കെതിരെ വാര്‍ത്ത നല്‍കുകയാണ്. കഴിഞ്ഞ ദിവസം സംസ്ഥാന നേതൃയോഗം നടന്നപ്പോള്‍ നിങ്ങളുടെ ഒക്കെ ഫോണിലേക്ക് ഒരു മെസേജ് വന്നത് അറിയാമെന്നും സുരേന്ദ്രന്‍ ആരോപിച്ചു. അത് ആരാണ് അയച്ചതെന്നും അറിയാം. നിങ്ങള്‍ക്കൊന്നും ഒരു നാണവുമില്ലേയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ആരെങ്കിലും എഴുതി അയക്കുന്ന സാധനം ചാനലുകളിലും പത്രത്താളുകളിലും അടിച്ചുവിടുകയാണോ. എത്തിക്‌സിന്റെ ഒരു അംശം പോലുമില്ല. നിങ്ങളെ കാണുന്നത് തന്നെ കേരള സമൂഹത്തിന് അലര്‍ജിയാണ്. നിങ്ങളെയൊക്കെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞത് ഓഫീസില്‍ വന്ന് ചോദിക്കുമെന്ന് തന്നെയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കള്ള വാര്‍ത്തകള്‍ കൊടുത്താല്‍ ആ പത്രത്തിന്റെ ഓഫീസില്‍ നേരെ വന്ന് ചോദിക്കും. അതിനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും കെ സുരേന്ദ്രന്‍ പറയുന്നു. അതേസമയം ശോഭാസുരേന്ദ്രനെതിരെയും എന്‍ ശിവരാജനെതിരെയും വിമര്‍ശനം ഉന്നയിച്ച് ഉപതെരഞ്ഞെടുപ്പ് തോല്‍വിയില്‍ കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കി. ബിജെപി സംസ്ഥാന നേതൃത്വമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സി കൃഷ്ണകുമാര്‍ പാലക്കാട് ലഭിക്കാവുന്ന മികച്ച സ്ഥാനാര്‍ത്ഥിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് അവലോകനയോഗത്തിന് മുന്നോടിയായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ശോഭാ സുരേന്ദ്രനും കൗണ്‍സിലര്‍ സ്മിതേഷും സ്ഥാനാര്‍ത്ഥിക്ക് എതിരായി പ്രവര്‍ത്തിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരസഭയില്‍ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കാന്‍ ശ്രമം നടന്നു. അതേസമയം വോട്ട് മറിക്കുന്നതില്‍ സന്ദീപ് വാര്യരുടെ സ്വാധീനം ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

പുറത്തുനിന്ന് എത്തിയവര്‍ തങ്ങളുടെ വാര്‍ഡില്‍ പ്രചരണം നടത്തുന്നതിനെ ആരോപണ വിധേയരായ കൗണ്‍സിലര്‍മാര്‍ എതിര്‍ത്തുവെന്നും കണ്ണാടി പഞ്ചായത്തില്‍ വോട്ട് മറിക്കാന്‍ ശ്രമം നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒരു പഞ്ചായത്ത് ഭാരവാഹിയുമായുള്ള സംഭാഷണം പുറത്തായതോടെ ജാഗ്രത പാലിക്കാനായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പരസ്യപ്രസ്താവനയുടെ പേരില്‍ എന്‍ ശിവരാജന് എതിരെയും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പാലക്കാട് സി കൃഷ്ണകുമാര്‍ ലഭിക്കാവുന്ന മികച്ച സ്ഥാനാര്‍ത്ഥി തന്നെയാണ്. ഉപതെരഞ്ഞെടുപ്പില്‍ സമാഹരിക്കാവുന്ന പരമാവധി വോട്ടുകള്‍ ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest Stories

തൃശൂര്‍പൂരം അലങ്കോലപ്പെട്ട സംഭവം; എംആര്‍ അജിത്കുമാറിന് ഗുരുതര വീഴ്ചയുണ്ടായി; ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂരിന്റെ ലേഖനം; ഔദ്യോഗിക പേജില്‍ പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

'എൽഡിഎഫിന്റെ അടിത്തറ ഭദ്രം, നിലമ്പൂരിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് പറയാൻ കഴിയില്ല'; ടി പി രാമകൃഷ്‌ണൻ

'ഇന്ത്യയില്‍ വരുന്ന അമേരിക്കന്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുത്; ഇവിടെ ഏറ്റവും അധികം സംഭവിക്കുന്ന കുറ്റകൃത്യങ്ങളില്‍ ഒന്ന് ബലാല്‍സംഗമാണ്'; യാത്രികര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് യുഎസ്

'പിണറായി സർക്കാരിനോട്‌ കേരളത്തിലെ ജനങ്ങൾക്ക് വെറുപ്പാണ്, നിലമ്പൂരിലേത് ടീം യുഡിഎഫിന്‍റെ വിജയം'; വി ഡി സതീശൻ

കേന്ദ്രമന്ത്രി സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണം; 'ജെഎസ്‌കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദര്‍ശനാനുമതി തടഞ്ഞത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം; തുറന്നടിച്ച് ഡിവൈഫ്‌ഐ

എന്തുകൊണ്ട് തോറ്റു? ക്യാപ്‌സ്യൂളുകള്‍ അല്ല ഇനി വേണ്ടത്, നയത്തിലെയും ഭരണത്തിലെയും തിരുത്തലാണ്

ലഹരിക്കേസിൽ തമിഴ് നടൻ ശ്രീകാന്ത് പൊലീസ് കസ്റ്റഡിയിൽ

രണ്ട് സംസ്ഥാനങ്ങളിൽ ആം ആദ്മി, ഒരിടത്ത് ബിജെപി, ബംഗാളിൽ തൃണമൂൽ; നിലമ്പൂരിന് പുറമെ തിരഞ്ഞെടുപ്പ് നടന്ന നാലിടങ്ങളിലെ ഫലം പുറത്ത്

'തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും ഉൾക്കൊള്ളേണ്ടതെല്ലാം ഉൾക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്താൻ ശ്രമിക്കും'; എം സ്വരാജ്