ബിജെപിയ്‌ക്കെതിരെ വാര്‍ത്ത നല്‍കിയാല്‍ കൈകാര്യം ചെയ്യും; മാധ്യമങ്ങള്‍ക്ക് നേരെ ഭീഷണിയുമായി കെ സുരേന്ദ്രന്‍

മാധ്യമങ്ങള്‍ക്ക് നേരെ ഭീഷണി ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിയ്‌ക്കെതിരെ വാര്‍ത്തകള്‍ നല്‍കിയാല്‍ ഓഫീസിലെത്തി ചോദിക്കുമെന്നാണ് കെ സുരേന്ദ്രന്റെ ഭീഷണി. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും സുരേന്ദ്രന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. നിങ്ങളെ കാണുന്നത് കേരള സമൂഹത്തിന് അലര്‍ജിയാണെന്നായിരുന്നു സുരേന്ദ്രന്റെ വിമര്‍ശനം.

മാധ്യമങ്ങള്‍ മനഃപൂര്‍വം ബിജെപിയ്‌ക്കെതിരെ വാര്‍ത്ത നല്‍കുകയാണ്. കഴിഞ്ഞ ദിവസം സംസ്ഥാന നേതൃയോഗം നടന്നപ്പോള്‍ നിങ്ങളുടെ ഒക്കെ ഫോണിലേക്ക് ഒരു മെസേജ് വന്നത് അറിയാമെന്നും സുരേന്ദ്രന്‍ ആരോപിച്ചു. അത് ആരാണ് അയച്ചതെന്നും അറിയാം. നിങ്ങള്‍ക്കൊന്നും ഒരു നാണവുമില്ലേയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ആരെങ്കിലും എഴുതി അയക്കുന്ന സാധനം ചാനലുകളിലും പത്രത്താളുകളിലും അടിച്ചുവിടുകയാണോ. എത്തിക്‌സിന്റെ ഒരു അംശം പോലുമില്ല. നിങ്ങളെ കാണുന്നത് തന്നെ കേരള സമൂഹത്തിന് അലര്‍ജിയാണ്. നിങ്ങളെയൊക്കെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞത് ഓഫീസില്‍ വന്ന് ചോദിക്കുമെന്ന് തന്നെയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കള്ള വാര്‍ത്തകള്‍ കൊടുത്താല്‍ ആ പത്രത്തിന്റെ ഓഫീസില്‍ നേരെ വന്ന് ചോദിക്കും. അതിനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും കെ സുരേന്ദ്രന്‍ പറയുന്നു. അതേസമയം ശോഭാസുരേന്ദ്രനെതിരെയും എന്‍ ശിവരാജനെതിരെയും വിമര്‍ശനം ഉന്നയിച്ച് ഉപതെരഞ്ഞെടുപ്പ് തോല്‍വിയില്‍ കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കി. ബിജെപി സംസ്ഥാന നേതൃത്വമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സി കൃഷ്ണകുമാര്‍ പാലക്കാട് ലഭിക്കാവുന്ന മികച്ച സ്ഥാനാര്‍ത്ഥിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് അവലോകനയോഗത്തിന് മുന്നോടിയായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ശോഭാ സുരേന്ദ്രനും കൗണ്‍സിലര്‍ സ്മിതേഷും സ്ഥാനാര്‍ത്ഥിക്ക് എതിരായി പ്രവര്‍ത്തിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരസഭയില്‍ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കാന്‍ ശ്രമം നടന്നു. അതേസമയം വോട്ട് മറിക്കുന്നതില്‍ സന്ദീപ് വാര്യരുടെ സ്വാധീനം ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

പുറത്തുനിന്ന് എത്തിയവര്‍ തങ്ങളുടെ വാര്‍ഡില്‍ പ്രചരണം നടത്തുന്നതിനെ ആരോപണ വിധേയരായ കൗണ്‍സിലര്‍മാര്‍ എതിര്‍ത്തുവെന്നും കണ്ണാടി പഞ്ചായത്തില്‍ വോട്ട് മറിക്കാന്‍ ശ്രമം നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒരു പഞ്ചായത്ത് ഭാരവാഹിയുമായുള്ള സംഭാഷണം പുറത്തായതോടെ ജാഗ്രത പാലിക്കാനായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പരസ്യപ്രസ്താവനയുടെ പേരില്‍ എന്‍ ശിവരാജന് എതിരെയും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പാലക്കാട് സി കൃഷ്ണകുമാര്‍ ലഭിക്കാവുന്ന മികച്ച സ്ഥാനാര്‍ത്ഥി തന്നെയാണ്. ഉപതെരഞ്ഞെടുപ്പില്‍ സമാഹരിക്കാവുന്ന പരമാവധി വോട്ടുകള്‍ ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി