കൊച്ചിയില്‍ പുതുവത്സര ആഘോഷം രാത്രി പന്ത്രണ്ട് വരെ മാത്രം; ജില്ല പൊലീസ് വലയത്തില്‍

കൊച്ചി നഗരത്തില്‍ പുതുവല്‍സരാഘോഷം രാത്രി പന്ത്രണ്ട് വരെ മാത്രം. പുതുവല്‍സരാഘോഷം രാത്രി പന്ത്രണ്ടിനുശേഷം അവസാനിപ്പിക്കണമെന്നും ഡി.ജെ. പാര്‍ട്ടികളിലടക്കം കര്‍ശന പരിശോധനയുണ്ടാകുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു.

ജില്ലാ അതിര്‍ത്തിയിലടക്കം പട്രോളിംഗ് ശക്തമാക്കുമെന്ന് എറണാകുളം റൂറല്‍ പൊലീസും അറിയിച്ചു. പാര്‍ട്ടികള്‍ നടക്കുന്ന വേദികളിലടക്കം മഫ്തിയില്‍ പൊലീസ് സാന്നിധ്യമുണ്ടാകും. നിലവില്‍ ഹോട്ടലുകളിലും പാര്‍ട്ടികള്‍ നടക്കുന്ന സ്ഥലങ്ങളിലുമെല്ലാം സി.സി.ടി.വി ക്യാമറകള്‍ ഉണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ലഹരി പാര്‍ട്ടികള്‍ നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും.

പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരുടെ രജിസ്‌ട്രേഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. നഗരത്തിനുള്ളിലും അതിര്‍ത്തിയിലും വാഹന പരിശോധന കര്‍ശനമാക്കും. സമാന നിയന്ത്രണങ്ങളാണ് ജില്ല മുഴുവന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ജില്ലാ അതിര്‍ത്തിക്കുള്ളില്‍ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം പൊലീസ് സാന്നിധ്യം ഉറപ്പാക്കുമെന്നും റൂറല്‍ പൊലീസ് അറിയിച്ചു. ലഹരി പാര്‍ട്ടികള്‍ നടക്കുന്നില്ലായെന്ന് ഉറപ്പിക്കാന്‍ രണ്ടാഴ്ച മുന്‍പുതന്നെ നിരീക്ഷണം തുടങ്ങിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ