വഖഫ് ഭേദഗതി പ്രകാരം കേരളത്തില്‍ വഖഫ് ബോര്‍ഡ് രൂപീകരിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതം: വി അബ്ദുറഹിമാന്‍

വഖഫ് ഭേദഗതി നിയമപ്രകാരം കേരളത്തില്‍ വഖഫ് ബോര്‍ഡ് രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു എന്ന തരത്തിലുളള പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. വഖഫ് ഭേദഗതി നിയമപ്രകാരം സര്‍ക്കാരാണ് ബോര്‍ഡിലെ മുഴുവന്‍ അംഗങ്ങളെയും നോമിനേറ്റ് ചെയ്യേണ്ടത്. എന്നാല്‍ തെരഞ്ഞെടുപ്പ് നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് മന്ത്രി അറിയിച്ചു. കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതുവരെ നിലവിലെ ബോര്‍ഡിന് തുടരാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വഖഫ് ഭേദഗതി പ്രകാരം ബോര്‍ഡിലെ മുഴുവന്‍ അംഗങ്ങളെയും നോമിനേറ്റ് ചെയ്യേണ്ടത് സര്‍ക്കാരാണ് എന്നാല്‍ തെരഞ്ഞെടുപ്പ് നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. സെക്രട്ടേറിയറ്റിലെ അഡീഷണല്‍ സെക്രട്ടറിയെ വരണാധികാരിയായി നിയമിച്ചിട്ടുമുണ്ട്. വഖഫ് ഭേദഗതി നിയമപ്രകാരമാണ് ബോര്‍ഡ് രൂപീകരിക്കുന്നതെങ്കില്‍ വരണാധികാരിയെ നിയമിക്കുകയോ വോട്ടര്‍ പട്ടിക തയ്യാറാക്കുകയോ വേണ്ട. വഖഫ് ഭേദഗതി നിയമത്തെ ശക്തമായി എതിര്‍ത്ത സംസ്ഥാനമാണ് കേരളം. മറിച്ചുളള പ്രചാരണം ദുരുദ്ദേശപരമാണെന്നും മന്ത്രി വി അബ്ദുറഹിമാന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം വഖഫ് വിഷയത്തില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ തകര്‍ക്കാനുളള ബിജെപി സര്‍ക്കാരിന്റെ നീക്കം തടയുന്നതില്‍ സുപ്രീംകോടതി ഫലപ്രദമായ നിലപാട് സ്വീകരിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി പലതവണ നടത്തിയ വെല്ലുവിളികള്‍ക്ക് അതിശക്തമായ തിരിച്ചടിയാണ് സുപ്രീംകോടതി ഇടപെടലിലൂടെ ഉണ്ടായതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി