നയനയുടെ മരണരംഗം പുനരാവിഷ്‌കരിക്കും; നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്

സംവിധായിക നയന സൂര്യന്‍ മരിച്ചിട്ട് ഇന്ന് നാല് വര്‍ഷമാവുകയാണ്. ഓര്‍മദിനത്തില്‍ സുഹൃത്തുക്കള്‍ കാത്തിരിക്കുന്നത് നയനയുടെ മരണകാരണം എന്തെന്ന് അറിയാനാണ്. അതിലേക്കുള്ള അന്വേഷണം തുടരുന്ന ക്രൈംബ്രാഞ്ച് നിര്‍ണായക പരീക്ഷണത്തിന് ഒരുങ്ങുകയാണ്.

നയനയെ മരിച്ച നിലയില്‍ ആദ്യം കണ്ട സുഹൃത്തുക്കളെയും ഫൊറന്‍സിക് സംഘത്തെയും ഉള്‍പ്പെടുത്തി മരണരംഗം അതേ മുറിയില്‍ പുനരാവിഷ്‌കരിക്കാന്‍. നയനയുടെ മുറിയുടെ കതക് അകത്ത് നിന്ന് കുറ്റിയിട്ടിരുന്നോയെന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യം.

ശരീരത്തിലെ മുറിവുകളേക്കുറിച്ച് ഫൊറന്‍സിക് സര്‍ജനോട് വീണ്ടും വ്യക്തത വരുത്താനും തീരുമാനിച്ചു. സാക്ഷികളില്‍ ഭൂരിഭാഗം പേരും മൊഴി നല്‍കിയിരിക്കുന്നത് കുറ്റിയിട്ടിരുന്നൂവെന്നും മുറി ബലം പ്രയോഗിച്ചണ് തുറന്നതെന്നുമാണ്. പുനരാവിഷ്‌കാരത്തിലും ഇത് തെളിഞ്ഞാല്‍ ആത്മഹത്യ എന്ന സാധ്യതയ്ക്ക് ബലമേറും. അല്ലെങ്കില്‍ കൊലപാതകത്തിലേക്കും.

അതോടൊപ്പം ശരീരത്തിലെ മുറിവുകളെക്കുറിച്ച് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോ. കെ. ശശികലയുമായി സംസാരിച്ച് ഒരിക്കല്‍ കൂടി വ്യക്തത വരുത്തും. ഇതിന് ശേഷം മെഡിക്കല്‍ ബോര്‍ഡും തെളിവുകള്‍ വിലയിരുത്തുന്നതോടെ നയനയുടെ മരണകാരണത്തില്‍ അന്തിമ നിഗമനത്തിലെത്താനാകുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ.

Latest Stories

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ