നയനയുടെ മരണരംഗം പുനരാവിഷ്‌കരിക്കും; നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്

സംവിധായിക നയന സൂര്യന്‍ മരിച്ചിട്ട് ഇന്ന് നാല് വര്‍ഷമാവുകയാണ്. ഓര്‍മദിനത്തില്‍ സുഹൃത്തുക്കള്‍ കാത്തിരിക്കുന്നത് നയനയുടെ മരണകാരണം എന്തെന്ന് അറിയാനാണ്. അതിലേക്കുള്ള അന്വേഷണം തുടരുന്ന ക്രൈംബ്രാഞ്ച് നിര്‍ണായക പരീക്ഷണത്തിന് ഒരുങ്ങുകയാണ്.

നയനയെ മരിച്ച നിലയില്‍ ആദ്യം കണ്ട സുഹൃത്തുക്കളെയും ഫൊറന്‍സിക് സംഘത്തെയും ഉള്‍പ്പെടുത്തി മരണരംഗം അതേ മുറിയില്‍ പുനരാവിഷ്‌കരിക്കാന്‍. നയനയുടെ മുറിയുടെ കതക് അകത്ത് നിന്ന് കുറ്റിയിട്ടിരുന്നോയെന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യം.

ശരീരത്തിലെ മുറിവുകളേക്കുറിച്ച് ഫൊറന്‍സിക് സര്‍ജനോട് വീണ്ടും വ്യക്തത വരുത്താനും തീരുമാനിച്ചു. സാക്ഷികളില്‍ ഭൂരിഭാഗം പേരും മൊഴി നല്‍കിയിരിക്കുന്നത് കുറ്റിയിട്ടിരുന്നൂവെന്നും മുറി ബലം പ്രയോഗിച്ചണ് തുറന്നതെന്നുമാണ്. പുനരാവിഷ്‌കാരത്തിലും ഇത് തെളിഞ്ഞാല്‍ ആത്മഹത്യ എന്ന സാധ്യതയ്ക്ക് ബലമേറും. അല്ലെങ്കില്‍ കൊലപാതകത്തിലേക്കും.

അതോടൊപ്പം ശരീരത്തിലെ മുറിവുകളെക്കുറിച്ച് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോ. കെ. ശശികലയുമായി സംസാരിച്ച് ഒരിക്കല്‍ കൂടി വ്യക്തത വരുത്തും. ഇതിന് ശേഷം മെഡിക്കല്‍ ബോര്‍ഡും തെളിവുകള്‍ വിലയിരുത്തുന്നതോടെ നയനയുടെ മരണകാരണത്തില്‍ അന്തിമ നിഗമനത്തിലെത്താനാകുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”