എന്‍.ഐ.എ ചോദ്യം ചെയ്തിട്ടില്ല; വാര്‍ത്തകള്‍ പടച്ചു വിടുന്നതിനു പിന്നില്‍ ഗൂഢശക്തികള്‍; ജന്മഭൂമി കൂട്ടുനില്‍ക്കുന്നത് വേദനാജനകം; പത്രാധിപര്‍ക്ക് കത്തെഴുതി ചെക്കുട്ടി

ദേശീയ അന്വേഷണ ഏജന്‍സി തന്നെ ചോദ്യം ചെയ്തുവെന്നുള്ള ജന്മഭൂമി വാര്‍ത്ത തള്ളി മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി. മറ്റേതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികളോ ഇന്നുവരെ ഒരു കാര്യത്തിനും തന്നെ ചോദ്യം ചെയ്തിട്ടില്ല. ഇത്തരം വാര്‍ത്തകള്‍ ചിലര്‍ പടച്ചു വിടുന്നതിനു പിന്നില്‍ ചില ഗൂഢശക്തികള്‍ പതിയിരിക്കുന്നുണ്ട് എന്ന് ദീര്‍ഘകാലത്തെ മാധ്യമപ്രവര്‍ത്തനത്തില്‍ എനിക്ക് ബോധ്യമായതാണ്. നേരത്തെ എനിക്കെതിരെ ഒരു മുന്‍നിര മാധ്യമത്തില്‍ നട്ട ഇത്തരം ഒരു വ്യാജവാര്‍ത്തയുടെ പേരിലാണ് എനിക്ക് ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് തൊഴില്‍ ഉപേക്ഷിച്ചു ഡല്‍ഹിയിലേക്ക് വണ്ടി കയറേണ്ടി വന്നത്. അത്തരം കുല്‍സിതനീക്കങ്ങള്‍ക്കു ജന്മഭൂമി അറിഞ്ഞോ അറിയാതെയോ കൂട്ടുനില്‍ക്കുന്നത് വേദനാജനകമാണെന്ന് ജന്മഭൂമി പത്രാധിപര്‍ക്കെഴുതിയ കത്തില്‍ ചെക്കുട്ടി വ്യക്തമാക്കി.

ചെക്കുട്ടിയുടെ കത്തിന്റെ പൂര്‍ണരൂപം:

1.എന്നെ ദേശീയ അന്വേഷണ ഏജന്‍സിയോ മറ്റേതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികളോ ഇന്നുവരെ ഒരു കാര്യത്തിനും ചോദ്യം ചെയ്യുകയുണ്ടായില്ല. പത്രപ്രവര്‍ത്തനം എന്ന തൊഴിലിന്റെ ഭാഗമായി സമൂഹത്തിലെ നിരവധി വിഭാഗം ആളുകളുമായും പ്രസ്ഥാനങ്ങളുമായും ഞാന്‍ ബന്ധപ്പെടാറുണ്ട്. തൊഴില്‍പരമായ ബന്ധങ്ങള്‍ക്കപ്പുറം ആരുമായും എനിക്ക് പ്രത്യേക സൗഹൃദമോ മമതയോ താല്പര്യമോ ഇല്ല. രാഷ്ട്രീയമായി ഞാന്‍ ഒരു പാര്‍ട്ടിയിലും പ്രസ്ഥാനത്തിലും അംഗവുമല്ല.

2.ഇന്ത്യന്‍ എക്സ് പ്രസ്സില്‍ പവര്‍ത്തിക്കവേ, ഒരു പുതു മാധ്യമമേഖല എന്നനിലയില്‍ ഞാന്‍ കൈരളി ചാനല്‍ എന്ന ദൃശ്യമാധ്യമ സ്ഥാപനത്തില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കും മുമ്പ് എനിക്ക് അവിടെനിന്ന് പിരിയേണ്ടിവന്നു. പിന്നീട് ഞാന്‍ പല മാധ്യമങ്ങളിലും കരാര്‍ വ്യവസ്ഥയില്‍ ജോലിചെയ്തു. മാധ്യമം, തേജസ് എന്നീ പത്രങ്ങളില്‍ ഞാന്‍ അക്കാലത്തു പ്രവര്‍ത്തിക്കുകയുണ്ടായി. 2018 ഡിസംബര്‍ അവസാനം തേജസ് പ്രസിദ്ധീകരണം നിര്‍ത്തിയതോടെ എനിക്ക് തൊഴിലൊന്നുമില്ല. എന്റെ പ്രധാന വരുമാനം സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ മാത്രമാണ്. ഇടയ്ക്ക് ചില മാധ്യമങ്ങള്‍ ലേഖനങ്ങള്‍ക്കും മറ്റും പ്രതിഫലം നല്‍കാറുണ്ട്.

3.പോപ്പുലര്‍ ഫ്രണ്ട് സെപ്റ്റംബര്‍ രണ്ടാംവാരം കോഴിക്കോട്ടു നടത്തിയ ഒരു മാധ്യമ സെമിനാറില്‍ എന്നെ ക്ഷണിച്ചിരുന്നു; ഞാന്‍ അതില്‍ പങ്കടുക്കുകയും ചെയ്തു. അതിനപ്പുറം അതുമായി എനിക്കൊരു ബന്ധവും ഉണ്ടായിരുന്നില്ല.

4. ഞാന്‍ പോപ്പുലര്‍ ഫ്രണ്ടിലെ ചിലരുടെ കൂടെ സ്ഥിരമായി ഗള്‍ഫ് യാത്ര ചെയ്യുന്നുവെന്നും അവരില്‍ നിന്ന് വന്‍തുക സാമ്പത്തിക സഹായം സ്വീകരിക്കുന്നു എന്നും ചില പരാമര്‍ശങ്ങള്‍ കാണുന്നു. അതില്‍ യാതൊരു സത്യവുമില്ല. ഞാന്‍ ജീവിതത്തില്‍ രണ്ടു തവണ മാത്രമാണ് ഗള്‍ഫില്‍ പോയിട്ടുള്ളത്. തേജസില്‍ ജോലി ചെയ്യുമ്പോള്‍ അതിന്റെ ബഹ്റൈന്‍ എഡിഷന്‍ ഉത്ഘാടനവുമായി ബന്ധപ്പെട്ടു ഒരു തവണയും ദോഹയില്‍ ഒരു മാധ്യമ സെമിനാറില്‍ പങ്കെടുക്കാനായി മറ്റൊരു തവണയും അവിടെ പോയിരുന്നു. ഏതാണ്ട് എട്ടു വര്‍ഷം മുമ്പാണ് രണ്ടാമത്തെ സന്ദര്‍ശനം.

വസ്തുതകള്‍ ഇതൊക്കെയാണ്. ഇത്തരം വാര്‍ത്തകള്‍ ചിലര്‍ പടച്ചു വിടുന്നതിനു പിന്നില്‍ ചില ഗൂഢശക്തികള്‍ പതിയിരിക്കുന്നുണ്ട് എന്ന് ദീര്‍ഘകാലത്തെ മാധ്യമപ്രവര്‍ത്തനത്തില്‍ എനിക്ക് ബോധ്യമായതാണ്. നേരത്തെ എനിക്കെതിരെ ഒരു മുന്‍നിര മാധ്യമത്തില്‍ നട്ട ഇത്തരം ഒരു വ്യാജവാര്‍ത്തയുടെ പേരിലാണ് എനിക്ക് ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് തൊഴില്‍ ഉപേക്ഷിച്ചു ഡല്‍ഹിയിലേക്ക് വണ്ടി കയറേണ്ടി വന്നത്. അത്തരം കുല്‍സിതനീക്കങ്ങള്‍ക്കു ജന്മഭൂമി അറിഞ്ഞോ അറിയാതെയോ കൂട്ടുനില്‍ക്കുന്നത് വേദനാജനകമാണ്. അതിനാലാണ് ഞാന്‍ ഈ കുറിപ്പ് താങ്കള്‍ക്ക് അയക്കുന്നത്. ഇത് ഒരു കത്തായിട്ടെങ്കിലും പ്രസിദ്ധീകരിക്കാന്‍ ദയവുണ്ടായാല്‍ സന്തോഷം.

വിധേയന്‍,

എന്‍ പി ചെക്കുട്ടി

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ