പാര്‍ട്ടി നല്‍കുന്ന ക്ലീന്‍ചിറ്റിനനുസരിച്ചല്ല നിയമനം നടത്തുകയെന്ന് എംവി ഗോവിന്ദന്‍; 'രക്തസാക്ഷികളെ കൊന്നവര്‍ ഇപ്പോള്‍ അവരുടെ വക്താക്കളാകേണ്ട, റവാഡ അല്ല അവരെ കൊന്നത്, യുഡിഎഫാണ് '

ഡിജിപി നിയമനവുമയി ബന്ധപ്പെട്ട് അനാവശ്യ വിവാദമാണ് ഇപ്പോള്‍ ഉണ്ടാക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കൂത്തുപറമ്പില്‍ വെടിവെച്ച് സഖാക്കളെ കൊന്നത് യുഡിഎഫാണെന്നും അല്ലാതെ പുതിയ ഡിജിപി റവാഡ ചന്ദ്രശേഖര്‍ അല്ലെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. രക്തസാക്ഷികളെ കൊന്നവര്‍ ഇപ്പോള്‍ അവരുടെ വക്താക്കളാകേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാപരമായ കാര്യമാണ് നിര്‍വഹിച്ചിട്ടുള്ളത്. പ്രശ്നങ്ങളൊന്നും ഇല്ലാത്തത് കൊണ്ട് ബോധപൂര്‍വ്വമായി പ്രശ്നങ്ങളുണ്ടാക്കാനാണ് ഡിജിപി നിയമനം വിവാദമാക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. ഡിജിപി നിയമനവുമായി ബന്ധപ്പെട്ട് പി ജയരാജന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും താന്‍ പറഞ്ഞത് തന്നെയാണ് ജയരാജനും പറഞ്ഞതെന്നും ഗോവിന്ദന്‍ വിശദീകരിച്ചു.

കൂത്തുപറമ്പില്‍ വെടിവെച്ചു കൊന്നത് യുഡിഎഫാണ്. അവരാണിപ്പോള്‍ രക്തസാക്ഷികളുടെ വക്താക്കളായി ചമയുന്നതെന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്. വെടിവെപ്പില്‍ ഡിജിപിയായി നിയമിതനായിട്ടുള്ള റവാഡ എ ചന്ദ്രശേഖറിനെ പങ്കില്ലെന്ന് കോടതിയും കമ്മിഷനും വ്യക്തമാക്കിയിട്ടുണ്ടെന്നും സിപിഎം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന് നിയമനത്തിന് അതിന്റെതായ ഒരു മാനദണ്ഡമുണ്ടാകും അല്ലാതെ പാര്‍ട്ടി നല്‍കുന്ന ക്ലീന്‍ചിറ്റിനനുസരിച്ചല്ല നിയമനം നടത്തുകയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഡിജിപിയെ നിയമിക്കുന്നതില്‍ പാര്‍ട്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കേണ്ട കാര്യമില്ല. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ ഒരു സംവിധാനത്തിന്റെ ഭാഗമായി നിശ്ചയിക്കേണ്ട കാര്യമാണതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

പട്ടികയിലുണ്ടായിരുന്ന മറ്റുള്ളവരേക്കാള്‍ സ്വീകാര്യന്‍ ആയതുകൊണ്ടാകും റവാഡ ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തത്. സര്‍ക്കാരിന് അതിന്റെതായ ഒരു മാനദണ്ഡമുണ്ടാകും. പാര്‍ട്ടി നല്‍കുന്ന ക്ലീന്‍ചിറ്റിനനുസരിച്ചല്ല നിയമനം നടത്തുക. ഡിജിപിയെ നിയമിക്കുന്നതില്‍ പാര്‍ട്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കേണ്ട കാര്യമില്ല. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ ഒരു സംവിധാനത്തിന്റെ ഭാഗമായി നിശ്ചയിക്കേണ്ട കാര്യമാണത്’

ഡിജിപിയെ നിയമിക്കുന്നതില്‍ പാര്‍ട്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കേണ്ട കാര്യമില്ലെന്നാണ് സിപിഎം സംസഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത്. രക്തസാക്ഷികളെ കൊന്നവര്‍ ഇപ്പോള്‍ അവരുടെ വക്താക്കളാകേണ്ടെന്നും റവാഡ ചന്ദ്രശേഖര്‍ അല്ല കൊന്നതെന്നും യുഡിഎഫിന്റെ ഭരണത്തിലാണ് ഞങ്ങളുടെ അഞ്ച് സഖാക്കളാണ് കൊന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സംഭവം നടക്കുന്ന രണ്ട് ദിവസം മുമ്പാണ് റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ഉദ്യോഗസ്ഥാനായി എത്തുന്നത്. അദ്ദേഹത്തിന് കണ്ണൂരിന്റെയും തലശ്ശേരിയുടെയോ ഭൂമിശാസ്ത്രം അറിയുമായിരുന്നില്ല. റവാഡ ചന്ദ്രശേഖറിനെ കോടതി തന്നെ കുറ്റാരോപിതരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതാണ് സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

Latest Stories

സംസ്ഥാനത്ത് ഈ മാസം റിപ്പോർട്ട് ചെയ്തത് 70 ഷിഗെല്ല കേസുകള്‍, 5 മരണം : മന്ത്രി കെ. മുരളീധരന്‍

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചെന്ന് പറഞ്ഞിട്ടില്ല, പരാതി വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന്'; ടിനി ടോമിന്റെ മൊഴിയെടുത്തു

രാഹുൽ സദാശിവന്റെ 'ഒടിയൻ' എത്തുന്നു; പ്രധാനകഥാപാത്രങ്ങളായി പൃഥ്വിരാജും മഞ്ജു വാര്യരും; ടൈറ്റിൽ പോസ്റ്റർ പുറത്ത്

'ചെയ്ത് പോയതിനെല്ലാം ക്ഷമ ചോദിക്കുന്നു, അസുഖ വിവരം അറിഞ്ഞ് തന്നെയാണ് ബിഷപ്പ് വന്നത്...കിച്ചു കാണാൻ വരുമെന്നാണ് വിശ്വാസം'; രേണു സുധി

'പൊതുഇടങ്ങളിലാണെങ്കിൽ പോലും ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ട്, അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം'; പാപ്പരാസികൾക്കെതിരെ ഫാത്തിമ തഹിലിയ എംഎൽഎ

പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം; സമരം ചെയ്യുന്ന കാര്യം പരിഗണനയില്ലെന്ന് സ്വകാര്യ ബസ്സുടമകൾ

ചോദ്യ പേപ്പർ ചോര്‍ച്ച തട്ടിപ്പുകൾ തടയാൻ കേന്ദ്ര നടപടി; ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം

കഫ് സിറപ്പുകൾക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഓവർ ദി കൗണ്ടർ വില്പന നിരോധിച്ച് കേന്ദ്ര മന്ത്രാലയം

'കുടുംബശ്രീ വനിതകളെയും തൊഴിലുറപ്പ് അമ്മമാരെയും വേതനം നൽകില്ല എന്ന് പറഞ്ഞു വിരട്ടി നവകേരളസദസ്സിലും വനിതാ മതിലിലും നിർബന്ധമായി മണിക്കൂറുകൾ പങ്കെടുപ്പിക്കുന്നതല്ല വിപ്ലവം, ഇതാണ് യഥാർത്ഥ വിപ്ലവം'; കെ എസ് ശബരീനാഥൻ

'എൽഎഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം പാളി, ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് സൃഷ്ടിച്ചത്: പി രാജീവ്