പാര്‍ട്ടി നല്‍കുന്ന ക്ലീന്‍ചിറ്റിനനുസരിച്ചല്ല നിയമനം നടത്തുകയെന്ന് എംവി ഗോവിന്ദന്‍; 'രക്തസാക്ഷികളെ കൊന്നവര്‍ ഇപ്പോള്‍ അവരുടെ വക്താക്കളാകേണ്ട, റവാഡ അല്ല അവരെ കൊന്നത്, യുഡിഎഫാണ് '

ഡിജിപി നിയമനവുമയി ബന്ധപ്പെട്ട് അനാവശ്യ വിവാദമാണ് ഇപ്പോള്‍ ഉണ്ടാക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കൂത്തുപറമ്പില്‍ വെടിവെച്ച് സഖാക്കളെ കൊന്നത് യുഡിഎഫാണെന്നും അല്ലാതെ പുതിയ ഡിജിപി റവാഡ ചന്ദ്രശേഖര്‍ അല്ലെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. രക്തസാക്ഷികളെ കൊന്നവര്‍ ഇപ്പോള്‍ അവരുടെ വക്താക്കളാകേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാപരമായ കാര്യമാണ് നിര്‍വഹിച്ചിട്ടുള്ളത്. പ്രശ്നങ്ങളൊന്നും ഇല്ലാത്തത് കൊണ്ട് ബോധപൂര്‍വ്വമായി പ്രശ്നങ്ങളുണ്ടാക്കാനാണ് ഡിജിപി നിയമനം വിവാദമാക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. ഡിജിപി നിയമനവുമായി ബന്ധപ്പെട്ട് പി ജയരാജന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും താന്‍ പറഞ്ഞത് തന്നെയാണ് ജയരാജനും പറഞ്ഞതെന്നും ഗോവിന്ദന്‍ വിശദീകരിച്ചു.

കൂത്തുപറമ്പില്‍ വെടിവെച്ചു കൊന്നത് യുഡിഎഫാണ്. അവരാണിപ്പോള്‍ രക്തസാക്ഷികളുടെ വക്താക്കളായി ചമയുന്നതെന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്. വെടിവെപ്പില്‍ ഡിജിപിയായി നിയമിതനായിട്ടുള്ള റവാഡ എ ചന്ദ്രശേഖറിനെ പങ്കില്ലെന്ന് കോടതിയും കമ്മിഷനും വ്യക്തമാക്കിയിട്ടുണ്ടെന്നും സിപിഎം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന് നിയമനത്തിന് അതിന്റെതായ ഒരു മാനദണ്ഡമുണ്ടാകും അല്ലാതെ പാര്‍ട്ടി നല്‍കുന്ന ക്ലീന്‍ചിറ്റിനനുസരിച്ചല്ല നിയമനം നടത്തുകയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഡിജിപിയെ നിയമിക്കുന്നതില്‍ പാര്‍ട്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കേണ്ട കാര്യമില്ല. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ ഒരു സംവിധാനത്തിന്റെ ഭാഗമായി നിശ്ചയിക്കേണ്ട കാര്യമാണതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

പട്ടികയിലുണ്ടായിരുന്ന മറ്റുള്ളവരേക്കാള്‍ സ്വീകാര്യന്‍ ആയതുകൊണ്ടാകും റവാഡ ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തത്. സര്‍ക്കാരിന് അതിന്റെതായ ഒരു മാനദണ്ഡമുണ്ടാകും. പാര്‍ട്ടി നല്‍കുന്ന ക്ലീന്‍ചിറ്റിനനുസരിച്ചല്ല നിയമനം നടത്തുക. ഡിജിപിയെ നിയമിക്കുന്നതില്‍ പാര്‍ട്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കേണ്ട കാര്യമില്ല. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ ഒരു സംവിധാനത്തിന്റെ ഭാഗമായി നിശ്ചയിക്കേണ്ട കാര്യമാണത്’

ഡിജിപിയെ നിയമിക്കുന്നതില്‍ പാര്‍ട്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കേണ്ട കാര്യമില്ലെന്നാണ് സിപിഎം സംസഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത്. രക്തസാക്ഷികളെ കൊന്നവര്‍ ഇപ്പോള്‍ അവരുടെ വക്താക്കളാകേണ്ടെന്നും റവാഡ ചന്ദ്രശേഖര്‍ അല്ല കൊന്നതെന്നും യുഡിഎഫിന്റെ ഭരണത്തിലാണ് ഞങ്ങളുടെ അഞ്ച് സഖാക്കളാണ് കൊന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സംഭവം നടക്കുന്ന രണ്ട് ദിവസം മുമ്പാണ് റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ഉദ്യോഗസ്ഥാനായി എത്തുന്നത്. അദ്ദേഹത്തിന് കണ്ണൂരിന്റെയും തലശ്ശേരിയുടെയോ ഭൂമിശാസ്ത്രം അറിയുമായിരുന്നില്ല. റവാഡ ചന്ദ്രശേഖറിനെ കോടതി തന്നെ കുറ്റാരോപിതരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതാണ് സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം