മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി കയ്യേറി മുത്തൂറ്റ് ഗ്രൂപ്പിന്റെ റിസോര്‍ട്ട് നിര്‍മ്മാണം; സബ്കളക്ടറുടെ റിപ്പോര്‍ട്ട് തഹസില്‍ദാര്‍ പൂഴ്ത്തി

ആലപ്പുഴ മാരാരിക്കുളത്ത് കോടികള്‍ വില മതിക്കുന്ന സര്‍ക്കാര്‍ ഭൂമി കയ്യേറി മുത്തൂറ്റ് ഗ്രൂപ്പിന്റെ റിസോര്‍ട്ട്. സാന്തേരി പേള്‍ എന്ന പേരിലുള്ള റിസോര്‍ട്ട് നിര്‍മ്മാണത്തിന് ഒന്നരയേക്കര്‍ കടല്‍ പുറമ്പോക്ക് ഭൂമിയാണ് മുത്തൂറ്റ് ഗ്രൂപ്പ് കയ്യേറിയത്. റിസോര്‍ട്ട് നിര്‍മ്മാണത്തിനായി ഏക്കറു കണക്കിന് ഭൂമി വാങ്ങുന്നതിനിടെ മത്സ്യത്തൊഴിലാളികളെ പാര്‍പ്പിക്കാന്‍ മാത്രമായി നല്‍കിയ രേഖകളില്ലാത്ത പുറമ്പോക്ക് ഭൂമിയാണ് മുത്തൂറ്റ് ഗ്രൂപ്പ് കയ്യേറിയത്.

മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ ഭൂമി ഇവര്‍ ചുളുവിലയ്ക്ക് വാങ്ങിക്കൂട്ടുകയായിരുന്നു. റേഷന്‍കാര്‍ഡിനും വൈദ്യുതി കണക്ഷനും മാത്രം കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഭൂമിയാണ് റിസോര്‍ട്ട് അധികൃതര്‍ വാങ്ങിക്കൂട്ടി അനധികൃതമായി കൈവശം വെച്ചത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ മാരാരിക്കുളം വടക്ക് വില്ലേജ് ഓഫീസര്‍ അന്വേഷണം നടത്തുകയും ഭൂമി കയ്യേറിയതായി കണ്ടെത്തുകയായിരുന്നുവെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചേര്‍ത്തല എല്‍ആര്‍ തഹസില്‍ദാര്‍ അന്വേഷണം നടത്തി ഭൂമി തിരിച്ചു പിടിക്കാന്‍ ഉത്തരവിട്ടു. ഇതിനെതിരെ മുത്തൂറ്റ് ഗ്രൂപ്പ് ആലപ്പുഴ സബ്കളക്ടറെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളി ഭൂമി തിരിച്ചുപിടിക്കാന്‍ തീരുമാനമെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ചേര്‍ത്തല എല്‍ആര്‍ തഹസില്‍ദാര്‍ ടിയു ജോണിന് കൈമാറി. എന്നാല്‍, ഭൂമി തിരിച്ച് പിടിക്കാതെ ഒരു മാസത്തേക്ക് ഇയാള്‍ ഫയല്‍ പൂഴ്ത്തി. ഇതിന് പുറമെ വീണ്ടും ഹിയറിംഗ് നടത്തുകയും ചെയ്തു.

അതേസമയം, മത്സ്യത്തൊഴിലാളികളില്‍ നിന്ന് പണം കൊടുത്ത് വാങ്ങിയ ഭൂമിയാണ് ഇതെന്നും കോടതി എന്ത് തീരുമാനിക്കുന്നുവോ അത് അംഗീകരിക്കുമെന്നും മുത്തൂറ്റ് ഗ്രൂപ്പ് വ്യക്തമാക്കി.

Latest Stories

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ