മുനമ്പത്ത് വഞ്ചന; വഖഫ് നിയമത്തിലൂടെ മാത്രം പ്രശ്നം പരിഹരിക്കപ്പെടിലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു, കേന്ദ്രമന്ത്രി പറയുന്നത് കേട്ട് ഞെട്ടിയെന്ന് സമരസമിതി കൺവീനർ ജോസഫ് ബെന്നി

വഖഫ് ഭേദ​ഗതിയിലൂടെ മാത്രം മുനമ്പത്തിന് നീതി ലഭിക്കില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. മുനമ്പത്തെ ജനങ്ങൾ നിയമപോരാട്ടം തുടരേണ്ടി വരുമെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ നിയമ വഴിയിലൂടെ തന്നെ പരിഹാരം കാണണമെന്നും കിരൺ റിജിജു മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

“കേന്ദ്ര സർക്കാർ വഖഫ് ബില്ലിൽ കൊണ്ടുവന്ന ഏത് ഭേദഗതി പ്രകാരമാണ് മുനമ്പം പ്രശ്നം പരിഹരിക്കുകയെന്ന” മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനാണ് വഖഫ് ഭേദഗതി നിയമത്തിൽ മുനമ്പം പ്രശ്നം പരിഹരിക്കാൻ മാത്രം പ്രത്യേകിച്ചൊരു വകുപ്പുമില്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു പറഞ്ഞത്. വഖഫ് ഭേദഗതി നിയമത്തിലെഒരു വകുപ്പ് കൊണ്ട് മുനമ്പം പ്രശ്നം തീരുമെന്ന് പറയാനാവി​ല്ലെന്നും മുനമ്പ പ്രശ്ന പരിഹാരം ഒരു പ്രക്രിയയാണെന്നും കോടതിയിൽ കേസുമായി മു​​ന്നോട്ടുപോകേണ്ടി വരുമെന്നുമാണ് മന്ത്രി പറഞ്ഞത്.1995-ലെ വഖഫ് നിയമത്തിൽ നിന്ന് 40-ാം വകുപ്പ് എടുത്തുകളഞ്ഞതോടെ മുനമ്പം പ്രശ്നം തീരുമെന്ന് പാർലമെന്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കേന്ദ്ര മന്ത്രി റിജിജു പറഞ്ഞിരുന്നു.

മുനമ്പം പ്രശ്‌നം തന്നെ ആഴത്തിൽ അസ്വസ്ഥതപ്പെടുത്തിയെന്നും ഉത്തരവാദിത്തപ്പെട്ട സർക്കാർ എന്ന നിലയിലാണ് നിർണായകനടപടി സ്വീകരിച്ചതെന്നും കിരൺ റിജിജു വ്യക്തമാക്കി. വിശദമായ ചർച്ചയ്ക്ക് ശേഷമാണ് ബിൽ അവതരിപ്പിച്ചത്. മുനമ്പത്തേതുപോലെ പ്രശ്‌നം ഇനി ആവർത്തിക്കില്ല. ഇനി വാക്കാൽ പ്രഖ്യാപിച്ചാൽ വഖഫ് ഭൂമിയാകില്ല. പകരം രേഖ വേണം , റിജിജു പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം കേന്ദ്രമന്ത്രി പറയുന്നത് കേട്ട് ഞെട്ടിയെന്ന് സമരസമിതി കൺവീനർ ജോസഫ് ബെന്നി പറഞ്ഞു. മുനമ്പം സമരഭൂമിയിൽ ബിജെപിയുടെ എല്ലാ നേതാക്കന്മാരും വരുകയും വഖ്ഫ് ഭേദഗതി ബില്ലിലൂടെ ഇവിടെയൊരു പരിഹാരമുണ്ടാകുമെന്ന് പറഞ്ഞിരുന്നതായും ബെന്നി പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ