മലയാളത്തിന്റെ എം.ടിക്ക് വിട

വിഖ്യാത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ അന്തരിച്ചു. മലയാളി സാഹിത്യ സിനിമ ലോകത്ത് ഇതിഹാസ തുല്യമായ സംഭവങ്ങൾ അർപ്പിച്ച എം.ടി ആരോഗ്യനില അതീവഗുരുതരാവസ്ഥയിലായതിനെ തുടർന്നാണ് അന്തരിച്ചത്. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു എം.ടി.

ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിലാണ് കഴിയുന്നത്. ഇതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. നിലവിൽ യന്ത്രങ്ങളുടെ സഹായമില്ലാതെ തന്നെ എംടിക്ക് ശ്വാസം എടുക്കാൻ കഴിയുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ലോക സാഹിത്യത്തിൽ മലയാളത്തിന്റെ മേൽ വിലാസമായിരുന്നു എം.ടി വാസുദേവൻ നായർ. പാലക്കാട് ജില്ലയിലെ കൂടലൂരിൽ 1933 ജൂലൈ 15 ന് ജനിച്ച എം.ടി കുട്ടികാലത്ത് തന്നെ എഴുത്ത് ആരംഭിച്ചിരുന്നു. കോളേജ് കാലഘട്ടത്തിലാണ് ആദ്യ കഥാസമാഹാരം പുറത്തിറങ്ങുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യൻ സാഹിത്യത്തിലെ ഗുരുക്കന്മാരിൽ ഒരാളായിരുന്നു എം.ടി.

20-ആം വയസ്സിൽ, കെമിസ്ട്രി ബിരുദധാരിയായപ്പോൾ, ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ നടത്തിയ ലോക ചെറുകഥാ മത്സരത്തിൽ മലയാളത്തിലെ ഏറ്റവും മികച്ച ചെറുകഥയ്ക്കുള്ള സമ്മാനം നേടി. 23-ആം വയസ്സിൽ എഴുതിയ അദ്ദേഹത്തിൻ്റെ ആദ്യത്തെ പ്രധാന നോവൽ നാലുകെട്ട് ‘The Legacy’ എന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. 1958-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. മഞ്ഞ് ( Mist ), കാലം ( Time), അസുരവിത്ത് (The Prodigal Son) എന്നിവയാണ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത അദ്ദേഹത്തിൻ്റെ മറ്റ് പ്രധാന നോവലുകൾ.

ധൂർത്ത പുത്രൻ ഇംഗ്ലീഷിലേക്ക് ‘The Demon Seed’ എന്നും രണ്ടാമൂഴം ഇംഗ്ലീഷിലേക്ക്’Bhima – Lone Warrior’ എന്നും വിവർത്തനം ചെയ്തു. അദ്ദേഹത്തിൻ്റെ ആദ്യകാലങ്ങളിലെ ആഴത്തിലുള്ള വൈകാരികാനുഭവങ്ങൾ എം.ടിയുടെ നോവലുകളുടെ രൂപീകരണത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. അദ്ദേഹത്തിൻ്റെ മിക്ക കൃതികളും അടിസ്ഥാന മലയാള കുടുംബ ഘടനയെയും സംസ്കാരത്തെയും കേന്ദ്രീകരിച്ചുള്ളവയാണ്. അവയിൽ പലതും മലയാള സാഹിത്യ ചരിത്രത്തിലെ വഴിത്തിരിവായിരുന്നു. നാലുകെട്ട്, അസുരവിത്ത്, കാലം എന്നിവയാണ് കേരളത്തിലെ മാതൃാധിപത്യ കുടുംബത്തിലെ ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ മൂന്ന് പ്രധാന നോവലുകൾ. ഭീമസേനൻ്റെ വീക്ഷണകോണിൽ നിന്ന് മഹാഭാരതത്തിൻ്റെ കഥ പുനരവതരിപ്പിക്കുന്ന രണ്ടാമൂഴം അദ്ദേഹത്തിൻ്റെ മാസ്റ്റർപീസ് ആയി പരക്കെ അംഗീകരിക്കപ്പെടുന്നു.

മലയാള ചലച്ചിത്ര ലോകത്തും തന്റേതായ അടയാളപ്പെടുത്തലുകൾ നടത്താൻ എം.ടിക്ക് സാധിച്ചിട്ടുണ്ട്. തിരക്കഥാകൃത്തായും സംവിധായകനായും എം ടി വാസുദേവൻ നായർ മലയാള സിനിമയിൽ പേരെടുത്തു. ഏഴ് സിനിമകൾ സംവിധാനം ചെയ്യുകയും 54 ഓളം സിനിമകൾക്ക് തിരക്കഥ എഴുതുകയും ചെയ്തിട്ടുണ്ട്. ഒരു വടക്കൻ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994) എന്നീ ചിത്രങ്ങൾക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡുകൾ നേടി കൊടുത്തു. മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്ക് 1995-ൽ ഇന്ത്യയിലെ പരമോന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠം അദ്ദേഹത്തിന് ലഭിച്ചു. 2005-ൽ, ഇന്ത്യയുടെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ അദ്ദേഹത്തിന് ലഭിച്ചു

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു