മോട്ടോര്‍ വാഹന വകുപ്പ് കോടികളുടെ കുടിശ്ശിക വരുത്തി; താത്കാലികമായി സേവനങ്ങള്‍ അവസാനിപ്പിച്ച് സി-ഡിറ്റ്

മോട്ടോര്‍ വാഹന വകുപ്പിനുള്ള സേവനങ്ങള്‍ താത്കാലികമായി അവസാനിപ്പിച്ച് സി-ഡിറ്റ്. മോട്ടോര്‍ വാഹന വകുപ്പ് കോടികളുടെ കുടിശ്ശിക വരുത്തിയതോടെയാണ് സേവനങ്ങള്‍ താത്കാലികമായി അവസാനിപ്പിക്കാന്‍ സി-ഡിറ്റ് തീരുമാനിച്ചത്. ഒന്‍പത് മാസത്തെ കുടിശ്ശികയാണ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുള്ളതെന്ന് സി-ഡിറ്റ് വ്യക്തമാക്കിയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് സി-ഡിറ്റ് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇതുസംബന്ധിച്ച് വ്യക്തത വരുത്തിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെ കമ്പ്യൂട്ടറുകളുടെയും വിവിധ സൈറ്റുകളുടെയും മെയിന്റനന്‍സ് ഉള്‍പ്പെടെയുള്ള സേവനമാണ് താത്കാലികമായി അവസാനിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാകാം ഇതിനുപിന്നിലെന്നാണ് വിലയിരുത്തല്‍.

നേരത്തെയും കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ സി-ഡിറ്റ് താത്കാലികമായി അവസാനിപ്പിച്ചിരുന്നു. 2021ല്‍ ആയിരുന്നു ഇത്തരത്തില്‍ ഇതിനുമുന്‍പ് സേവനങ്ങള്‍ അവസാനിപ്പിച്ചത്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് കരാര്‍ പുനഃരാരംഭിക്കുകയായിരുന്നു.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്