വാളയാറില്‍ വ്യാജമൊഴി നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചെന്ന് അമ്മ; അറിഞ്ഞിട്ടും സി.ബി.ഐ തള്ളിക്കളഞ്ഞെന്ന് ആരോപണം

വാളയാര്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത കേസില്‍ വ്യാജ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചതായി കുട്ടികളുടെ അമ്മ. അന്വേഷണ ഉദ്യോഗസ്ഥന്‍ എംജെ സോജന്‍ നിര്‍ബന്ധിച്ച് മൊഴി മാറ്റാന്‍ ശ്രമിച്ചുവെന്നാണ് അമ്മയുടെ വെളിപ്പെടുത്തല്‍. ഈ വിവരം താന്‍ സിബിഐ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും വിലക്കെടുത്തില്ലെന്നും അമ്മ പറയുന്നു. ആദ്യ പെണ്‍കുട്ടി മരിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് അമ്മയുടെ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.

പെണ്‍കുട്ടികളെ രണ്ട് പ്രതികള്‍ പീഡിപ്പിക്കുന്നത് കണ്ടുവെന്ന് വ്യാജമൊഴി നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ എംജെ സോജന്‍ നിര്‍ബന്ധിച്ചുവെന്ന് അമ്മ പറയുന്നു. നീതി ആവശ്യപ്പെട്ട് സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. മാതാപിതാക്കളുടെ നുണപരിശോധന നടത്തണമെന്നും സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിരന്തര ശാരീരിക പീഡനങ്ങളെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്ന് പറയുന്നു. 2017 ജനുവരി പതിമൂന്നിനായിരുന്നു ആദ്യപെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ഇളയ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും കുടുംബം പറയുന്നു.

Latest Stories

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ

അഭിഷേകിന്റെ ക്യാച്ച് കളയുന്നത് അപകടമാണ്, അതിലൂടെ തോൽവിയും ഉറപ്പാണ്: റിയാൻ പരാഗ്

വെടിവെപ്പ് നടത്തിയ അക്രമിയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്; കീഴ്‌പ്പെടുത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത്