വാളയാറില്‍ വ്യാജമൊഴി നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചെന്ന് അമ്മ; അറിഞ്ഞിട്ടും സി.ബി.ഐ തള്ളിക്കളഞ്ഞെന്ന് ആരോപണം

വാളയാര്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത കേസില്‍ വ്യാജ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചതായി കുട്ടികളുടെ അമ്മ. അന്വേഷണ ഉദ്യോഗസ്ഥന്‍ എംജെ സോജന്‍ നിര്‍ബന്ധിച്ച് മൊഴി മാറ്റാന്‍ ശ്രമിച്ചുവെന്നാണ് അമ്മയുടെ വെളിപ്പെടുത്തല്‍. ഈ വിവരം താന്‍ സിബിഐ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും വിലക്കെടുത്തില്ലെന്നും അമ്മ പറയുന്നു. ആദ്യ പെണ്‍കുട്ടി മരിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് അമ്മയുടെ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.

പെണ്‍കുട്ടികളെ രണ്ട് പ്രതികള്‍ പീഡിപ്പിക്കുന്നത് കണ്ടുവെന്ന് വ്യാജമൊഴി നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ എംജെ സോജന്‍ നിര്‍ബന്ധിച്ചുവെന്ന് അമ്മ പറയുന്നു. നീതി ആവശ്യപ്പെട്ട് സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. മാതാപിതാക്കളുടെ നുണപരിശോധന നടത്തണമെന്നും സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിരന്തര ശാരീരിക പീഡനങ്ങളെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്ന് പറയുന്നു. 2017 ജനുവരി പതിമൂന്നിനായിരുന്നു ആദ്യപെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ഇളയ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും കുടുംബം പറയുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ