വാളയാറില്‍ വ്യാജമൊഴി നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചെന്ന് അമ്മ; അറിഞ്ഞിട്ടും സി.ബി.ഐ തള്ളിക്കളഞ്ഞെന്ന് ആരോപണം

വാളയാര്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത കേസില്‍ വ്യാജ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചതായി കുട്ടികളുടെ അമ്മ. അന്വേഷണ ഉദ്യോഗസ്ഥന്‍ എംജെ സോജന്‍ നിര്‍ബന്ധിച്ച് മൊഴി മാറ്റാന്‍ ശ്രമിച്ചുവെന്നാണ് അമ്മയുടെ വെളിപ്പെടുത്തല്‍. ഈ വിവരം താന്‍ സിബിഐ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും വിലക്കെടുത്തില്ലെന്നും അമ്മ പറയുന്നു. ആദ്യ പെണ്‍കുട്ടി മരിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് അമ്മയുടെ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.

പെണ്‍കുട്ടികളെ രണ്ട് പ്രതികള്‍ പീഡിപ്പിക്കുന്നത് കണ്ടുവെന്ന് വ്യാജമൊഴി നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ എംജെ സോജന്‍ നിര്‍ബന്ധിച്ചുവെന്ന് അമ്മ പറയുന്നു. നീതി ആവശ്യപ്പെട്ട് സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. മാതാപിതാക്കളുടെ നുണപരിശോധന നടത്തണമെന്നും സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിരന്തര ശാരീരിക പീഡനങ്ങളെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്ന് പറയുന്നു. 2017 ജനുവരി പതിമൂന്നിനായിരുന്നു ആദ്യപെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ഇളയ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും കുടുംബം പറയുന്നു.

Latest Stories

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം