'അമ്മയുടെ മൃതദേഹം ബെഡ് ഷീറ്റിട്ട് മൂടിയ നിലയിൽ, ചുറ്റും പൂക്കള്‍, തൊട്ടരികില്‍ കുടുംബ ഫോട്ടോയും'; കാക്കനാട്ടെ കൂട്ടമരണത്തിൽ കുറിപ്പ് കണ്ടെത്തി

കാക്കനാട്ടെ കൂട്ടമരണത്തിൽ കുറിപ്പ് കണ്ടെത്തി. കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടേയും കുടുംബത്തിന്റേതും ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇത് വ്യക്തമാക്കുന്ന കുറിപ്പ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ലഭിച്ചു. ഹിന്ദിയിലുള്ളതാണ് കുറിപ്പ്. ഇത് പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറും ജാര്‍ഖണ്ഡ് സ്വദേശിയുമായ മനീഷ് വിജയ് (42), സഹോദരി ശാലിനി (35), അമ്മ ശകുന്തള (82) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരിയുടെ ജോലി നഷ്ടമായതിന്റെ മനോവിഷമമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചനയാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. അടുക്കളയില്‍ രേഖകള്‍ കത്തിച്ചതിന്റെ അവശിഷ്ടങ്ങളും ഡയറിക്കുറിപ്പുകളും കണ്ടെത്തി. സഹോദരിയുടെ ജോലിയുമായി ബന്ധപ്പെട്ട രേഖകള്‍ ആകാമെന്നാണ് പൊലീസിന്റെ നിഗമനം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവധിയിലായിരുന്നു മനീഷ് വിജയ്. അവധി കഴിഞ്ഞിട്ടും മനീഷ് എത്താതായതോടെ സഹപ്രവര്‍ത്തകര്‍ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതോടെ ഇന്ന് വൈകിട്ട് സഹപ്രവര്‍ത്തകര്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തി പരിശോധിച്ചപ്പോഴാണ് മനീഷിനേയും ശാലിനിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് അമ്മയേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ മൃതദേഹം കട്ടിലില്‍ ബെഡ് ഷീറ്റിട്ട് മൂടിയ നിലയിലായിരുന്നു. മൃതദേഹത്തിന് ചുറ്റും പൂക്കള്‍ വിതറിയിരുന്നു. തൊട്ടരികില്‍ കുടുംബ ഫോട്ടോയുംവെച്ചിരുന്നു. മൂന്ന് പേരുടേയും മൃതദേഹങ്ങൾ പുഴുവരിച്ചിരുന്നു. മൃതദേഹങ്ങള്‍ക്ക് നാല് മുതല്‍ അഞ്ച് ദിവസംവരെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. സഹോദരിയുടെ കേസുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡില്‍ പോകണമെന്ന് പറഞ്ഞാണ് മനീഷ് ലീവിന് അപേക്ഷിച്ചതെന്ന് നേരത്തേ സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇദ്ദേഹം നാട്ടില്‍ പോയിരുന്നില്ല എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

Latest Stories

IND VS ENG: ഇന്ത്യയുടെ കാര്യത്തിൽ തീരുമാനമായി; സ്റ്റാർ ബാറ്ററിന് പരിക്ക്; ക്യാമ്പിൽ ആശങ്ക

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം, സംസ്ഥാനത്ത് മഴ ശക്തമാകും; ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

'ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കൻ ചേട്ടൻ' മൂന്ന് ദിവസത്തെ അതിഥിവേഷത്തിനായി ജോജുവിന്‌ കൊടുത്തത് 5.9 ലക്ഷം; മറുപടിയുമായി ലിജോ ജോസ് പെല്ലിശ്ശേരി

വാൽപ്പാറയിൽ ആറുവയസുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലിയെ പിടികൂടി തമിഴ്‌നാട് വനംവകുപ്പ്

IND VS ENG: രണ്ടാം ടെസ്റ്റിന് മുൻപ് സ്റ്റാർ പേസറെ ടീമിൽ നിന്ന് ഒഴിവാക്കി ബിസിസിഐ, കാരണം ഇതാണ്, ഞെട്ടി ആരാധകർ

'നിലമ്പൂരിലെ തോൽവിയുടെ പശ്ചാത്തലത്തിൽ തിരുത്തേണ്ടത് തിരുത്തും, പരാജയം പാർട്ടിയും, ഇടതുമുന്നണിയും വിശദമായി പരിശോധിക്കും'; എംവി ​ഗോവിന്ദൻ

മീഡിയാവണ്‍ വാര്‍ത്താ സംഘത്തെ എബിവിപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മര്‍ദിച്ചു; പ്രതിഷേധവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍

'ഭരണഘടനാ വിരുദ്ധമാണ് ഇത്തരം ബിംബങ്ങൾ'; ഭാരതാംബ വിവാദത്തിൽ എതിർപ്പ് അറിയിച്ച് ഗവർണർക്ക് കത്ത് നൽകി മുഖ്യമന്ത്രി

ഗവർണറും മന്ത്രി പി പ്രസാദും ഇന്ന് വേദി പങ്കിടും; ഭാരതാംബ വിവാദത്തിൽ പ്രതിഷേധം കടുപ്പിക്കാൻ എസ്എഫ്ഐയും കെഎസ്‍യുവും

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി