മരുമകളുടെ സ്വര്‍ണം ഉള്‍പ്പെടെ 24 പവന്‍ കുടുംബം അറിയാതെ പണയംവച്ചു; തുക ചെലവഴിച്ചത് ആഭിചാരത്തിന്; സൈനികന്റെ പരാതിയില്‍ അമ്മ അറസ്റ്റില്‍

ഇടുക്കിയില്‍ സ്വര്‍ണം പണയം വച്ച തുക ആഭിചാരത്തിന് വിനിയോഗിച്ചെന്ന സൈനികന്റെ പരാതിയില്‍ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛന്‍കാനം സ്വദേശിയും സൈനികനുമായ അഭിജിത്തിന്റെ പരാതിയിലാണ് അമ്മ പഴയചിറയില്‍ ബിന്‍സി ജോസിനെ അറസ്റ്റ് ചെയ്തത്. തങ്കമണി പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അഭിജിത്തിന്റെ ഭാര്യയുടെയും സഹോദരിയുടെയും ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കുടുംബത്തില്‍ ആരും അറിയാതെ ബിന്‍സി എടുത്ത് പണയപ്പെടുത്തുകയായിരുന്നു. അഭിജിത്തിന്റെ ഭാര്യയുടെ 14 പവന്‍ സ്വര്‍ണവും സഹോദരിയുടെ 10 പവന്‍ സ്വര്‍ണവുമാണ് ബിന്‍സി ജോസ് കുടുംബം അറിയാതെ പണയപ്പെടുത്തിയത്.

അതേസമയം ബിന്‍സിയ്ക്ക് കുടുംബം അറിയാത്ത കടബാധ്യതകള്‍ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു. പണയംവച്ചുകിട്ടിയ പണം ആഭിചാരക്രിയകള്‍ക്കായി ഉപയോഗിച്ചതായാണ് പൊലീസ് കണ്ടെത്തല്‍. ആഭിചാര ക്രിയകള്‍ ചെയ്തിരുന്നവരെ ബിന്‍സി സ്ഥിരമായി സന്ദര്‍ശിച്ചിരുന്നതായും പൊലീസ് പറയുന്നു.

ഇതേ തുടര്‍ന്ന് കുടുംബത്തില്‍ തര്‍ക്കള്‍ ഉടലെടുത്തതോടെ ബിന്‍സി തന്റെ അമ്മയുടെ വീട്ടിലേക്ക് താമസം മാറി. തുടര്‍ന്ന് ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു. വണ്ടിപ്പെരിയാറില്‍ ആഭിചാരക്രിയ ചെയ്യുന്ന ഒരാളുടെ അടുത്ത് ഇവര്‍ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ബിന്‍സിയെ കസ്റ്റഡിയിലെടുത്തത്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി