മരുമകളുടെ സ്വര്‍ണം ഉള്‍പ്പെടെ 24 പവന്‍ കുടുംബം അറിയാതെ പണയംവച്ചു; തുക ചെലവഴിച്ചത് ആഭിചാരത്തിന്; സൈനികന്റെ പരാതിയില്‍ അമ്മ അറസ്റ്റില്‍

ഇടുക്കിയില്‍ സ്വര്‍ണം പണയം വച്ച തുക ആഭിചാരത്തിന് വിനിയോഗിച്ചെന്ന സൈനികന്റെ പരാതിയില്‍ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛന്‍കാനം സ്വദേശിയും സൈനികനുമായ അഭിജിത്തിന്റെ പരാതിയിലാണ് അമ്മ പഴയചിറയില്‍ ബിന്‍സി ജോസിനെ അറസ്റ്റ് ചെയ്തത്. തങ്കമണി പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അഭിജിത്തിന്റെ ഭാര്യയുടെയും സഹോദരിയുടെയും ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കുടുംബത്തില്‍ ആരും അറിയാതെ ബിന്‍സി എടുത്ത് പണയപ്പെടുത്തുകയായിരുന്നു. അഭിജിത്തിന്റെ ഭാര്യയുടെ 14 പവന്‍ സ്വര്‍ണവും സഹോദരിയുടെ 10 പവന്‍ സ്വര്‍ണവുമാണ് ബിന്‍സി ജോസ് കുടുംബം അറിയാതെ പണയപ്പെടുത്തിയത്.

അതേസമയം ബിന്‍സിയ്ക്ക് കുടുംബം അറിയാത്ത കടബാധ്യതകള്‍ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു. പണയംവച്ചുകിട്ടിയ പണം ആഭിചാരക്രിയകള്‍ക്കായി ഉപയോഗിച്ചതായാണ് പൊലീസ് കണ്ടെത്തല്‍. ആഭിചാര ക്രിയകള്‍ ചെയ്തിരുന്നവരെ ബിന്‍സി സ്ഥിരമായി സന്ദര്‍ശിച്ചിരുന്നതായും പൊലീസ് പറയുന്നു.

ഇതേ തുടര്‍ന്ന് കുടുംബത്തില്‍ തര്‍ക്കള്‍ ഉടലെടുത്തതോടെ ബിന്‍സി തന്റെ അമ്മയുടെ വീട്ടിലേക്ക് താമസം മാറി. തുടര്‍ന്ന് ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു. വണ്ടിപ്പെരിയാറില്‍ ആഭിചാരക്രിയ ചെയ്യുന്ന ഒരാളുടെ അടുത്ത് ഇവര്‍ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ബിന്‍സിയെ കസ്റ്റഡിയിലെടുത്തത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം