കടുത്ത ചൂടിന് ആശ്വാസമായി കാലവര്‍ഷം നേരത്തെയെത്തും; കാലവര്‍ഷം എത്തുമ്പോള്‍ എല്‍ നിനോയുടെ സാന്നിധ്യം ഉണ്ടാകില്ല

കടുത്ത ചൂടില്‍ വലയുന്ന രാജ്യത്തിന് ആശ്വാസമേകി ഇത്തവണ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയെത്തുമെന്ന് പ്രവചനം. യൂറോപ്യന്‍ സെന്റര്‍ ഫോര്‍ മീഡിയംറേഞ്ച് വെതര്‍ ഫോര്‍കാസ്റ്റ്‌സിന്റെ പുതിയ കണക്കുകള്‍ പ്രകാരം, മേയ് അവസാനത്തോടെ തന്നെ ദക്ഷിണേന്ത്യയില്‍ മഴയെത്താന്‍ സാധ്യതയുണ്ട്. ഇത്തവണ കാലവര്‍ഷം എത്തുമ്പോള്‍ എല്‍ നിനോയുടെ സാന്നിധ്യം ഉണ്ടാകില്ല എന്നാണ് കരുതുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന വ്യത്യാസം ഇത്തവണ കാലവര്‍ഷത്തിന് കരുത്തേകാന്‍ സാധ്യതയുണ്ട്.

അന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മേയ് 18നും 25നും ഇടയില്‍ കാലവര്‍ഷം എത്തിയേക്കാം. മേയ് 25 മുതല്‍ ജൂണ്‍ 1 വരെയുള്ള കാലയളവില്‍ കേരളത്തിലും തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളിലും സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രവചിക്കപ്പെടുന്നു. അന്തരീക്ഷ സാഹചര്യങ്ങളില്‍ മാറ്റം വന്നില്ലെങ്കില്‍ മേയ് 25ഓടെ കേരളത്തില്‍ കാലവര്‍ഷം എത്തിയേക്കാം എന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.

നിലവില്‍ ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലും താപനില 43-44 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതീക്ഷാജനകമായ വാര്‍ത്ത വരുന്നത്. നിലവില്‍ അനുഭവപ്പെടുന്ന കടുത്ത ചൂട് സമുദ്രത്തില്‍ നിന്നുള്ള കാറ്റിനെ നേരത്തെ കരയിലേക്ക് എത്തിക്കാന്‍ കാരണമായേക്കാം.

മേയ് അവസാന വാരത്തോടെ തെക്കുകിഴക്കന്‍ അറബിക്കടലില്‍ ശക്തമായ പടിഞ്ഞാറന്‍ കാറ്റ് രൂപപ്പെടാനും അത് ഈര്‍പ്പമുള്ള മേഘങ്ങളെ ഇന്ത്യന്‍ തീരത്തേക്ക് എത്തിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷവും (2025) കേരളത്തില്‍ കാലവര്‍ഷം നിശ്ചയിച്ചതിലും നേരത്തെ എത്തിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ