മോദി വീണ്ടും കേരളത്തിലേക്ക്; കെ സുരേന്ദ്രന്റെ പദയാത്രയിലെ അമളികളുടെ ക്ഷീണം തീര്‍ക്കാന്‍ മോദിയെ ഇറക്കി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 27ന് തിരുവനന്തപുരത്താണ് ബിജെപി പദയാത്രയുടെ സമാപന സമ്മേളനം. കേരള പദയാത്രയുടെ ശോഭ വിവാദങ്ങളിലൂടെ മങ്ങിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ടുവന്നു സമാപന സമ്മേളനം ഉഷാറാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതാക്കള്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 10 മണിക്ക് നടക്കുന്ന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചിരിക്കുന്നത്. സമ്മേളനം ഉദ്ഘാടനം ചെയ്തു ഒരു മണിക്കൂര്‍ സമയം പ്രധാനമന്ത്രി സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും തിരുവനന്തപുരം ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷും അറിയിച്ചു.

ജനുവരി 27ന് കാസര്‍കോഡ് നിന്നാരംഭിച്ച പദയാത്ര 19 പാര്‍ലമെന്റ് മണ്ഡലങ്ങളിലും പര്യടനം പൂര്‍ത്തിയാക്കിയാണ് തിരുവനന്തപുരത്തെത്തുക. കേന്ദ്രമന്ത്രിമാരും ബിജെപി കേന്ദ്ര സംസ്ഥാന നേതാക്കളും പങ്കുചേര്‍ന്ന പദയാത്ര കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംഘാടനത്തിലെ വീഴ്ചകള്‍ മൂലം ചര്‍ച്ചയായിരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷന്റെ പദയാത്രയില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭരണത്തെ വിമര്‍ശിക്കുന്ന പ്രചരണ ഗാനം ഉള്‍പ്പെട്ടത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ബിജെപിയ്ക്കുള്ളിലെ വടംവലികളും കെ സുരേന്ദ്രനെതിരായ ചരടുവലിയുമാണ് പൊതുമധ്യത്തില്‍ പാര്‍ട്ടിയെ അപഹാസ്യമാക്കിയതെന്ന ആക്ഷേപവും ഉയര്‍ന്നു. തന്റെ പദയാത്രയില്‍ കേന്ദ്രനേതൃത്വത്തെ വിമര്‍ശിക്കുന്ന പാട്ട് പാര്‍ട്ടിയുടെ ഫെയ്‌സ് ബുക്ക് പേജില്‍ വന്നതിനെ തുടര്‍ന്ന് പരാതിയുമായി കെ സുരേന്ദ്രന്‍ കേന്ദ്രനേതൃത്വത്തേയും സമീപിച്ചിരുന്നു.

ബിജെപി ഐടി സെല്‍ ചെയര്‍മാന്‍ എസ് ജയശങ്കറിനെ മാറ്റണമെന്ന് കേന്ദ്രനേതൃത്വത്തോട് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. നേതൃത്വത്തെ വിമര്‍ശിക്കുന്ന ഗാനം പാര്‍ട്ടി പേജില്‍ വന്നത് മനപ്പൂര്‍വം ചെയ്തതാണോ എന്ന് സംശയിക്കുന്നെന്ന് കെ സുരേന്ദ്രന്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. പദയാത്ര പൊന്നാനിയില്‍ എത്തിയപ്പോഴാണ് അമളി പറ്റിയത് ശ്രദ്ധയില്‍ പെട്ടത്. കേന്ദ്രസര്‍ക്കാര്‍ അഴിമതിക്ക് പേരുകേട്ടതാണെന്ന് അടക്കമുള്ള പാട്ടിലെ വരികള്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ സോഷ്യല്‍ മീഡിയയിലടക്കം പരിഹാസപാത്രമാക്കിയിരുന്നു.

പദയാത്രയില്‍ എസ്.സി എസ്ടി നേതാക്കള്‍ക്കൊപ്പം ഭക്ഷണം എന്ന പോസ്റ്റര്‍ വിവാദമായതിന് പിന്നാലെയായിരുന്നു അടുത്ത പ്രശ്‌നം യാത്രക്കിടയിലുണ്ടായത്. ആദ്യത്തേതിന്റെ ക്ഷീണം മാറും മുമ്പെയുണ്ടായ അടുത്ത വിവാദം പാര്‍ട്ടിക്കുള്ളിലും വലിയ പൊട്ടിത്തെറിക്ക് ഇടയാക്കി. ഇതോടെയാണ് കടുത്ത നടപടി വേണമെന്ന ആവശ്യവുമായി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തന്നെ കേന്ദ്രനേതൃത്വത്തിന് മുന്നിലെത്തിയത്. കേരള പദയാത്രയുടെ ശോഭ വിവാദങ്ങളിലൂടെ മങ്ങിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ടുവന്നു സമാപന സമ്മേളനം ഉഷാറാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതാക്കള്‍.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി