മോദി വീണ്ടും കേരളത്തിലേക്ക്; കെ സുരേന്ദ്രന്റെ പദയാത്രയിലെ അമളികളുടെ ക്ഷീണം തീര്‍ക്കാന്‍ മോദിയെ ഇറക്കി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 27ന് തിരുവനന്തപുരത്താണ് ബിജെപി പദയാത്രയുടെ സമാപന സമ്മേളനം. കേരള പദയാത്രയുടെ ശോഭ വിവാദങ്ങളിലൂടെ മങ്ങിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ടുവന്നു സമാപന സമ്മേളനം ഉഷാറാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതാക്കള്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 10 മണിക്ക് നടക്കുന്ന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചിരിക്കുന്നത്. സമ്മേളനം ഉദ്ഘാടനം ചെയ്തു ഒരു മണിക്കൂര്‍ സമയം പ്രധാനമന്ത്രി സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും തിരുവനന്തപുരം ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷും അറിയിച്ചു.

ജനുവരി 27ന് കാസര്‍കോഡ് നിന്നാരംഭിച്ച പദയാത്ര 19 പാര്‍ലമെന്റ് മണ്ഡലങ്ങളിലും പര്യടനം പൂര്‍ത്തിയാക്കിയാണ് തിരുവനന്തപുരത്തെത്തുക. കേന്ദ്രമന്ത്രിമാരും ബിജെപി കേന്ദ്ര സംസ്ഥാന നേതാക്കളും പങ്കുചേര്‍ന്ന പദയാത്ര കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംഘാടനത്തിലെ വീഴ്ചകള്‍ മൂലം ചര്‍ച്ചയായിരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷന്റെ പദയാത്രയില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭരണത്തെ വിമര്‍ശിക്കുന്ന പ്രചരണ ഗാനം ഉള്‍പ്പെട്ടത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ബിജെപിയ്ക്കുള്ളിലെ വടംവലികളും കെ സുരേന്ദ്രനെതിരായ ചരടുവലിയുമാണ് പൊതുമധ്യത്തില്‍ പാര്‍ട്ടിയെ അപഹാസ്യമാക്കിയതെന്ന ആക്ഷേപവും ഉയര്‍ന്നു. തന്റെ പദയാത്രയില്‍ കേന്ദ്രനേതൃത്വത്തെ വിമര്‍ശിക്കുന്ന പാട്ട് പാര്‍ട്ടിയുടെ ഫെയ്‌സ് ബുക്ക് പേജില്‍ വന്നതിനെ തുടര്‍ന്ന് പരാതിയുമായി കെ സുരേന്ദ്രന്‍ കേന്ദ്രനേതൃത്വത്തേയും സമീപിച്ചിരുന്നു.

ബിജെപി ഐടി സെല്‍ ചെയര്‍മാന്‍ എസ് ജയശങ്കറിനെ മാറ്റണമെന്ന് കേന്ദ്രനേതൃത്വത്തോട് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. നേതൃത്വത്തെ വിമര്‍ശിക്കുന്ന ഗാനം പാര്‍ട്ടി പേജില്‍ വന്നത് മനപ്പൂര്‍വം ചെയ്തതാണോ എന്ന് സംശയിക്കുന്നെന്ന് കെ സുരേന്ദ്രന്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. പദയാത്ര പൊന്നാനിയില്‍ എത്തിയപ്പോഴാണ് അമളി പറ്റിയത് ശ്രദ്ധയില്‍ പെട്ടത്. കേന്ദ്രസര്‍ക്കാര്‍ അഴിമതിക്ക് പേരുകേട്ടതാണെന്ന് അടക്കമുള്ള പാട്ടിലെ വരികള്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ സോഷ്യല്‍ മീഡിയയിലടക്കം പരിഹാസപാത്രമാക്കിയിരുന്നു.

പദയാത്രയില്‍ എസ്.സി എസ്ടി നേതാക്കള്‍ക്കൊപ്പം ഭക്ഷണം എന്ന പോസ്റ്റര്‍ വിവാദമായതിന് പിന്നാലെയായിരുന്നു അടുത്ത പ്രശ്‌നം യാത്രക്കിടയിലുണ്ടായത്. ആദ്യത്തേതിന്റെ ക്ഷീണം മാറും മുമ്പെയുണ്ടായ അടുത്ത വിവാദം പാര്‍ട്ടിക്കുള്ളിലും വലിയ പൊട്ടിത്തെറിക്ക് ഇടയാക്കി. ഇതോടെയാണ് കടുത്ത നടപടി വേണമെന്ന ആവശ്യവുമായി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തന്നെ കേന്ദ്രനേതൃത്വത്തിന് മുന്നിലെത്തിയത്. കേരള പദയാത്രയുടെ ശോഭ വിവാദങ്ങളിലൂടെ മങ്ങിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ടുവന്നു സമാപന സമ്മേളനം ഉഷാറാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതാക്കള്‍.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു