ഇത്തവണ സൗജന്യ ഓണക്കിറ്റില്ല; അധിക ചെലവ് താങ്ങാൻ  കഴിയാത്തതിനാലെന്ന് മന്ത്രി പി.തിലോത്തമന്‍

നിർദ്ധന കുടുംബങ്ങൾക്ക് സർക്കാർ നൽകി വരുന്ന സൗജന്യ ഓണക്കിറ്റ് വിതരണം മുടങ്ങി. സൗജന്യ ഓണക്കിറ്റ് വേണ്ടെന്നു വെച്ചത് അധിക ചെലവ് താങ്ങാന്‍ കഴിയാത്തതിനാലെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. എന്നാല്‍, ഓണക്കിറ്റ് ഇല്ലെങ്കിലും നിര്‍ദ്ധനരായ ആളുകള്‍ക്ക് മറ്റ് ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അന്ത്യോദയ അന്നയോജന പദ്ധതിയിലുള്ളവർക്ക് സപ്ലൈകോ വഴി നൽകുന്ന ഓണക്കിറ്റാണ് ഇത്തവണ മുടങ്ങിയത്. അതേസമയം പ്രളയബാധിത പ്രദേശങ്ങളില്‍ 1038 ഗ്രാമങ്ങളില്‍ സൗജന്യമായി റേഷന്‍ നല്‍കുന്നുണ്ട്. വളരെ മിതമായ നിരക്കില്‍ സപ്ലൈകോ 14 സബ്‌സിഡി ഇനങ്ങളും കൊടുക്കുന്നുണ്ട്. പട്ടികജാതി വികസന വകുപ്പും ഓണക്കിറ്റുക്കള്‍ നല്‍കുന്നുണ്ട്. കോടാനുകോടി രൂപയുടെ ബാദ്ധ്യത ഏറ്റെടുത്തു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇതെല്ലാം നിര്‍വഹിക്കുന്നതെന്നും അതുകൊണ്ട് അധിക ചെലവ് ഏറ്റെടുക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും ഭക്ഷ്യമന്ത്രി  പറഞ്ഞു.

എല്ലാ വർഷവും ഓണക്കാലത്ത് നിർദ്ധന കുടുംബങ്ങൾക്ക് സർക്കാർ സപ്ലൈകോ വഴി ഓണക്കിറ്റ് നൽകിയിരുന്നു. അരി, പഞ്ചസാര, പയർ, കടല, മുളക് തുടങ്ങി ഓണസദ്യ ഒരുക്കാനാവശ്യമായ എല്ലാ സാധനങ്ങളും ഈ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിപിഎൽ വിഭാഗത്തിൽ തന്നെ സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന അന്ത്യോദയ അന്നയോജന വിഭാഗത്തിൽ പെട്ടവർക്കാണ് ഇതു നൽകി വന്നിരുന്നത്.

എന്നാൽ ഇത്തവണ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഓണക്കിറ്റ് പദ്ധതിക്ക് ധനകാര്യ വകുപ്പ് അംഗീകാരം നൽകിയില്ല. സപ്ലൈകോ വഴി കിറ്റ് നൽകുകയും ഇതിന്റെ തുക സിവിൽ സപ്ലൈസ് കോർപ്പറേഷന് സർക്കാർ നൽകുകയുമാണ് ചെയ്യുന്നത്. സർക്കാർ അനുമതിയില്ലാത്തതിനാൽ സപ്ലൈകോ പദ്ധതി നടത്താൻ തയ്യാറായതുമില്ല.

അഞ്ചു ലക്ഷത്തോളം കുടുംബങ്ങളാണ് സർക്കാരിന്റെ ഓണക്കിറ്റിനായി കാത്തിരിക്കുന്നത്. ഇതു സംബന്ധിച്ച് അറിയിപ്പ് ഒന്നും നൽകാത്തതിനാൽ സപ്ലൈകോ ഔട്ട്‌ലെറ്റലിലെത്തി മണിക്കൂറുകളോളം കാത്തു നിന്ന് നിരാശരായി മടങ്ങേണ്ട ഗതികേടിലാണിവർ. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷത്തിന്റെ ചെലവ് ചുരുക്കിയെങ്കിലും കോടികളാണ് ആഘോഷ പരിപാടികൾക്കായി സർക്കാർ ചെലവഴിക്കുന്നത്. ഇതിനിടയിലാണ് സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന വിഭാഗത്തിലുള്ളവർക്ക് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ആനുകൂല്യം നിർത്തലാക്കുന്നത്.

.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക