ജനാഭിമുഖ കുര്‍ബാന തുടരും; മാര്‍പ്പാപ്പയുടെ ഉത്തരവ് അംഗീകരിക്കില്ലെന്ന് അങ്കമാലി അതിരൂപത

അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന തന്നെ തുടരുമെന്ന് വൈദികര്‍. ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന മാര്‍പ്പാപ്പയുടെ ഉത്തരവ് അംഗീകരിക്കാനാവില്ല. ഇക്കാര്യം അദ്ദേഹത്തെ അറിയിക്കുമെന്നും വൈദികര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഈസ്റ്ററിന് മുമ്പ് ഏകീകൃത കുര്‍ബാന ക്രമത്തിലേക്ക് മാറണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കത്ത് വന്നതിനെ തുടര്‍ന്നാണ് വൈദികരുടെ തീരുമാനം. മാര്‍പ്പാപ്പയുടേത് കല്‍പ്പനയല്ല നിര്‍ദ്ദേശമാണെന്നും ജനാഭിമുഖ കുര്‍ബാനയാണ് ഉചിതമെന്നും ഇക്കാര്യംമാര്‍പ്പപ്പയെ ബോധ്യപ്പെടുത്തുമെന്നും യോഗം ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് മാര്‍പ്പാപ്പയുടെ കത്ത് ലഭിച്ചത് .സഭയുടെ ആരാധനാക്രമം നിശ്ചയിക്കാന്‍ പരമാധികാരം സിനഡിനായിരിക്കും. സിനഡിന്റെ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് ചില വിട്ടുവീഴ്ചകള്‍ക്ക് തയാറാകണം എന്നും മാര്‍പ്പാപ്പ നിര്‍ദ്ദേശിച്ചിരുന്നു.
മെത്രാപ്പൊലീത്തന്‍ വികാരി, വൈദികര്‍, വിശ്വാസികള്‍ എന്നിവരെ മാര്‍പ്പാപ്പ കത്തിലൂടെ അഭിസംബോധന ചെയ്തു. സിനഡ് തീരുമാനം നടപ്പാക്കാത്തത് വേദനാജനകമെന്നും മാര്‍പ്പാപ്പ കത്തിലൂടെ അറിയിച്ചു.

ഭൂമി വില്‍പ്പന കര്‍ദ്ദിനാളിന് സുപ്രീം കോടതിയില്‍ നിന്നേറ്റ തിരിച്ചടി മൂടിവെക്കാനാണ് കുര്‍ബാന വിവാദം ഉയര്‍ത്തുന്നതെന്നും വൈദികര്‍ പ്രതികരിച്ചു.കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വൈദികര്‍ ഈസ്റ്ററിന് മുമ്പ് യോഗം ചേരും. അതിന് ശേഷമാകും ഭാവി പരിപാടികള്‍ തീരുമാനിക്കുക

Latest Stories

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ