മരട് ഫ്‌ളാറ്റ് പൊളിക്കാന്‍ ഇനി ആറു ദിവസം മാത്രം; സ്‌ഫോടക വസ്തുക്കള്‍ നിറച്ചു തുടങ്ങി; പ്രകമ്പനം പഠിക്കാന്‍ ഐ.ഐ.ടി സംഘം

മരട് ഫ്‌ളാറ്റുകള്‍ മുന്‍ നിശ്ചയ പ്രകാരം തന്നെ പൊളിക്കാന്‍ അന്തിമ രൂപമൊരുക്കി ജില്ലാ ഭരണകൂടം. പൊളിക്കുന്നതിനായി മരട് ഫ്‌ളാറ്റുകളില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചുതുടങ്ങി. അടുത്ത ശനിയാഴ്ച ഫ്‌ളാറ്റുകള്‍ പൊളിച്ചു തുടങ്ങും. സ്ഫോടനത്തിന് മുമ്പ് നിരോധനാജ്ഞയും ഗതാഗത നിയന്ത്രണവും ഉണ്ടാവും.

ആദ്യം പൊളിക്കുന്ന എച്ച്2ഒ ഫ്‌ളാറ്റിലാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ചു തുടങ്ങിയത്. കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ പൊതിഞ്ഞ് അതീവ സുരക്ഷയിലാണ് സ്‌ഫോടക വസ്തുക്കള്‍ ഫ്‌ളാറ്റിനുള്ളിലേക്ക് കൊണ്ടുപോകുന്നത്. പൂര്‍ണമായി നിറച്ചതിനു ശേഷം സ്‌ഫോടനം നടത്തുന്നതിന്റെ തലേ ദിവസം മാത്രമേ ഇവ ഡിറ്റണേറുകളുമായി ബന്ധിപ്പിക്കുകയുള്ളു. സ്‌ഫോടനത്തിന്റെ പ്രകമ്പനം പഠിക്കാന്‍ മദ്രാസ് ഐഐടി സംഘവും മരടിലെത്തിയിട്ടുണ്ട്.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ടാണ് പൊളിക്കൽ ദിവസങ്ങളിലെ ക്രമീകരണങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ചുരുങ്ങിയത് 2000 പേരെയെങ്കിലും പ്രദേശത്ത് നിന്ന് മാറ്റി പാർപ്പിക്കാനുള്ള സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഫ്ലാറ്റുകൾ പൊളിക്കുന്നത് കാണാൻ പ്രത്യേക സൗകര്യം ഒരുക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. ഇന്ന് മുതൽ പൊളിക്കൽ നടപടിക്രമങ്ങൾ വിശദീകരിക്കുന്നതിന് വേണ്ടി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾക്കും തുടക്കമിടും.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക