മരട് ഫ്ളാറ്റ്: നഷ്ട പരിഹാരത്തുക തങ്ങളിൽനിന്ന് ഈടാക്കരുതെന്ന് നിർമാതാക്കൾ

മരടിൽ പൊളിച്ചുമാറ്റുന്ന ഫ്ലാറ്റുകളുടെ  ഉടമകള്‍ക്ക് നൽകുന്ന നഷ്ടപരിഹാരത്തുക    തങ്ങളിൽനിന്ന് പിടിച്ചെടുക്കരുതെന്ന് നിർമാതാക്കൾ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും കണ്ടു കെട്ടിയ നടപടി പിന്‍വലിക്കണമെന്നും സുപ്രീംകോടതി നോട്ടീസിന് നൽകിയ മറുപടിയിൽ ഗോള്‍ഡന്‍ കായലോരം അപ്പാര്‍ട്‌മെന്‍ഡ്‌സ്‌ നിർമിച്ച കെ.പി വര്‍ക്കി ആന്‍ഡ് ബില്‍ഡേര്‍സ്, ആല്‍ഫ വെന്‍ച്വഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ ഉന്നയിച്ചു. ഈ മാസം 15ന് മരട് കേസിനൊപ്പം ഈ സത്യവാങ്മൂലങ്ങൾ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

മരട് ഗ്രാമപഞ്ചായത്ത് 2007ല്‍ പണി പൂര്‍ത്തിയാക്കണം എന്ന് ആവശ്യപ്പെട്ടതു പ്രകാരം നിർമാണം പൂര്‍ത്തിയാക്കിയതിന് ശേഷം പുതിയ കാരണം കാണിക്കല്‍ നോട്ടീസ് തങ്ങൾക്ക് നല്‍കിയിട്ടില്ലെന്ന് സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാൻ മുഖേന ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കെ.പി വര്‍ക്കി ആന്‍ഡ് ബില്‍ഡേര്‍സ് ബോധിപ്പിച്ചു. നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടും തങ്ങളെ വേട്ടയാടുകയാണ്.

സര്‍ക്കാര്‍ ഏജന്‍സികളുടെ പങ്ക് അന്വേഷിക്കണമെന്നും കെ.പി വര്‍ക്കി ആന്‍ഡ് ബില്‍ഡേര്‍സ് ആവശ്യപ്പെട്ടു. തീരനിയന്ത്രണ മേഖല രണ്ടിലുൾപ്പെടുത്തി മരട് ഗ്രാമ പഞ്ചായത്ത് നല്‍കിയ രേഖയുടെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റുകള്‍ നിർമിച്ചതെന്ന് ആല്‍ഫ വെന്‍ച്വഴ്സ് അഡ്വ. കെ. രാജീവ് മുഖേന സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു. ചട്ടലംഘനമുണ്ടെങ്കില്‍ സ്റ്റോപ് മെമ്മോ നല്‍കാന്‍ പഞ്ചായത്തിന് ഹൈകോടതി അനുമതി നല്‍കിയിരുന്നു. എന്നാൽ, പഞ്ചായത്ത് നല്‍കിയില്ലെന്നും നൽകിയിരുന്നുവെങ്കില്‍ നിര്‍മാണ പ്രവൃത്തി നടക്കില്ലായിരുന്നുവെന്നും സത്യവാങ്മൂലത്തിലുണ്ട്.  മരട് ഗ്രാമ പഞ്ചായത്ത് മുനിസിപ്പാലിറ്റി ആയി ഉയര്‍ത്തിയതോടെയാണ് തീരനിയന്ത്രണ മേഖല മൂന്നിൽ നിര്‍മാണം എന്ന സ്ഥിതിയിലായതെന്നും ആൽഫ പറയുന്നു.

Latest Stories

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ