മരട് ഫ്‌ളാറ്റ്: പൊളിക്കല്‍ നടപടി ആരംഭിച്ചു, ആല്‍ഫാ വെഞ്ചേഴ്‌സില്‍ തൊഴിലാളികളുടെ പൂജ

തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ചവയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിക്കാന്‍ തീരുമാനിച്ച കൊച്ചി മരടിലെ ഫ്‌ളാറ്റുകളില്‍ പൊളിക്കല്‍ നടപടികള്‍ തുടങ്ങി. പൊളിക്കുന്നതിനായി അധികൃതര്‍ കൈമാറിയ രണ്ട് ഫ്‌ളാറ്റുകളില്‍ ഒന്നിലാണ് നടപടികള്‍ തുടങ്ങിയത്. പൊളിക്കുന്നതിനായി വിജയ സ്റ്റീല്‍ എന്ന കമ്പനി കരാര്‍ എടുത്ത ആല്‍ഫാ വെഞ്ചേഴ്‌സില്‍ തൊഴിലാളികള്‍ വ്യാഴാഴ്ച രാവിലെ പൂജ നടത്തി.

നിര്‍മ്മാണക്കമ്പനികളുടെ മുഴുവന്‍ അക്കൗണ്ടുകളും മരവിപ്പിക്കാനും ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കി. ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കു നാട്ടിലും വിദേശത്തുമുള്ള സ്വത്തുക്കളുടെ പൂര്‍ണവിവരം ആവശ്യപ്പെട്ട് റവന്യൂ, രജിസ്‌ട്രേഷന്‍, ആദായനികുതി വകുപ്പുകള്‍ക്കും കമ്പനി രജിസ്ട്രാര്‍ക്കും ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. ഇവരുടെ വസ്തുവിവരങ്ങള്‍ കൈമാറാന്‍ വില്ലേജ് ഓഫീസുകളോടു ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നിര്‍ദേശിച്ചു. മൂന്നു നിര്‍മ്മാണക്കമ്പനികളില്‍ രണ്ടെണ്ണം കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതിനാല്‍ അവയുടെ ആസ്തിവിവരങ്ങള്‍ രജിസ്ട്രാറാണു നല്‍കേണ്ടത്. ഹോളി ഫെയ്ത്ത്, ആല്‍ഫ വെഞ്ച്വേഴ്‌സ്, ജെയ്ന്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനികളുടെ ആസ്തിവിവരം ലഭ്യമാകുന്ന മുറയ്ക്ക് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. പരാതി ലഭിച്ചില്ലെങ്കിലും ഗോള്‍ഡന്‍ കായലോരം നിര്‍മ്മാതാക്കള്‍ക്കെതിരേ സ്വമേധയാ കേസെടുക്കാനാണു ക്രൈംബ്രാഞ്ച് നീക്കം.

മരടില്‍ ചട്ടം ലംഘിച്ച ബില്‍ഡര്‍മാര്‍, പ്രമോട്ടര്‍മാര്‍, വ്യക്തികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരില്‍നിന്നു നഷ്ടപരിഹാരത്തുക ഈടാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണു നടപടി. തുക ഫ്‌ളാറ്റ് ഉടമകള്‍ക്കു കൈമാറണമെന്നും ഉത്തരവുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക