മരടില്‍  191 ഫ്‌ളാറ്റുകള്‍  ഇപ്പോഴും ബില്‍ഡര്‍മാരുടെ പേരില്‍ തന്നെ; പലതിനും താത്കാലിക കെട്ടിട നമ്പര്‍, നഷ്‌ടപരിഹാരം നിയമകുരുക്കിലേയ്ക്ക്

മരടില്‍ പൊളിച്ചു നീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ട കെട്ടിട സമുച്ചയങ്ങളിലെ 345 ഫ്‌ളാറ്റുകളില്‍ 191 എണ്ണം ഇപ്പോഴും ബില്‍ഡര്‍മാരുടെ പേരിലാണ്. പണം നല്‍കിയെങ്കിലും വാങ്ങിയവര്‍ സ്വന്തം പേരിലാക്കിയിട്ടില്ലെന്നതു നഷ്‌ടപരിഹാരത്തിന്‌ അര്‍ഹരായവരെ കണ്ടെത്തുന്നതു ക്ലേശകരമാക്കും. ഫ്‌ളാറ്റുകളില്‍ പലതിനും  താത്കാലിക കെട്ടിട നമ്പര്‍ (അണ്‍ ഓതറൈസ്‌ഡ്‌ നമ്പര്‍) ആണെന്നാണ് നിഗമനം. ഓതറൈസ്‌ഡ്‌ നമ്പര്‍ ലഭിക്കാത്തതിനാലാണു കൈവശാവകാശ രേഖയില്‍ പേരു മാറ്റാതിരുന്നതെന്നു കരുതുന്നു.

താത്കാലിക നമ്പര്‍ പിന്നീടെങ്ങനെ സ്‌ഥിരം നമ്പറായെന്നതു നഗരസഭ അന്വേഷിക്കുന്നതിനിടെയാണു പുതിയ പ്രശ്‌നം. വൈദ്യുതി, വെള്ളം എന്നിവ ലഭിക്കാന്‍ മാത്രമാണ്‌ യു.എ. നമ്പര്‍ നല്‍കുന്നത്‌.

ഇപ്പോഴത്തെ നിലയ്‌ക്കു ബില്‍ഡര്‍മാര്‍രാണ്‌ ഈ അപ്പാര്‍ട്ട്‌മെന്റുകളുടെ ഉടമകള്‍. അവര്‍ക്കു നഷ്‌ടപരിഹാരം അവകാശപ്പെടാനാകില്ല. പണം നല്‍കി വാങ്ങിയ ഉടമയ്‌ക്കു നഷ്‌ടപരിഹാരം ലഭിക്കണമെങ്കില്‍ റവന്യു, മുനിസിപ്പാലിറ്റി രേഖകളില്‍ മാറ്റം വരുത്തണം. സങ്കീര്‍ണമായ ഈ പ്രശ്‌നത്തില്‍ എന്തു ചെയ്യണമെന്നു ജുഡിഷ്യല്‍ കമ്മിറ്റി വിശദമായി പരിശോധിക്കും. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍, ഫ്‌ളാറ്റ്‌ ഉടമകളുടെ പേരില്‍ കൈവശാവകാശ രേഖ നല്‍കണമെന്നു കമ്മിറ്റിക്കു നിര്‍ദ്ദേശിക്കാം. എന്നാല്‍ ഇതു നിയമക്കുരുക്കാകുമോ എന്ന ആശങ്കയുമുണ്ട്‌.

യു.എ. നമ്പറുകള്‍ മാറ്റി നല്‍കാന്‍ കഴിയില്ലെന്നാണ്‌ മുനിസിപ്പല്‍ ചട്ടത്തിലെ 242-ാം വകുപ്പില്‍ പറയുന്നത്‌. ഉടമസ്ഥാവകാശവും മാറ്റാന്‍ പറ്റില്ല. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം യു.എ. നമ്പറുകള്‍ റഗുലറാക്കിയ സംഭവങ്ങളുണ്ട്‌. ഈ ഫ്‌ളാറ്റുകളുടെ ഉടമകള്‍ നികുതിയടച്ച രസീതില്‍ യു.എ. നമ്പറാണെന്നു രേഖപ്പെടുത്തിയിട്ടില്ല. നഗരസഭകളില്‍ കെട്ടിടങ്ങള്‍ക്ക്‌ ആദ്യം കൈവശരേഖയും തുടര്‍ന്ന്‌ നമ്പറും നല്‍കും. രേഖ നല്‍കുന്നത്‌ എന്‍ജിനീയറിംഗ് വിഭാഗവും നമ്പര്‍ നല്‍കുന്നത്‌ റവന്യു വിഭാഗവുമാണ്‌. പഞ്ചായത്തുകളില്‍ എല്ലാം ഒരേയാളുകളാണു കൈകാര്യം ചെയ്യുക.

വൈദ്യുതി, വെള്ളം എന്നിവ ലഭിക്കാന്‍ മാത്രമാണ്‌ യു.എ. നമ്പര്‍ നല്‍കുന്നത്‌. പിന്നീടുണ്ടാകുന്ന കോടതിവിധികള്‍ അവര്‍ക്ക്‌ ബാധകമാണെന്ന ഉപാധിയുണ്ടാകും. ആല്‍ഫ വെഞ്ച്വേഴ്‌സിനും ജെയ്‌ന്‍ ഹൗസിംഗിനും 2012-ലാണ്‌ നഗരസഭ യു.എ. നമ്പര്‍ നല്‍കിയത്‌. ഹോളിഫെയ്‌ത്ത്‌ എച്ച്‌.ടു.ഒ., ഗോള്‍ഡന്‍ കായലോരം എന്നിവയ്‌ക്കു റഗുലര്‍ നമ്പറിനും താത്കാലിക നമ്പറിനും വ്യത്യസ്‌ത രജിസ്‌റ്ററുകളാണുള്ളത്‌.

Latest Stories

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ