മരട് ഫ്‌ളാറ്റ് പൊളിക്കല്‍: സ്ഫോടക വസ്തുക്കള്‍ നാളെ എറണാകുളത്ത് എത്തും; പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധര്‍

മരട് ഫ്‌ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്നതിനുള്ള സ്ഫോടകവസ്തുക്കള്‍ തിങ്കളാഴ്ച എറണാകുളത്ത് എത്തും. മൂന്നാം തീയ്യതിയോടെ സ്‌ഫോടകവസ്തുക്കള്‍ നിറക്കുന്നത് ആരംഭിക്കും. അതേ, സമയം ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതില്‍ സമീപവാസികള്‍ക്ക് ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍ ആവര്‍ത്തിച്ചു.

നാഗ്പുരില്‍ നിന്ന് കൊണ്ടു വന്ന സ്‌ഫോടകവസ്തുക്കള്‍ പാലക്കാട് സൂക്ഷിച്ചിരിക്കുകയാണ്. നാളെ അങ്കമാലിക്കടുത്തുള്ള മഞ്ഞപ്രയിലെ സംഭരണശാലയിലേക്ക് സ്‌ഫോടകവസ്തുക്കള്‍ എത്തിക്കും. രണ്ടു ദിവസത്തിനുള്ളില്‍ സ്‌ഫോടകവസ്തുക്കള്‍ നിറക്കുന്നതിനുള്ള ദ്വാരങ്ങള്‍ നിര്‍മിക്കുന്ന ജോലി പൂര്‍ത്തിയാകും.

സ്‌ഫോടനം നടത്താന്‍ തീരുമാനിച്ച നിലകളിലെ എല്ലാ തൂണുകളിലും സ്‌ഫോടനം നടത്തും. സ്‌ഫോടനത്തിന് ശേഷം അവശിഷ്ടങ്ങള്‍ പുറത്തേക്ക് തെറിക്കാതിരിക്കാന്‍ ഇരുമ്പ് കമ്പികള്‍ കൊണ്ടും ജിയോ പാക്കുകള്‍ കൊണ്ടും തൂണുകളെ പൊതിയുന്ന ജോലികളും പുരോഗമിക്കുകയാണ്. ഓരോ തൂണിലും നാലിടത്താണ് സ്‌ഫോടനം നടത്തുക.

സ്ഫോടനത്തിന് മുമ്പ് പൊളിച്ചുമാറ്റിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തിയും അവസാന ഘട്ടത്തിലാണ്. സ്‌ഫോടനം നടക്കുന്നതിന്റെ നാല് മണിക്കൂര്‍ മുമ്പ് പരിസരവാസികളെ ഒഴിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പൊടിപടലം ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ ശമിക്കുമെന്നാണ് കരുതുന്നത്.

സ്‌ഫോടനങ്ങള്‍ തമ്മില്‍ മൈക്രോ സെക്കന്റുകളുടെ വ്യത്യാസം ഉള്ളതിനാല്‍ പ്രകമ്പനത്തിന്റെ ആഘാതം കുറയുമെന്നും പ്രദേശവാസികള്‍ ആശങ്കപ്പേടേണ്ട സാഹചര്യം ഉണ്ടാകില്ലെന്നുമാണ് സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി