മരട് ഫ്‌ളാറ്റ് പൊളിക്കല്‍: സ്ഫോടക വസ്തുക്കള്‍ നാളെ എറണാകുളത്ത് എത്തും; പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധര്‍

മരട് ഫ്‌ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്നതിനുള്ള സ്ഫോടകവസ്തുക്കള്‍ തിങ്കളാഴ്ച എറണാകുളത്ത് എത്തും. മൂന്നാം തീയ്യതിയോടെ സ്‌ഫോടകവസ്തുക്കള്‍ നിറക്കുന്നത് ആരംഭിക്കും. അതേ, സമയം ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതില്‍ സമീപവാസികള്‍ക്ക് ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍ ആവര്‍ത്തിച്ചു.

നാഗ്പുരില്‍ നിന്ന് കൊണ്ടു വന്ന സ്‌ഫോടകവസ്തുക്കള്‍ പാലക്കാട് സൂക്ഷിച്ചിരിക്കുകയാണ്. നാളെ അങ്കമാലിക്കടുത്തുള്ള മഞ്ഞപ്രയിലെ സംഭരണശാലയിലേക്ക് സ്‌ഫോടകവസ്തുക്കള്‍ എത്തിക്കും. രണ്ടു ദിവസത്തിനുള്ളില്‍ സ്‌ഫോടകവസ്തുക്കള്‍ നിറക്കുന്നതിനുള്ള ദ്വാരങ്ങള്‍ നിര്‍മിക്കുന്ന ജോലി പൂര്‍ത്തിയാകും.

സ്‌ഫോടനം നടത്താന്‍ തീരുമാനിച്ച നിലകളിലെ എല്ലാ തൂണുകളിലും സ്‌ഫോടനം നടത്തും. സ്‌ഫോടനത്തിന് ശേഷം അവശിഷ്ടങ്ങള്‍ പുറത്തേക്ക് തെറിക്കാതിരിക്കാന്‍ ഇരുമ്പ് കമ്പികള്‍ കൊണ്ടും ജിയോ പാക്കുകള്‍ കൊണ്ടും തൂണുകളെ പൊതിയുന്ന ജോലികളും പുരോഗമിക്കുകയാണ്. ഓരോ തൂണിലും നാലിടത്താണ് സ്‌ഫോടനം നടത്തുക.

സ്ഫോടനത്തിന് മുമ്പ് പൊളിച്ചുമാറ്റിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തിയും അവസാന ഘട്ടത്തിലാണ്. സ്‌ഫോടനം നടക്കുന്നതിന്റെ നാല് മണിക്കൂര്‍ മുമ്പ് പരിസരവാസികളെ ഒഴിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പൊടിപടലം ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ ശമിക്കുമെന്നാണ് കരുതുന്നത്.

സ്‌ഫോടനങ്ങള്‍ തമ്മില്‍ മൈക്രോ സെക്കന്റുകളുടെ വ്യത്യാസം ഉള്ളതിനാല്‍ പ്രകമ്പനത്തിന്റെ ആഘാതം കുറയുമെന്നും പ്രദേശവാസികള്‍ ആശങ്കപ്പേടേണ്ട സാഹചര്യം ഉണ്ടാകില്ലെന്നുമാണ് സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി