മൻസൂർ കൊലപാതക രാഷ്ട്രീയത്തിന് ഇരയാകുന്ന മൂന്നാമത്തെ എസ്.എസ്.എഫ് പ്രവർത്തകൻ

കണ്ണൂർ കടവത്തൂർ പുല്ലുക്കരയിൽ കൊല്ലപ്പെട്ട മൻസൂർ ഉത്തരമലബാറിൽ രാഷ്ട്രീയ സംഘർഷത്തിന് ഇരയാക്കപ്പെടുന്ന കാന്തപുരം എ.പി വിഭാഗത്തിൽ നിന്നുള്ള മൂന്നമത്തെയാൾ. കഴിഞ്ഞ മൂന്നു വർഷത്തിനിടെ കൊലക്കത്തിക്ക് ഇരയായ മട്ടന്നൂരിലെ ഷുഹൈബ്, കാഞ്ഞങ്ങാട്ടെ ഔഫ് അബ്ദുറഹിമാൻ എന്നിവരും എസ്.വൈ.എസുമായി ബന്ധമുള്ളവരായിരുന്നു എന്ന് മാധ്യമം റിപ്പോർട്ട് ചെയ്തു.

മൻസൂർ എസ്.എസ്.എഫ് പ്രവർത്തകനും മൻസൂറിന്റെ പിതാവ് മുസ്തഫ പാറാൽ കേരള മുസ്ലിം ജമാഅത്ത് പുല്ലൂക്കര യൂനിറ്റ് ജോയിന്‍റ് സെക്രട്ടറിയുമാണ്. കൊലപാതകത്തെ അപലപിച്ച് കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ മകൻ അബ്ദുൽ ഹകീം അസ്ഹരി ഇന്നലെ ഫേെയ്സ്ബുക്കിൽ കുറിപ്പ് എഴുതിയിരുന്നു. മൻസൂറിന്റെയും ഷുഹൈബിന്റെയും കൊലപാതകത്തിൽ പ്രതിസ്ഥാനത്ത് സി.പി.എമ്മുകാരാണ് എങ്കിൽ ഔഫ് അബ്ദുറഹിമാന്റെ കൊലക്കേസിൽ മുസ്ലിം ലീഗുകാരാണ് പ്രതികൾ.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് കാഞ്ഞങ്ങാട്ട് കല്ലൂരാവി പഴയ ബീച്ച് റോഡിൽ വെച്ച് 2020 ഡിസംബർ 23ന് ഔഫ് കൊല്ലപ്പെട്ടത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രാദേശികമായി പ്രവർത്തിച്ചതിന്റെ വിരോധത്തിലാണ് ഔഫിനെ മുസ്ലിം ലീഗുകാർ ആക്രമിച്ചത്. കൂത്തുപറമ്പ് മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി പൊട്ടങ്കണ്ടി അബ്ദുല്ലക്കുവേണ്ടി പ്രവർത്തിച്ച മുസ്ലിം ലീഗ് പ്രവർത്തകരും സി.പി.എമ്മും തമ്മിലുള്ള പ്രശ്നത്തിലാണ് കടവത്തൂർ പുല്ലൂക്കരയിൽ മൻസൂർ കൊല്ലപ്പെട്ടത്‌.

മട്ടന്നൂരിൽ കൊല്ലപ്പെട്ട ഷുഹൈബ് യൂത്ത് കോൺഗ്രസിന്റെ പ്രാദേശിക നേതാവും കെ. സുധാകരൻ എം.പിയുടെ അടുത്തയാളുമായിരുന്നു. എസ്.വൈ.എസിന്റെ നേതൃത്വത്തിലുള്ള സാന്ത്വനം സേവന പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ചിരുന്ന ആളുമായിരുന്നു . സി.പി.എം- കോൺഗ്രസ് പ്രശ്നത്തിന്റെ പേരിലാണ് 2018 ഫെബ്രുവരി 12ന് ഷുഹൈബിനെ മട്ടന്നൂരിൽ സി.പി.എമ്മുകാർ വെട്ടികൊലപ്പെടുത്തിയത്.

മൻസൂറിന്റെ കൊലപാതകത്തിൽ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന സുഹൈലും കാന്തപുരം വിഭാഗവുമായി നേരത്തേ ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്. സുഹൈൽ സജീവ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതായി ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക സംഘടന നേതൃസ്ഥാനത്തുനിന്നും നേരത്തെ നീക്കം ചെയ്തിട്ടുണ്ടെന്ന് എസ്.വൈ.എസ് പാനൂർ സോൺ കമ്മിറ്റി അറിയിച്ചു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ