'മനോരമയുടെ ഒക്കെ മനസ്ഥിതി ഏതു നൂറ്റാണ്ടിൽ ആണ്?' ദുരഭിമാനക്കൊലയുടെ വാർത്തയിൽ 'വിക്‌ടിം ബ്‌ളെമിങ്' നടത്തി, മനോരമ ന്യൂസിനെതിരെ വിമർശനമുയരുന്നു

ഇതര ജാതിക്കാരനെ പ്രണയിച്ചതിന് ആന്ധ്രയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയ വാർത്ത മനോരമ ന്യൂസ് നൽകിയ രീതിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനമുയരുന്നു. ആന്ധ്ര പ്രദേശിൽ ഇരുപതുകാരിയെ മരത്തിൽ കെട്ടിത്തൂക്കി പെട്രോളൊഴിച്ച് കത്തിച്ച അച്ഛന്റെ വാർത്ത നൽകിയപ്പോൾ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത തലക്കെട്ടാണ് വിവാദമായത്. അച്ഛൻ മകളെ വളർത്തി വലുതാക്കാനെടുത്ത കഷ്ട്ടപാട് ചൂണ്ടിക്കാട്ടിയായിരുന്നു മനോരമയുടെ തലക്കെട്ട്.

‘പലഹാരങ്ങളുണ്ടാക്കി വീടുതോറും നടന്ന് വിറ്റ് കഷ്ടപ്പെട്ട് താൻ വളർത്തിയ മകൾ, കുടുംബത്തിൻറെ പ്രതീക്ഷകളെല്ലാം തകർത്ത്’ എന്നായിരുന്നു കൊലപാതക വാർത്തയുടെ തലക്കെട്ട്. മനോരമ ന്യൂസിന്റേത് ‘വിക്‌ടിം ബ്‌ളെമിങ്’ ആണെന്നാണ് ഉയരുന്ന പ്രധാന വിമർശനം. എഐ ഉപയോഗിച്ച വാർത്തയ്ക്ക് നൽകിയ ചിത്രവും വിമർശിക്കപ്പെടുന്നുണ്ട്. സ്നേഹം തുളുമ്പുന്ന അച്ഛൻ ഇമേജ് ഊട്ടിഉറപ്പിക്കാനാണ് ചിത്രത്തിലൂടെയും ചാനൽ ശ്രമിച്ചതെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.

‘ജാതിവെറി മൂത്ത ഒരുത്തൻ മകളെ കെട്ടിത്തൂക്കി കൊന്ന വാർത്ത ഒക്കെ ഇങ്ങനെ ന്യായീകരിച്ചു കൊടുക്കണമെങ്കിൽ മനോരമയുടെ ഒക്കെ ആ മനസ്ഥിതി ഏതു നൂറ്റാണ്ടിൽ ആണ്’, ഈ റിപ്പോർട്ട് എഴുതിയവർ ചിന്തിക്കുന്നത് മക്കൾ എന്നാൽ മാതാപിതാക്കളുടെ അടിമകൾ ആണെന്നാണ്’ തുടങ്ങി ഇങ്ങനെ പോകുന്നു വിമർശന കമന്റുകൾ. വാർത്തയ്‌ക്കെതിരെ ട്രോളുകളും പ്രചരിക്കുന്നുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ