'മനോരമയുടെ ഒക്കെ മനസ്ഥിതി ഏതു നൂറ്റാണ്ടിൽ ആണ്?' ദുരഭിമാനക്കൊലയുടെ വാർത്തയിൽ 'വിക്‌ടിം ബ്‌ളെമിങ്' നടത്തി, മനോരമ ന്യൂസിനെതിരെ വിമർശനമുയരുന്നു

ഇതര ജാതിക്കാരനെ പ്രണയിച്ചതിന് ആന്ധ്രയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയ വാർത്ത മനോരമ ന്യൂസ് നൽകിയ രീതിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനമുയരുന്നു. ആന്ധ്ര പ്രദേശിൽ ഇരുപതുകാരിയെ മരത്തിൽ കെട്ടിത്തൂക്കി പെട്രോളൊഴിച്ച് കത്തിച്ച അച്ഛന്റെ വാർത്ത നൽകിയപ്പോൾ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത തലക്കെട്ടാണ് വിവാദമായത്. അച്ഛൻ മകളെ വളർത്തി വലുതാക്കാനെടുത്ത കഷ്ട്ടപാട് ചൂണ്ടിക്കാട്ടിയായിരുന്നു മനോരമയുടെ തലക്കെട്ട്.

‘പലഹാരങ്ങളുണ്ടാക്കി വീടുതോറും നടന്ന് വിറ്റ് കഷ്ടപ്പെട്ട് താൻ വളർത്തിയ മകൾ, കുടുംബത്തിൻറെ പ്രതീക്ഷകളെല്ലാം തകർത്ത്’ എന്നായിരുന്നു കൊലപാതക വാർത്തയുടെ തലക്കെട്ട്. മനോരമ ന്യൂസിന്റേത് ‘വിക്‌ടിം ബ്‌ളെമിങ്’ ആണെന്നാണ് ഉയരുന്ന പ്രധാന വിമർശനം. എഐ ഉപയോഗിച്ച വാർത്തയ്ക്ക് നൽകിയ ചിത്രവും വിമർശിക്കപ്പെടുന്നുണ്ട്. സ്നേഹം തുളുമ്പുന്ന അച്ഛൻ ഇമേജ് ഊട്ടിഉറപ്പിക്കാനാണ് ചിത്രത്തിലൂടെയും ചാനൽ ശ്രമിച്ചതെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.

‘ജാതിവെറി മൂത്ത ഒരുത്തൻ മകളെ കെട്ടിത്തൂക്കി കൊന്ന വാർത്ത ഒക്കെ ഇങ്ങനെ ന്യായീകരിച്ചു കൊടുക്കണമെങ്കിൽ മനോരമയുടെ ഒക്കെ ആ മനസ്ഥിതി ഏതു നൂറ്റാണ്ടിൽ ആണ്’, ഈ റിപ്പോർട്ട് എഴുതിയവർ ചിന്തിക്കുന്നത് മക്കൾ എന്നാൽ മാതാപിതാക്കളുടെ അടിമകൾ ആണെന്നാണ്’ തുടങ്ങി ഇങ്ങനെ പോകുന്നു വിമർശന കമന്റുകൾ. വാർത്തയ്‌ക്കെതിരെ ട്രോളുകളും പ്രചരിക്കുന്നുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക