മണപ്പുറം ഫിനാന്‍സിന്റെ ജപ്തിയില്‍ പെരുവഴിയി അമ്മയും മക്കളും; സഹായം വാഗ്ദാനം ചെയ്ത് വിഡി സതീശന്‍

മണപ്പുറം ഫിനാന്‍സില്‍ നിന്ന് വായ്പയെടുത്തതിന് പിന്നാലെ വീട് ജപ്തിയെ തുടര്‍ന്ന് പെരുവഴിയിലായ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നോര്‍ത്ത് പറവൂര്‍ വടക്കേക്കര കണ്ണെഴത് വീട്ടില്‍ സന്ധ്യയും രണ്ട് മക്കളുമാണ് ജപ്തിയെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ട് പെരുവഴിയിലായത്.

സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് പിന്നാലെയാണ് വിഡി സതീശന്‍ സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. ലൈഫ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീടിന്റെ പണി പൂര്‍ത്തിയാക്കാനാണ് കുടുംബം 2019ല്‍ മണപ്പുറം ഫിനാന്‍സില്‍ നിന്ന് നാല് ലക്ഷം വായ്പയെടുത്തത്. രണ്ട് വര്‍ഷം മുന്‍പ് സന്ധ്യയെ ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ ഇതിന്റെ തിരിച്ചടവ് മുടങ്ങി.

സന്ധ്യ വീട്ടില്‍ ഇല്ലാത്തിരുന്നപ്പോഴാണ് ജപ്തി നടന്നത്. അതിനാല്‍ കുടുംബത്തിന് വീടിനുള്ളില്‍ നിന്ന് സാധനങ്ങള്‍ പോലും എടുക്കാന്‍ കഴിഞ്ഞില്ല. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ വീട്ടിനുള്ളിലെ സാധനങ്ങള്‍ എടുക്കാന്‍ അനുവദിക്കാമെന്ന് മണപ്പുറം ഫിനാന്‍സ് ലീഗല്‍ ഓഫീസര്‍ അറിയിച്ചു. നിയമപരമായി അത് ചെയ്തു നല്‍കാമെന്നാണ് സ്ഥാപനം അറിയിച്ചിരിക്കുന്നത്.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു