മാമി തിരോധാനം: ക്രൈംബ്രാഞ്ച് പെരുമാറിയത് കുറ്റവാളിയെ പോലെയെന്ന് രജിത് കുമാർ

മാമി തിരോധാന കേസിൽ ഒളിവിൽ പോയ ഡ്രൈവർ രജിത് കുമാറിന്റെയും ഭാര്യ തുഷാരയുടെയും മൊഴി രേഖപ്പെടുത്തി. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ക്രൈംബ്രാഞ്ച് കുറ്റവാളിയെ പോലെ തന്നോട് പെരുമാറിയതിൽ തുടർന്നുണ്ടായ മാനസീക സമ്മർദ്ദത്തിലാണ് താനും ഭാര്യ തുഷാരയും മാറി നിന്നതെന്ന് രജിത് കുമാർ. ഗുരുവായൂരിൽ നിന്ന് ഇന്നലെ വൈകിട്ടോടെയാണ് രജിത്തിനെയും ഭാര്യയെയും നടക്കാവ് പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.

മാമി തിരോധാനത്തിൽ രണ്ട് തവണ രജിത്തിനെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരുന്നു. 2024 ഓഗസ്റ്റ് 21-നാണ് റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനായ മാമിയെ കാണാതായത്. തലക്കുളത്താണ് മാമിയുടെ ഫോണിന്റെ അവസാന ലൊക്കേഷന്‍ കാണിച്ചിരുന്നത്. പിന്നീട് വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല.

സിസിടിവി ദൃശ്യങ്ങളും ബാങ്ക് ഇടപാടുകളും മൊബൈല്‍ ടവര്‍ ലൊക്കേഷനും ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടത്തിയിട്ടും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. കേസ് അന്വേഷണം ശരിയായ വഴിക്കല്ല പോകുന്നതെന്ന് ആരോപിച്ച് എംഎൽഎ പിവി അൻവർ രംഗത്ത് എത്തിയിരുന്നു.

Latest Stories

'എടാ സൂപ്പർസ്റ്റാറെ…'; നസ്ലെന്റെ പോസ്റ്റിന് കമന്റുമായി ദുൽഖർ സൽമാൻ

'സ്‌പോൺസർഷിപ് എന്തിന്? സംഘാടകർ ആര്?'; ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

'സിപിഎം എന്നും വിശ്വാസികള്‍ക്കൊപ്പം, ശബരിമല സ്ത്രീ പ്രവേശനം അടഞ്ഞ അധ്യായമെന്നല്ല പറഞ്ഞത്'; നിലപാട് വ്യക്തമാക്കി എം വി ഗോവിന്ദൻ

'അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യം, ശബരിമലയെ മുൻ നിർത്തി മുതലെടുപ്പിന് ശ്രമിക്കുന്നു'; വി ഡി സതീശൻ

'സംസ്ഥാനങ്ങൾ ദുർബലമായാൽ രാജ്യം ദുർബലമാകും'; ജിഎസ്ടി കൗൺസിൽ യോഗം നിർണായകമെന്ന് ധനമന്ത്രി, എല്ലാ സംസ്ഥാനങ്ങൾക്കും ആശങ്കയുണ്ട്

കുഞ്ഞ് നോക്കി നിൽക്കേ മരിക്കാനൊരുങ്ങിയ അമ്മ, ജീവൻ രക്ഷിച്ച് പോലീസ്; സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്ത്

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

Asia Cup 2025: സഞ്ജുവും ജിതേഷും അല്ല, ആ താരം ഉണ്ടെങ്കിലേ ടീം വിജയിക്കൂ: ആകാശ് ചോപ്ര

'ഞാൻ വിക്കറ്റ് നേടിയിട്ടും ധോണി എന്നോട് അന്ന് കാണിച്ചത് മോശമായ പ്രവർത്തി'; തുറന്ന് പറഞ്ഞ് മോഹിത് ശർമ്മ

രാഷ്ട്രപതിയുടെ റഫറൻസ്; ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ​ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ല; സുപ്രീംകോടതി