കേരളത്തെ ദേശീയ തലത്തില്‍ അപമാനിച്ച മലയാളികള്‍; പള്‍സര്‍ സുനിയ്ക്ക് പൂമാലയിട്ട ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ നല്‍കുന്ന സന്ദേശമെന്ത്?

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഏഴ് വര്‍ഷം നീണ്ട വിചാരണ തടവിന് ശേഷം ജാമ്യത്തിലിറങ്ങിയ കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിയെ പൂമാലയിട്ട് സ്വീകരിച്ചും അഭിവാദ്യങ്ങളര്‍പ്പിച്ചും ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. കേസില്‍ പള്‍സര്‍ സുനി കുറ്റക്കാരനാണെന്ന് കോടതിയ്ക്ക് പൂര്‍ണ്ണ ബോധ്യമുണ്ടായിരുന്നതിനാലാണ് പ്രതിയ്ക്ക് ഇത്രയും കാലം ജാമ്യം അനുവദിക്കാതിരുന്നത്.

കേസില്‍ അവസാന സാക്ഷിയായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ബിജു പൗലോസിന്റെയും വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ കേസില്‍ നവംബറില്‍ കോടതി വിധി പറയും. സെപ്റ്റംബര്‍ 26 വരെ പ്രതികള്‍ക്ക് പറയാനുള്ളത് കോടതി കേള്‍ക്കും. എന്നാല്‍ കേസില്‍ എവിടെയും പള്‍സര്‍ സുനി കുറ്റവാളിയല്ലെന്ന് അഭ്യൂഹങ്ങള്‍ പോലും ഉണ്ടായിരുന്നില്ല.

നടിയുടെ മൊഴിയില്‍ പള്‍സര്‍ സുനിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്ന് വ്യക്തമാക്കുന്നുമുണ്ട്. എന്നാല്‍ സംസ്ഥാനത്തെ തന്നെ അധിക്ഷേപിക്കുന്ന നിലപാടുമായാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്ന മൂന്നാംകിട സംഘടന പൂമാലയുമായി സുനിയെ സ്വീകരിച്ചത്. പീഡനങ്ങള്‍ക്കും ലൈംഗികാതിക്രമങ്ങള്‍ക്കും പരസ്യ പിന്തുണയാണ് സംഘടന ഇതിലൂടെ മുന്നോട്ട് വയ്ക്കുന്നത്.

സോഷ്യല്‍ മീഡിയകളിലൂടെ കുപ്രസിദ്ധി മാത്രം ആഗ്രഹിച്ച് മുന്നോട്ട് വരുന്ന ഇത്തരം സാമൂഹിക വിരുദ്ധന്‍മാര്‍ പള്‍സര്‍ സുനിയെ പോലുള്ള കൊടും കുറ്റവാളികളെ പിന്തുണയ്ക്കുന്നതിലൂടെ നല്‍കുന്ന സന്ദേശം വ്യക്തമാണ്. ആരെയും പീഡിപ്പിക്കാം തുടര്‍ന്ന് അതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിക്കാം, അത് ഉപയോഗിച്ച് വീണ്ടും ഇരയെ വരുതിയിലാക്കാം എന്ന് തുടങ്ങുന്ന ഒരു സമൂഹത്തിനാകെ വിപത്തായി മാറുന്ന ചിന്തകളെയാണ് ഇത്തരക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്.

സുനിയെ ഏറ്റവും കൂടുതല്‍ പിന്തുണച്ച അയാളുടെ അമ്മ പോലും സുനി തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷ അനുഭവിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ നാട്ടിലെ ഏത് സ്ത്രീയെ ആക്രമിച്ചാലും തങ്ങള്‍ ഒപ്പമുണ്ടാകും ജയിലില്‍ നിന്ന് ഇറങ്ങുമ്പോള്‍ പൂമാലയിട്ട് പുരസ്‌കാരം നല്‍കുമെന്ന പരസ്യ പിന്തുണയുമായി രംഗത്തെത്തുന്ന സംഘടനകളെ നിയമം മൂലം നിരോധിക്കേണ്ട കാലം അതിക്രമിച്ചു.

കേരളത്തിലാകമാനമുള്ള പുരുഷന്‍മാരെ അപമാനിക്കുന്ന സംസ്ഥാനത്തിന്റെ സ്ത്രീ സുരക്ഷയ്ക്കും തുല്യതയ്ക്കും നേരെ ചെളി വാരിയെറിയുന്ന ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ഇതാദ്യമായല്ല ലൈംഗികാതിക്രമ കേസുകളിലെ പ്രതികളെ പിന്തുണയ്ക്കുന്നത്. നേരത്തെ കെഎസ്ആര്‍ടിസി ബസില്‍ യുവതിയ്ക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയ സവാദ് എന്ന പ്രതിയെ ജയിലില്‍ നിന്ന് പുറത്തുവരുമ്പോള്‍ പൂമാലയിട്ട് സ്വീകരിച്ച് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

അന്ന് ഏറെ ചര്‍ച്ചയായ വിഷയം ഇന്ന് കേരളത്തിനെ തന്നെ അപമാനിക്കുന്ന തരത്തിലേക്ക് എത്തിയതിന് പിന്നില്‍ സോഷ്യല്‍ മീഡിയകളിലൂടെ ലഭിച്ച കുപ്രസിദ്ധി മാത്രമാണ്. 2017ല്‍ നടിയെ ആക്രമിച്ച സംഭവും തുടര്‍ന്നുള്ള കേസിന്റെ നാള്‍ വഴികളും ദേശീയ ശ്രദ്ധ നേടിയതാണ്. കേസിലെ ഓരോ നടപടികളും ഇപ്പോഴും ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നുമുണ്ട്.

ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഒന്നടങ്കം ദേശീയ തലത്തില്‍ അപമാനിക്കുന്ന നിലപാടാണ് സ്ത്രീ വിരുദ്ധ സംഘടന കൈക്കൊണ്ടത്. നിയമം മൂലം ഇത്തരം സംഘടനകളെ നിരോധിക്കാത്ത കാലത്തോളം, ലൈംഗികാതിക്രമ കേസിലെ പ്രതികള്‍ക്ക് പരസ്യ പിന്തുണ നല്‍കുന്ന ഇത്തരം സംഘടനകളും വ്യക്തികളും നല്‍കുന്ന സന്ദേശം ഒരു പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാകുന്നതല്ല.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ