യുഡിഎഫ് ബുധനാഴ്ച മലപ്പുറം ജില്ലയിൽ നടത്താനിരുന്ന ഹർത്താൽ പെരിന്തൽമണ്ണ താലൂക്കിൽ മാത്രം. യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം ഹർത്താൽ പെരിന്തൽമണ്ണ താലൂക്കിലേക്കു മാത്രമായി ചുരുക്കുകയായിരുന്നു.
പെരിന്തൽമണ്ണയിൽ മുസ്ലിം ലീഗ് ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തല്ലിത്തകർത്തതിൽ പ്രതിഷേധിച്ച് രാവിലെ ആറുമുതൽ വൈകിട്ട് ആറു വരെയാണ് ജില്ലയിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നത്. ഇതാണ് നേതൃത്വം ഇടപെട്ട് ചുരുക്കിയത്. പെരിന്തല്‍മണ്ണ പോളിടെക്നിക്ക് കോളേജില്‍ എസ്.എഫ്.ഐ – എം.എസ്.എഫ് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് തെരുവ് യുദ്ധത്തിലേക്ക് നയിച്ചത്.
സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ പെരിന്തല്‍മണ്ണയിലെ ലീഗ് നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. ഇതില്‍ പ്രതിഷേധിച്ച് ലീഗ് പ്രവര്‍ത്തകര്‍ മലപ്പുറം പാലക്കാട് പാത ഉപരോധിച്ചു. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെയാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം
ചെയ്തത്.