വയനാട്ടിലും ചേലക്കരയിലും പോളിംഗ് കുറവ്: യുഡിഎഫ്- എല്‍ഡിഎഫ് മുന്നണികളോടുള്ള ജനങ്ങളുടെ പ്രതിഷേധമെന്ന് ബിജെപി

വയനാട്ടിലും ചേലക്കരയിലും പോളിംഗ് കുറഞ്ഞത് എല്‍ഡിഎഫിനോടും യുഡിഎഫിനോടുമുളള ജനങ്ങളുടെ പ്രതിഷേധം കാരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രണ്ടു മുന്നണികളിലും കേരളത്തിലെ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ കന്നി മത്സരത്തില്‍ 5 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്ന പ്രചരണങ്ങള്‍ നടത്തിയിട്ടും വയനാട്ടില്‍ യുഡിഎഫുകാരും എല്‍ഡിഎഫുകാരും വോട്ട് ചെയ്യാന്‍ എത്തിയില്ല.

കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്ന ഒരു വലിയ വിഭാഗം നിഷ്പക്ഷക്കാര്‍ വയനാട്ടില്‍ അവരോട് വിമുഖത കാണിച്ചു. യുഡിഎഫ് ന്യൂനപക്ഷ ഏകീകരണത്തിന് ശ്രമിച്ചിട്ടും വയനാട്ടില്‍ അത് ഫലം കണ്ടില്ല. വഖഫ് ബോര്‍ഡിന്റെ അതിക്രമത്തിനെതിരെ ക്രൈസ്തവ ന്യൂനപക്ഷം സ്വീകരിച്ച നിലപാട് പോളിംഗ് ശതമാനത്തില്‍ പ്രതിഫലിച്ചു. പരമ്പരാഗതമായി യുഡിഎഫിനെ പിന്തുണയ്ക്കുന്ന ക്രൈസ്തവ വിഭാഗം വോട്ട് ചെയ്യാന്‍ എത്തിയില്ല. മുനമ്പം വിഷയത്തില്‍ ഉള്‍പ്പെടെ യുഡിഎഫ് കാണിക്കുന്ന വഞ്ചനയും എല്‍ഡിഎഫിന്റെ തെറ്റായ സമീപനവും ഈ കാര്യത്തില്‍ നിര്‍ണായകമായി. തങ്ങള്‍ രണ്ടാംനിര പൗരന്മാരായി മാറിയെന്ന ചിന്ത ക്രൈസ്തവര്‍ക്ക് ഉണ്ടായി. ന്യൂനപക്ഷ അവകാശങ്ങള്‍ എന്നത് മുസ്ലിങ്ങള്‍ക്ക് മാത്രമായി ഒതുങ്ങിയത് ക്രൈസ്തവര്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. കേരളത്തിലെ ഒരു മുനിസിപ്പല്‍ ചെയര്‍മാന്‍ വഖഫ് ബോര്‍ഡിന്റെ ഭൂമി കൈയേറി എന്ന് അവര്‍ പറഞ്ഞിട്ടും ഇതുവരെ അദ്ദേഹത്തിന് നോട്ടീസ് നല്‍കാന്‍ പോലും തയ്യാറായിട്ടില്ല.

അതേസമയം ക്രൈസ്തവര്‍ക്കും ഹിന്ദുക്കള്‍ക്കും തുടര്‍ച്ചയായി നോട്ടീസുകള്‍ അയക്കുകയാണ് വഖഫ് ബോര്‍ഡ് ചെയ്യുന്നത്. കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എല്‍ഡിഎഫും യുഡിഎഫും തുല്യ പരിഗണന നല്‍കുന്നില്ല. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ 80:20 ആണ് കേരളത്തില്‍ നടപ്പിലാക്കുന്നത്. ഇത് തുല്യനീതിയുടെ ലംഘനമാണ്. ന്യൂനപക്ഷ സമുദായങ്ങളെ രണ്ടുകണ്ണിലൂടെയാണ് യുഡിഎഫും എല്‍ഡിഎഫും കാണുന്നത്. രണ്ടാനമ്മയുടെ മക്കളായാണ് ക്രൈസ്തവ സമൂഹത്തെ യുഡിഎഫും എല്‍ഡിഎഫും കാണുന്നത്. ചേലക്കരയിലും ചെറിയ ശതമാനം പോളിംഗ് കുറവ് വന്നത് ക്രൈസ്തവ കേന്ദ്രങ്ങളിലാണ്.

ഒരു പ്രത്യേക മതവിഭാഗത്തെ ഏകോപിപ്പിക്കുന്നതിന്റെ വേണ്ടി പാലക്കാട് ജനാധിപത്യവിരുദ്ധമായ സമീപനമാണ് രണ്ടുമൂന്നണികളും സ്വീകരിക്കുന്നത്. വ്യാപകമായി കള്ള പ്രചരണങ്ങള്‍ നടത്തുകയാണ് എല്‍ഡിഎഫ് യുഡിഎഫും. അധികാരവും പണവും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറക്കാനുള്ള നീക്കമാണ് യുഡിഎഫും എല്‍ഡിഎഫും നടത്തുന്നത്. പുറമേ പരസ്പരം മത്സരിക്കുകയും അകത്ത് രഹസ്യ അജണ്ടയുമാണ് രണ്ടുകൂട്ടര്‍ക്കുമുള്ളത്.
പാലക്കാട് ദേശീയ ജനാധിപത്യ സത്യത്തിന്റെ സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് മനസ്സിലാക്കി തിരഞ്ഞെടുപ്പ് കൃത്രിമത്വത്തിന് ശ്രമിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി