വയനാട്ടിലും ചേലക്കരയിലും പോളിംഗ് കുറവ്: യുഡിഎഫ്- എല്‍ഡിഎഫ് മുന്നണികളോടുള്ള ജനങ്ങളുടെ പ്രതിഷേധമെന്ന് ബിജെപി

വയനാട്ടിലും ചേലക്കരയിലും പോളിംഗ് കുറഞ്ഞത് എല്‍ഡിഎഫിനോടും യുഡിഎഫിനോടുമുളള ജനങ്ങളുടെ പ്രതിഷേധം കാരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രണ്ടു മുന്നണികളിലും കേരളത്തിലെ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ കന്നി മത്സരത്തില്‍ 5 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്ന പ്രചരണങ്ങള്‍ നടത്തിയിട്ടും വയനാട്ടില്‍ യുഡിഎഫുകാരും എല്‍ഡിഎഫുകാരും വോട്ട് ചെയ്യാന്‍ എത്തിയില്ല.

കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്ന ഒരു വലിയ വിഭാഗം നിഷ്പക്ഷക്കാര്‍ വയനാട്ടില്‍ അവരോട് വിമുഖത കാണിച്ചു. യുഡിഎഫ് ന്യൂനപക്ഷ ഏകീകരണത്തിന് ശ്രമിച്ചിട്ടും വയനാട്ടില്‍ അത് ഫലം കണ്ടില്ല. വഖഫ് ബോര്‍ഡിന്റെ അതിക്രമത്തിനെതിരെ ക്രൈസ്തവ ന്യൂനപക്ഷം സ്വീകരിച്ച നിലപാട് പോളിംഗ് ശതമാനത്തില്‍ പ്രതിഫലിച്ചു. പരമ്പരാഗതമായി യുഡിഎഫിനെ പിന്തുണയ്ക്കുന്ന ക്രൈസ്തവ വിഭാഗം വോട്ട് ചെയ്യാന്‍ എത്തിയില്ല. മുനമ്പം വിഷയത്തില്‍ ഉള്‍പ്പെടെ യുഡിഎഫ് കാണിക്കുന്ന വഞ്ചനയും എല്‍ഡിഎഫിന്റെ തെറ്റായ സമീപനവും ഈ കാര്യത്തില്‍ നിര്‍ണായകമായി. തങ്ങള്‍ രണ്ടാംനിര പൗരന്മാരായി മാറിയെന്ന ചിന്ത ക്രൈസ്തവര്‍ക്ക് ഉണ്ടായി. ന്യൂനപക്ഷ അവകാശങ്ങള്‍ എന്നത് മുസ്ലിങ്ങള്‍ക്ക് മാത്രമായി ഒതുങ്ങിയത് ക്രൈസ്തവര്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. കേരളത്തിലെ ഒരു മുനിസിപ്പല്‍ ചെയര്‍മാന്‍ വഖഫ് ബോര്‍ഡിന്റെ ഭൂമി കൈയേറി എന്ന് അവര്‍ പറഞ്ഞിട്ടും ഇതുവരെ അദ്ദേഹത്തിന് നോട്ടീസ് നല്‍കാന്‍ പോലും തയ്യാറായിട്ടില്ല.

അതേസമയം ക്രൈസ്തവര്‍ക്കും ഹിന്ദുക്കള്‍ക്കും തുടര്‍ച്ചയായി നോട്ടീസുകള്‍ അയക്കുകയാണ് വഖഫ് ബോര്‍ഡ് ചെയ്യുന്നത്. കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എല്‍ഡിഎഫും യുഡിഎഫും തുല്യ പരിഗണന നല്‍കുന്നില്ല. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ 80:20 ആണ് കേരളത്തില്‍ നടപ്പിലാക്കുന്നത്. ഇത് തുല്യനീതിയുടെ ലംഘനമാണ്. ന്യൂനപക്ഷ സമുദായങ്ങളെ രണ്ടുകണ്ണിലൂടെയാണ് യുഡിഎഫും എല്‍ഡിഎഫും കാണുന്നത്. രണ്ടാനമ്മയുടെ മക്കളായാണ് ക്രൈസ്തവ സമൂഹത്തെ യുഡിഎഫും എല്‍ഡിഎഫും കാണുന്നത്. ചേലക്കരയിലും ചെറിയ ശതമാനം പോളിംഗ് കുറവ് വന്നത് ക്രൈസ്തവ കേന്ദ്രങ്ങളിലാണ്.

ഒരു പ്രത്യേക മതവിഭാഗത്തെ ഏകോപിപ്പിക്കുന്നതിന്റെ വേണ്ടി പാലക്കാട് ജനാധിപത്യവിരുദ്ധമായ സമീപനമാണ് രണ്ടുമൂന്നണികളും സ്വീകരിക്കുന്നത്. വ്യാപകമായി കള്ള പ്രചരണങ്ങള്‍ നടത്തുകയാണ് എല്‍ഡിഎഫ് യുഡിഎഫും. അധികാരവും പണവും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറക്കാനുള്ള നീക്കമാണ് യുഡിഎഫും എല്‍ഡിഎഫും നടത്തുന്നത്. പുറമേ പരസ്പരം മത്സരിക്കുകയും അകത്ത് രഹസ്യ അജണ്ടയുമാണ് രണ്ടുകൂട്ടര്‍ക്കുമുള്ളത്.
പാലക്കാട് ദേശീയ ജനാധിപത്യ സത്യത്തിന്റെ സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് മനസ്സിലാക്കി തിരഞ്ഞെടുപ്പ് കൃത്രിമത്വത്തിന് ശ്രമിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ