'ബാക്കി പിന്നാലെ പാക്കലാം'; കൈ കോര്‍ത്ത് പിടിച്ച് സൗഹൃദം പങ്കിട്ട് എംഎം മണിയും കെകെ ശിവരാമനും

ഇടുക്കിയിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് പരസ്പരം വിമര്‍ശനങ്ങളുന്നയിച്ച എംഎം മണിയും കെകെ ശിവരാമനും സൗഹൃദം പങ്കിട്ട് ഒരേ വേദിയില്‍. ചെറുതോണിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാര്‍ക്കും സ്വീകരണം നല്‍കിയ ചടങ്ങിനിടെയായിരുന്നു ഇരുവരും സൗഹൃദ സംഭാഷണത്തിലേര്‍പ്പെട്ടത്.

ഇടുക്കിയിലെ ഭൂമി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പ്രത്യേക സംഘത്തിനെ നിയോഗിച്ച വിഷയത്തെ തുടര്‍ന്നായിരുന്നു ഇരു നേതാക്കളും പരസ്പരം വിമര്‍ശനങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയത്. വിഷയത്തില്‍ എംഎം മണിയുടെ നിലപാടിനെ തള്ളിക്കൊണ്ട് കെകെ ശിവരാമന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതില്‍ എംഎം മണി വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

സംഭവത്തിന് ശേഷം ആദ്യമായാണ് ഇരുവരും ഒരേ വേദി പങ്കിടുന്നത്. ചെറുതോണിയിലെ പരിപാടിക്ക് ശേഷം എംഎം മണിയും കെകെ ശിവരാമനും കൈപിടിച്ചായിരുന്നു വേദിയില്‍ നിന്നിറങ്ങിയത്. തങ്ങള്‍ തമ്മില്‍ തര്‍ക്കമൊന്നും ഇല്ലെന്നും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടു എന്നും എംഎം മണി എംഎല്‍എ പറഞ്ഞു. ബാക്കി പിന്നാലെ പാക്കലാമെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു. മണിയാശാന്‍ പറഞ്ഞതേ തനിക്കും പറയാനുള്ളൂ എന്ന് കെകെ ശിവരാമനും അറിയിച്ചു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക