ജെന്‍ഡര്‍ പൊളിറ്റിക്‌സിലൂടെ ഇടത് സര്‍ക്കാര്‍ അരാജകസമൂഹം സൃഷ്ടിക്കുന്നു, വിശ്വാസികള്‍ ഇതിനെ ഒറ്റക്കെട്ടായി ചെറുക്കും, തന്നെ ഭയപ്പെടുത്താന്‍ നോക്കേണ്ടാ, വീണ്ടും കെ.എം ഷാജി

സ്വവര്‍ഗ ലൈംഗിതകതയെ ന്യായീകരിച്ച് ഒരു അരാജക സമൂഹം സൃഷ്ടിക്കാനാണ് സി പി എം സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുസ്‌ളീം ലീഗ് നേതാവ് കെ എം ഷാജി. ഗേ, ലെസ്ബിയന്‍, ബൈ സ്വക്ഷല്‍ എന്നിവ പ്രകൃതി വിരുദ്ധമാണെന്നും അതിനെ അംഗീകരിക്കാന്‍ കഴിയില്ലന്നുമുള്ള വാദത്തില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്നും കെ എം ഷാജി തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ അങ്ങിനെയല്ലന്നും ചികല്‍സ, കൗണ്‍സിലിംഗ് എന്നവയിലൂടെ അത് മാറ്റിയെടുക്കാന്‍ കഴിയുമെന്നാണ് താന്‍ കരുതുന്നതെന്നും കെ എം ഷാജി പറഞ്ഞു.

ജെന്‍ഡര്‍ പൊളിറ്റിക്‌സിലൂടെ അരാജകത്വ അജണ്ട വളര്‍ത്തിയെടുക്കാനാണ് സി പി എം സര്‍ക്കാര്‍ ശ്രമിക്കുന്നത്. ‘നിലവില്‍ സമൂഹത്തിലുള്ള എതില്‍ വര്‍ഗ ലൈംഗികത എന്ന പൊതുബോധം പൊളിച്ചെഴുതി വളരെ സ്വതന്ത്രമായ വിദ്യാഭ്യാസപ്രക്രിയയും സാമൂഹ്യഘടനയും ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പോലും പ്രഖ്യാപിക്കുന്നു. ഇതു വളരെ ഗൗരവമുള്ള വിഷയമാണ്.

‘അതിരുകളില്ലാത്ത ലോകം’ എന്ന കാമ്പയിനിലൂടെ എസ് എഫ് ഐയും, കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്‌കൂളുകള്‍ മുഖേനയും സ്വവര്‍ഗ ലൈംഗിത പ്രകൃത്യാലുള്ളതാണെന്നു ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നു. ഇതേ കാര്യം പാഠപുസ്തകത്തിലും സ്ഥാനം പിടിക്കാന്‍ പോകുന്നു. ഇത് നിയമസഭയില്‍ വിവാദമായപ്പോള്‍ പോലും എഴുതി നല്‍കിയ മറുപടിയില്‍ ‘ജെന്‍ഡര്‍ ഒരു സാമൂഹ്യ നിര്‍മ്മിതിയാണ്’ എന്ന, ജന്‍ഡര്‍ പൊളിറ്റിക്‌സിന്റെ അടിസ്ഥാന ആശയത്തെ വീണ്ടും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്യുകയാണ്. സ്വര്‍വര്‍ഗലൈംഗിതകയെ ന്യായീകരിച്ച് ഒരു അരാജക സമൂഹം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കെ എം ഷാജി കുറ്റപ്പെടുത്തുന്നു.

സംവിധാനങ്ങളിലൂടെയും പാഠ്യപദ്ധതിയിലൂടെയും ഈ അരാജകത്വ അജണ്ട ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നത് കണ്ടില്ലെന്ന് നടിക്കാന്‍ തനിക്കാവില്ല വിശ്വാസി സമൂഹം ഇതിനെ ശക്തമായി തടയുക തന്നെ ചെയ്യും. അവരോടൊപ്പം ഈ പോരാട്ടത്തില്‍ താനും തന്റെ പ്രസ്്ഥാനവുമുണ്ടാകുമെന്നും കെ എം ഷാജി തന്റെ ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ