മാധ്യമ പ്രവര്‍ത്തകയോട് മാന്യത വിട്ട് മോശമായി പെരുമാറി; ധര്‍മജന്‍ ബോള്‍ഗാട്ടി പരസ്യമായി മാപ്പ് പറയണമെന്ന് കെയുഡബ്‌ള്യുജെ

മാധ്യമ പ്രവര്‍ത്തകയോട് മോശമായി പ്രതികരിച്ച ധര്‍മജന്‍ ബോള്‍ഗാട്ടി മാപ്പ് പറയണമെന്ന് കെ യു ഡബ്‌ള്യു ജെ. ചാനല്‍ പ്രതികരണത്തിനിടയില്‍ ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയോട് മാന്യത വിട്ട് മോശമായി സംസാരിച്ച നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ നടപടിയെ ശക്തമായി അപലപിക്കുന്നു. ന്യൂസ് 18 കേരളം ചാനലിലെ മാധ്യമ പ്രവര്‍ത്തക അപര്‍ണ കുറുപ്പിനോടാണ് ലൈവ് ടെലിഫോണ്‍ പ്രതികരണത്തില്‍ ധര്‍മജന്‍ മോശമായി പ്രതികരിച്ചത്.

രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായ ധര്‍മജന്‍ തെറ്റ് അംഗീകരിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും ആവശ്യപ്പെട്ടു.

നടന്‍ സിദ്ദിഖ്, സംവിധായകന്‍ രഞ്ജിത് എന്നിവരുടെ രാജി വാര്‍ത്തയ്ക്കിടെ പ്രതികരണം തേടിയ ചാനല്‍ അവതാരകയോട് പൊട്ടിത്തെറിച്ചാണ് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി സംസാരിച്ചത്. ”താന്‍ തന്റെ പണിനോക്ക്, കൂടുതലായാല്‍ ചീത്ത പറയാന്‍ മടിക്കില്ല” എന്നൊക്കെയായിരുന്നു ധര്‍മജന്റെ ആക്രോശം.

”സിദ്ദിഖ് രാജിവച്ചത് മാതൃകാപരമായ നടപടിയാണ്. സിദ്ദിഖിനെ ജനങ്ങള്‍ തെരഞ്ഞെടുത്തതല്ല. ആരോപണം ആര്‍ക്കെതിരെയും പറയാം. പക്ഷേ, തെളിയിക്കണം. വെറുതെ പറഞ്ഞുപോയിട്ട് കാര്യമില്ല.താരങ്ങള്‍ക്കെതിരെ എന്തെങ്കിലും ഉണ്ടായാല്‍ അന്വേഷിക്കാന്‍ പൊലീസും കോടതിയുമുണ്ട്. താനാണോ പൊലീസ് താനാണോ കോടതി ധര്‍മജനോട് ചോദ്യം ചോദിക്കാന്‍ താന്‍ ആളായിട്ടില്ല. എനിക്ക് എന്റേതായ നിലപാടുകള്‍ ഉണ്ട്. ഞാന്‍ അച്ഛനും അമ്മയ്ക്കും പിറന്നവനാണ്. നിന്റെ പോലെയാണെന്ന് തോന്നുന്നില്ല”എന്നും ധര്‍മജന്‍ മാധ്യമപ്രവര്‍ത്തകയോട് ആക്രോശിച്ചു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി