മാധ്യമ പ്രവര്‍ത്തകയോട് മാന്യത വിട്ട് മോശമായി പെരുമാറി; ധര്‍മജന്‍ ബോള്‍ഗാട്ടി പരസ്യമായി മാപ്പ് പറയണമെന്ന് കെയുഡബ്‌ള്യുജെ

മാധ്യമ പ്രവര്‍ത്തകയോട് മോശമായി പ്രതികരിച്ച ധര്‍മജന്‍ ബോള്‍ഗാട്ടി മാപ്പ് പറയണമെന്ന് കെ യു ഡബ്‌ള്യു ജെ. ചാനല്‍ പ്രതികരണത്തിനിടയില്‍ ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയോട് മാന്യത വിട്ട് മോശമായി സംസാരിച്ച നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ നടപടിയെ ശക്തമായി അപലപിക്കുന്നു. ന്യൂസ് 18 കേരളം ചാനലിലെ മാധ്യമ പ്രവര്‍ത്തക അപര്‍ണ കുറുപ്പിനോടാണ് ലൈവ് ടെലിഫോണ്‍ പ്രതികരണത്തില്‍ ധര്‍മജന്‍ മോശമായി പ്രതികരിച്ചത്.

രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായ ധര്‍മജന്‍ തെറ്റ് അംഗീകരിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും ആവശ്യപ്പെട്ടു.

നടന്‍ സിദ്ദിഖ്, സംവിധായകന്‍ രഞ്ജിത് എന്നിവരുടെ രാജി വാര്‍ത്തയ്ക്കിടെ പ്രതികരണം തേടിയ ചാനല്‍ അവതാരകയോട് പൊട്ടിത്തെറിച്ചാണ് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി സംസാരിച്ചത്. ”താന്‍ തന്റെ പണിനോക്ക്, കൂടുതലായാല്‍ ചീത്ത പറയാന്‍ മടിക്കില്ല” എന്നൊക്കെയായിരുന്നു ധര്‍മജന്റെ ആക്രോശം.

”സിദ്ദിഖ് രാജിവച്ചത് മാതൃകാപരമായ നടപടിയാണ്. സിദ്ദിഖിനെ ജനങ്ങള്‍ തെരഞ്ഞെടുത്തതല്ല. ആരോപണം ആര്‍ക്കെതിരെയും പറയാം. പക്ഷേ, തെളിയിക്കണം. വെറുതെ പറഞ്ഞുപോയിട്ട് കാര്യമില്ല.താരങ്ങള്‍ക്കെതിരെ എന്തെങ്കിലും ഉണ്ടായാല്‍ അന്വേഷിക്കാന്‍ പൊലീസും കോടതിയുമുണ്ട്. താനാണോ പൊലീസ് താനാണോ കോടതി ധര്‍മജനോട് ചോദ്യം ചോദിക്കാന്‍ താന്‍ ആളായിട്ടില്ല. എനിക്ക് എന്റേതായ നിലപാടുകള്‍ ഉണ്ട്. ഞാന്‍ അച്ഛനും അമ്മയ്ക്കും പിറന്നവനാണ്. നിന്റെ പോലെയാണെന്ന് തോന്നുന്നില്ല”എന്നും ധര്‍മജന്‍ മാധ്യമപ്രവര്‍ത്തകയോട് ആക്രോശിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ