പിണറായി സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിലെത്തും; തുടര്‍ഭരണം വികസന കുതിപ്പിലേക്ക് നയിച്ചെന്ന് കെടി ജലീല്‍

പിണറായി വിജയന്‍ സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് കെടി ജലീല്‍ എംഎല്‍എ. പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം കേരളത്തെ വികസന കുതിപ്പിലേക്ക് നയിച്ചെന്നും ജലീല്‍ അഭിപ്രായപ്പെടുന്നു. നാഷണല്‍ ഹൈവേ വികസനവും ഗെയ്ല്‍ പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമാക്കിയതും ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളാണെന്നും ജലീല്‍ അവകാശപ്പെടുന്നു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജലീല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍ഭരണം നേടുമെന്ന അവകാശ വാദവുമായി രംഗത്തെത്തിയത്. ഒന്നാം പിണറായി സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തില്‍ ഒതുങ്ങിയിരുന്നെങ്കില്‍ ഇന്ന് കേരളം എത്തിയേടത്ത് എത്താന്‍ പതിറ്റാണ്ടുകള്‍ കാത്തിരിക്കുകയോ അതല്ലെങ്കില്‍ വികസനത്തിന്റെ കിനാക്കളുടെ മേല്‍ മണ്ണിട്ട് മൂടുകയോ ചെയ്യേണ്ടി വരുമായിരുന്നെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

രാസലഹരി മാഫിയ കണ്ണുവെച്ച കേരളത്തെ, അവര്‍ക്ക് വിട്ടുകൊടുക്കാതെ പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിക്കാനുള്ള ‘യുദ്ധ’ത്തിന്റെ കമാന്റെര്‍ ഇന്‍ ചീഫായി, പിണറായി വിജയന്‍ കച്ച മുറുക്കി അടര്‍ക്കളത്തില്‍ ഇറങ്ങിക്കഴിഞ്ഞു. മരണഭീതി പടര്‍ത്തി തിമര്‍ത്താടിയ കോവിഡ് മഹാമാരിയേയും, നാടിനെ ഞെട്ടിച്ച് പെയ്തിറങ്ങിയ മഹാപ്രളയത്തെയും സധൈര്യം നേരിട്ട് തോല്‍പ്പിച്ച ചങ്കുറപ്പോടെ, രാസലഹരിയുടെ വൈതാളികരെ കെട്ടുകെട്ടിക്കാനും പിണറായിയുടെ നേതൃത്വത്തില്‍ നമുക്ക് കഴിയുമെന്നും ജലീല്‍ പറയുന്നു.

റവന്യൂ ഭരണത്തില്‍ നിന്നുള്‍പ്പടെ സര്‍വ്വ ഭരണ കേന്ദ്രങ്ങളില്‍ നിന്നും അഴിമതിയുടെ പ്രേതത്തെ കെട്ടുകെട്ടിച്ച്, എല്ലാ പ്രതിസന്ധികളില്‍ നിന്നും കേരളത്തെ സംരക്ഷിച്ച്, വികസനത്തിന്റെ പുത്തന്‍ ഭൂമികയിലേക്ക് ഉറച്ച കാല്‍വെപ്പുകളോടെ കേരളത്തെ വഴിനടത്തുന്ന ചുവപ്പന്‍ സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കാണ് മലയാളികള്‍ ഒരു മൂന്നാമൂഴം നല്‍കുകയെന്നും കുറിപ്പിന്റെ അവസാന ഭാഗത്തില്‍ ജലീല്‍ ചോദിക്കുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം