'കെഎസ്ഇബിയില്‍ നിയമന നിരോധനമെന്ന വാര്‍ത്ത വസ്തുതാവിരുദ്ധം'; ഫേസ്ബുക് കുറിപ്പുമായി മന്ത്രി കെ കൃഷ്ണൻകുട്ടി

കെഎസ്ഇബിയില്‍ നിയമന നിരോധനമെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് കെഎസ്ഇബി. വൈദ്യുതി മാന്ത്രി കെ കൃഷ്ണൻകുട്ടിയാണ് ഫേസ്ബുക് കുറിപ്പിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ‘കെഎസ്ഇബിയില്‍ നിയമന നിരോധനം’ എന്ന ശീര്‍‍‍ഷകത്തില്‍‍‍ റിപ്പോര്‍‍‍ട്ടര്‍‍‍ ചാനല്‍‍ സംപ്രേഷണം ചെയ്ത വാര്‍‍‍ത്ത വസ്തുതകള്‍‍‍ക്ക് നിരക്കുന്നതല്ലെന്ന് മന്ത്രി പറഞ്ഞു.

അസിസ്റ്റന്റ് എന്‍‍‍ജിനീയര്‍‍‍ തസ്തികയിലേക്കുള്ള ഒഴിവുകള്‍‍‍ പിഎസ്സിക്ക് റിപ്പോര്‍‍‍ട്ട് ചെയ്യേണ്ടതില്ല എന്ന് ചെയര്‍‍‍മാന്‍‍‍‍ നിര്‍‍‍ദ്ദേശിച്ചു എന്നാണ് വാര്‍‍‍ത്തയിലെ പരാമര്‍‍‍‍ശം. എന്നാൽ ഇത് ശരിയല്ല എന്നും കെഎസ്ഇബി ലിമിറ്റഡില്‍‍‍ പ്രവര്‍‍‍ത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തുന്ന പുന:സംഘടന പ്രവര്‍‍ത്തനങ്ങള്‍‍‍ അവസാനഘട്ടത്തിലാണെന്നും മന്ത്രി കുറിച്ചു.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലറ്ററി കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഓരോ തസ്തികയിലേക്കും അംഗബലം പുനര്‍‍നിര്‍‍ണ്ണയിക്കുന്ന പ്രവൃ‍ത്തിയാണ് നടക്കുന്നത്. ഈ പ്രവര്‍‍‍ത്തനങ്ങള്‍‍‍ എത്രയും വേഗം പൂര്‍‍‍ത്തിയാക്കാനും അത് പൂര്‍‍‍ത്തിയാകുന്ന മുറയ്ക്ക് നിയമനങ്ങള്‍‍‍ തുടരുവാനുമാണ് ചെയര്‍‍‍മാന്‍‍‍ നിര്‍‍‍‍ദ്ദേശിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. അതേസമയം കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയര്‍‍‍ തസ്തികയിലേക്കുള്ള പിഎസ്സി പരീക്ഷയുടെ ചുരുക്കപ്പട്ടിക വന്നുകഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി. ഇനി അഭിമുഖം മാത്രമാണ് നടക്കാനുള്ളളതെന്നും ഈ സാഹചര്യത്തില്‍‍‍ നിയമനനിരോധനം സംബന്ധിച്ച ആശങ്കകള്‍‍‍ അസ്ഥാനണെന്നും മന്ത്രി കുറിച്ചു.

സബ് എന്‍ജിനീയര്‍‍ തസ്തികയുടെ കാര്യത്തില്‍ 217 പേര്‍‍ക്ക് 2024 ഫെബ്രുവരിയില്‍ നിയമനം നല്‍കിയിരുന്നു. ഇതുകൂടാതെ മീറ്റര്‍‍ റീഡര്‍‍ തസ്തികയില്‍ 45 ഒഴിവുകള്‍‍ ഫെബ്രുവരിയില്‍ പിഎസ്സിയ്ക്ക് റിപ്പോര്‍‍ട്ട് ചെയ്തിട്ടുമുണ്ട്. വസ്തുതകള്‍‍ ഇങ്ങനെയിരിക്കെ കെഎസ്ഇബിയില്‍ നിയമന നിരോധനമില്ല എന്നത് വ്യക്തമാണെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിൽ പറയുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ