റിപ്പോര്‍ട്ടര്‍ ചാനൽ ബഹിഷ്കരിക്കുന്നതായി കെപിസിസി; തീരുമാനം രാഹുല്‍ ഗാന്ധിക്ക് എതിരായ വസ്തുതാ വിരുദ്ധ വിരുദ്ധ പരാമര്‍ശത്തിൽ പ്രതിഷേധിച്ച്

രാഹുല്‍ ഗാന്ധിക്ക് എതിരെ വസ്തുതാ വിരുദ്ധ പരാമര്‍ശം നടത്തിയ സംഭവത്തിൽ റിപ്പോർട്ടർ ചാനലിനെ ബഹിഷ്കരിക്കാൻ തീരുമാനിച്ച് കെപിസിസി നേതൃത്വം. ചാനലിന്റെ ചര്‍ച്ചകളില്‍ ഇനി പ്രതിനിധികളെ അയക്കേണ്ടതില്ലെന്നാണ് തീരുമാനം.ഇക്കാര്യം കെപിസിസി ഔദ്യോഗികമായി ചാനലിന്റെ ചീഫ് എഡിറ്ററെ അറിയിച്ചു. കെപിസിസിയുടെ മാധ്യമചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസാണ് ഇന്നലെ കത്ത് നല്‍കിയത്.

കത്തിന്റെ പൂർണരൂപം;

“കഴിഞ്ഞ നവംബര്‍ 29-ന് ചാനലിന്റെ ‘മീറ്റ്‌ ദ എഡിറ്റേഴ്സ്’ പരിപാടിയില്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വസ്തുതാവിരുദ്ധവും ദുരുദ്ദേശപരവുമാണ്. മരംവെട്ട് കേസ് പ്രതിയായ ചാനല്‍ ഉടമയെ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയത് മാധ്യമപ്രവര്‍ത്തനത്തിന്റെ അന്തസത്തയ്ക്കും മാധ്യമ ധര്‍മ്മത്തിന്‌ നിരക്കാത്തതുമാണ്. ചാനലിന്റെ രാഷ്ട്രീയ അജണ്ടകളും പക്ഷപാതിത്വവും ഈ ചര്‍ച്ച തുറന്നു കാട്ടി.

പാര്‍ട്ടി പ്രതിനിധികള്‍ ഉള്ള ചര്‍ച്ചയാണെങ്കില്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയുമായിരുന്നു. അവാസ്തവമായ കാര്യങ്ങള്‍ വ്യക്തിവിദ്വേഷത്തോടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യം ചാനല്‍ ഉടമക്ക് ഉണ്ടായിരുന്നുവെന്ന് വേണം മനസിലാക്കാന്‍. അതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ചാനല്‍ ചര്‍ച്ചയില്‍ പ്രതിനിധികളെ അയക്കേണ്ടതില്ല എന്ന കെപിസിസി തീരുമാനം മാനേജ്മെന്റിനെ അറിയിക്കുകയാണ്”

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു