കോഴിക്കോട് ഉഗ്ര ശബ്ദത്തോടെ വീട് ഇടിഞ്ഞ് താഴ്ന്നു; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട് ഒളവണ്ണയില്‍ വലിയ ശബ്ദത്തോടെ വീട് ഭൂമിക്കടിയിലേക്ക് ഇടിഞ്ഞ് താഴ്ന്നു. ചെറോട്ട് പറമ്പ് മിടിങ്ങലൊടിനിലം സക്കീറിന്റെ വീടാണ് വലിയ ശബ്ദത്തോടെ വീട് ഭൂമിക്കടിയിലേക്ക് ഇടിഞ്ഞ് താഴ്ന്നത്. തിങ്കളാഴ്ച രാവിലെ 10.30ന് ആയിരുന്നു സംഭവം നടന്നത്. ശബ്ദം കേട്ട്  വീട്ടിലുണ്ടായിരുന്നവര്‍ ഓടിമാറിയതോടെ വലിയ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

അപകടത്തില്‍ വീടിന്റെ താഴത്തെ നില പൂര്‍ണമായും മണ്ണിനടിയിലായി. പ്രദേശം നേരത്തെ ചതുപ്പ് നിലമായിരുന്നു. സക്കീറും ഭാര്യയും മകളും അവരുടെ രണ്ട് കുട്ടികളുമാണ് വീട്ടിലെ താമസക്കാര്‍. അപകട സമയം സക്കീര്‍ വീട്ടിലുണ്ടായിരുന്നില്ല. മകള്‍ മൂത്ത കുട്ടിയെ സ്‌കൂളില്‍ കൊണ്ടുവിടാനും പോയിരുന്നു.

അപകടം നടക്കുന്ന സമയം സക്കീറിന്റെ ഭാര്യയും കൊച്ചുമകന്‍ മിന്‍സാലുമാണ് വീട്ടിലുണ്ടായിരുന്നത്. ഉഗ്ര ശബ്ദം കേട്ട് ഇരുവരും പുറത്തേക്കോടിയതിനാല്‍ ആളപായം ഉണ്ടായിട്ടില്ല.

Latest Stories

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന