കോഴിക്കോട് ഉഗ്ര ശബ്ദത്തോടെ വീട് ഇടിഞ്ഞ് താഴ്ന്നു; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട് ഒളവണ്ണയില്‍ വലിയ ശബ്ദത്തോടെ വീട് ഭൂമിക്കടിയിലേക്ക് ഇടിഞ്ഞ് താഴ്ന്നു. ചെറോട്ട് പറമ്പ് മിടിങ്ങലൊടിനിലം സക്കീറിന്റെ വീടാണ് വലിയ ശബ്ദത്തോടെ വീട് ഭൂമിക്കടിയിലേക്ക് ഇടിഞ്ഞ് താഴ്ന്നത്. തിങ്കളാഴ്ച രാവിലെ 10.30ന് ആയിരുന്നു സംഭവം നടന്നത്. ശബ്ദം കേട്ട്  വീട്ടിലുണ്ടായിരുന്നവര്‍ ഓടിമാറിയതോടെ വലിയ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

അപകടത്തില്‍ വീടിന്റെ താഴത്തെ നില പൂര്‍ണമായും മണ്ണിനടിയിലായി. പ്രദേശം നേരത്തെ ചതുപ്പ് നിലമായിരുന്നു. സക്കീറും ഭാര്യയും മകളും അവരുടെ രണ്ട് കുട്ടികളുമാണ് വീട്ടിലെ താമസക്കാര്‍. അപകട സമയം സക്കീര്‍ വീട്ടിലുണ്ടായിരുന്നില്ല. മകള്‍ മൂത്ത കുട്ടിയെ സ്‌കൂളില്‍ കൊണ്ടുവിടാനും പോയിരുന്നു.

അപകടം നടക്കുന്ന സമയം സക്കീറിന്റെ ഭാര്യയും കൊച്ചുമകന്‍ മിന്‍സാലുമാണ് വീട്ടിലുണ്ടായിരുന്നത്. ഉഗ്ര ശബ്ദം കേട്ട് ഇരുവരും പുറത്തേക്കോടിയതിനാല്‍ ആളപായം ഉണ്ടായിട്ടില്ല.

Latest Stories

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്