വ്യാജപട്ടയങ്ങള്‍: ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രിമാരുടെ സംഘം ഇടുക്കിയിലേക്ക്

ഇടുക്കി ജില്ലയിലെ കൊട്ടക്കമ്പൂര്‍ ഉള്‍പ്പെടെയുള്ള വ്യാജപട്ടയവിവാദങ്ങള്‍ ചര്‍ച്ചചെയ്ത് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രിമാരുടെ മൂന്നംഗ സംഘം ഇടുക്കിയിലേക്ക്. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍, വനംവകുപ്പ് മന്ത്രി കെ.രാജു, വൈദ്യൂത മന്ത്രി എം.എം മണി എന്നിവരാണ് ഇടുക്കിയിലേക്ക് പുറപ്പെടുന്നത്.

കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണ്ണയം ചെയ്യുന്നതിനായി മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ജോയ്‌സ് ജോര്‍ജ്ജ് എം.പിയുടേതുള്‍പ്പെടെ നിരവധി ആളുകളുടെ കയ്യേറ്റഭൂമിയുടെ പട്ടയം റദ്ദാക്കിയതിന് പിന്നാലെ, കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയം വലിയ ചര്‍ച്ചാവിഷയമായിരുന്നു. വൈദ്യുത മന്ത്രി എം.എം മണിയാണ് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ചത്. തുടര്‍ന്നാണ് മന്ത്രിമാരുടെ സംഘം ഇടുക്കി സന്ദര്‍ശിക്കണമെന്ന തീരുമാനമുണ്ടാവുന്നത്.

3200 ഹെക്ടര്‍ വിസ്തൃതിയുള്ള കുറിഞ്ഞി ഉദ്യാനത്തിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പാക്കാന്‍ 2006 ല്‍ റവന്യു വകുപ്പ് രംഗത്തെത്തിയത് പൊതുജനങ്ങളുമായി സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. മുന്നൊരുക്കങ്ങളില്ലാതെയും പരിശോധനകള്‍ നടത്താതെയുമാണ് വിജ്ഞാപനം നടത്തിയതെന്നും സ്ഥലവാസികളെ പരിഗണിച്ചില്ലെന്നുമാണ് പ്രധാന ആരോപണം. പത്തു വര്‍ഷത്തിലേറെയായി ഇടുക്കിയില്‍ ഇതിനെ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ തുടങ്ങിയിട്ട്. ഈ സാഹചര്യത്തിലാണ് ജനപ്രതിനിധികളും സ്ഥലവാസികളുമായി ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പിലെത്താന്‍ മന്തിമാരുടെ സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്. കുറിഞ്ഞി ഉദ്യാന മേഖലയില്‍പെട്ട കൊട്ടക്കമ്പൂര്‍ വില്ലേജിലെ 58ാം നമ്പര്‍ ബ്ലോക്കിലാണ് ജോയ്‌സ് ജോര്‍ജ്ജ് എം.പിയുടെ വിവാദ ഭൂമിയുള്ളത്. വട്ടവട വില്ലേജിലെ 62ാം ബ്ലോക്കും വിവാദഭൂമികളുള്ള മേഖലയാണ്.

Latest Stories

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ

'അങ്ങനെ ചെയ്തത് വളരെ മോശമായിപ്പോയി'; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ വിശദീകരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

ഋഷഭ് പന്തിനെ വിവാഹം കഴിച്ചൂടെ?, വൈറലായി ഉര്‍വശി റൗട്ടേലയുടെ പ്രതികരണം