കോതമംഗലത്ത്‌ ബാവയുടെ കബറിടത്തിന്റെ പരിശുദ്ധി കാത്തു രക്ഷിക്കും; പള്ളി വിട്ടു കൊടുക്കില്ലെന്ന് യാക്കോബായ സഭ

കോതമംഗലത്ത്‌ പരിശുദ്ധ എൽദോ മാർ ബസേലിയോസ്‌ ബാവയുടെ കബറിടത്തിന്റെ പരിശുദ്ധി കാത്തു രക്ഷിക്കുമെന്ന് യാക്കോബായ സഭ. അതിനാൽ പള്ളി വിട്ടു കൊടുക്കില്ലെന്നും യാക്കോബായ സഭ വ്യക്തമാക്കി. വിശ്വാസികളുടെ മാനസികവേദന ഉൾക്കൊണ്ട് ഇക്കാര്യത്തിൽ ജുഡീഷ്യറി ഇടപെടണമെന്ന് മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ്‌ മാർ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്തയും സഭാ ഭാരവാഹികളും വൈദിക യോഗത്തിനു ശേഷം മാധ്യമങ്ങൾക്ക്‌ നൽകിയ കൂടിക്കാഴ്ചയിൽ പറഞ്ഞു.

പൊതുസമൂഹത്തിന്‌ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ യാതൊരുവിധ പ്രവർത്തനവും യാക്കോബായ സഭ നടത്തുന്നില്ല. പലവട്ടം ചർച്ചകൾക്ക്‌ സഭ തയ്യാറായപ്പോഴും ഓർത്തഡോക്സ്‌ വിഭാഗം മനസ്സ്‌ കടുപ്പിക്കുകയാണ്‌ ചെയ്തത്‌.

സഭയുടെ പരമാദ്ധ്യക്ഷനായ അന്ത്യോഖ്യാ പാത്രിയാർക്കീസ്‌ ബാവയെ പരസ്യമായി അധിക്ഷേപിക്കുന്ന നടപടി ശരിയല്ല. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ യാക്കോബായ വിശ്വാസികൾക്കിടയിൽ ശക്തമായ പ്രതിഷേധമാണ്‌ ഉണ്ടാക്കുന്നത്‌. തർക്കങ്ങൾ പരിഹരിക്കാൻ പാത്രിയാർക്കീസ്‌ ബാവ നടത്തിയ ഇടപെടലുകൾക്ക്‌ യാതൊരു വിലയും നൽകിയില്ല.

സഭയെ ഇത്തരത്തിൽ ദ്രോഹിക്കുന്ന സമീപനം തുടർന്നാൽ ‘ചർച്ച്‌ ആക്ട്‌’ നടപ്പിലാക്കണമെന്ന്‌ സർക്കാരിനോട്‌ ആവശ്യപ്പെടേണ്ടി വരുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. 34-ലെ ഭരണഘടനയെ ഉൾക്കൊള്ളാൻ സഭയ്ക്ക്‌ കഴിയില്ല. യാക്കോബായക്കാരന്റെ ഉള്ളിലുറച്ചുപോയ വിശ്വാസ പ്രമാണങ്ങൾ പറിച്ചു മാറ്റാൻ കോടതിക്കാവില്ല. മരിച്ചവരെ പോലും വെറുതെ വിടാതെ മനുഷ്യാവകാശ ലംഘനം നടത്തുകയാണ് ഇവിടെയെന്നും ഇത് ക്രിസ്തീയ മനോഭാവം വെടിഞ്ഞുള്ള പ്രവൃത്തിയാണെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി. സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ സഹകരണത്തോടെ ഭാവി കാര്യപരിപാടികളുമായി മുന്നോട്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക