കൂടത്തായി കൊലപാതക പരമ്പര: പ്രതികളെ റിമാൻഡ് ചെയ്തു, കസ്റ്റഡി അപേക്ഷ ബുധനാഴ്ച പരിഗണിക്കും

കൂടത്തായി കൊലപാതക കേസിൽ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു. താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷ കോടതി ബുധനാഴ്ച പരിഗണിച്ചേക്കും

പയ്യോളി ക്രൈം ബ്രാഞ്ച് ഓഫീസിൽ നിന്നും രാത്രി ഏറെ വൈകിയാണ് പ്രതികളെ താമശ്ശേരി മജിസ്ട്രേറ്റിന് മുമ്പാക്കെ ഹാജരാക്കിയത്. അറസ്റ്റിലായ ജോളി, ബന്ധു മാത്യു, മാത്യുവിന്റെ സഹായി പ്രജു കുമാർ എന്നിവരെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ചോദ്യം ചെയ്യലിനായി പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടാനുള്ള അപേക്ഷയും അന്വേഷണ സംഘം സമർപ്പിച്ചിട്ടുണ്ട്. അടുത്ത പ്രവൃത്തി ദിവസമായ ബുധനാഴ്ച്ചയാണ് കോടതി കസ്റ്റഡി അപേക്ഷ പരിഗണിക്കുക. റിമാൻഡിലായ പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്കാണ് മാറ്റിയത്. കൂടുതൽ ആളുകളെ ചോദ്യം ചെയ്യുന്നതടക്കമുളള നടപടികളും വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന വിവരം. ഒപ്പം അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പും ഉണ്ടാകും.

റോയിയുടെ മരണത്തിൽ മാത്രമാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റ് അഞ്ചു പേരുടെ മരണത്തെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. റീജയണൽ ഫോറൻസിക് ലാബിൽ നിന്നും ശാസ്ത്രീയ പരിശോധനാഫലം ലഭിച്ച മാത്രമേ മറ്റ് അഞ്ചുപേരുടെ മരണത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ. അതേസമയം നിലവിൽ അറസ്റ്റിലായ പ്രതികൾക്ക് കൂടുതൽ പേരിൽ നിന്ന് സഹായം ലഭിച്ചോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി