റിസര്‍വ് ബാങ്കിന്റെ നീക്കങ്ങള്‍ വിലപ്പോവില്ല; സഹകരണ ബാങ്കില്‍ ഇടപെടാന്‍ അധികാരമില്ല; വെല്ലുവിളിച്ച് സഹകരണ യൂണിയന്‍ ചെയര്‍മാന്‍

കേരളത്തിലെ സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പേരും പദവിയും ഉപയോഗിക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക് നല്‍കിയ പരസ്യത്തിനെതിരെ സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍.

ആര്‍ബിഐയുടെ നടപടി തെറ്റിധാരണ സൃഷ്ടിക്കാനാണ്. ഇതിനായാണ് എല്ലാ മാധ്യമങ്ങളിലുടെയും വ്യാപകമായി പരസ്യം നല്‍കിയത്. സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് 1969ലെ 21ാം നമ്പര്‍ ആക്ട് നിയമസഭ പാസാക്കിയതനുസരിച്ചാണ്. ആക്ടിലെ സെക്ഷന്‍ 3 പ്രകാരം കേരളത്തിലെ സഹകരണ സംഘങ്ങളുടെ മുഴുവന്‍ നിയന്ത്രണാധികാരവും സഹകരണ സംഘം റജിസ്ട്രാര്‍ക്കാണ്. കൂടാതെ സഹകരണം സംസ്ഥാന വിഷയമാണെന്നും അതില്‍ കേന്ദ്രത്തിന് ഇടപെടാന്‍ അധികാരമില്ലെന്നും അദേഹം വ്യക്തമാക്കി.

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള തന്ത്രമെന്ന നിലയിലാണ് സംഘങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്ന്് ആര്‍ബിഐ പറയുന്നതെന്ന് അദേഹം കുറ്റപ്പെടുത്തി.

കേരളത്തിലെ സംഘങ്ങളിലെ 2.5 ലക്ഷം കോടിയുടെ നിക്ഷേപത്തില്‍ കണ്ണുവച്ചാണ് റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും പുതിയ നീക്കം നടത്തിയിരിക്കുന്നത്. സംഘങ്ങളിലെ നിക്ഷേപത്തിന് സര്‍ക്കാരാണ് ഗാരന്റിയെന്ന് മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ബിഐയുടെ കുപ്രചാരണങ്ങളില്‍ സംഘങ്ങളിലെ നിക്ഷേപകര്‍ വീഴരുതെന്നും അദേഹം പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ