‘ടെസ്റ്റ് ക്രിക്കറ്റില്‍ കോലിക്ക് ഇനിയും ബാല്യമുണ്ടായിരുന്നു, രണ്ട് വര്‍ഷം കൂടിയെങ്കിലും തുടരുമായിരുന്നു’; വിരാട് കോലിയുടെ വിരമിക്കലിൽ പ്രതികരണവുമായി വി ഡി സതീശന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരാട് കോലി വിരമിച്ചതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. ടെസ്റ്റില്‍ കോലിക്ക് ഇനിയും ബാല്യമുണ്ടായിരുന്നുവെന്നും രണ്ട് വര്‍ഷം കൂടിയെങ്കിലും തുടരുമായിരുന്നുവെന്നും സാമൂഹ്യമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വി ഡി സതീശന്‍ വ്യക്തമാക്കി.

ക്രിക്കറ്റിലെ ക്ലാസിക്കൽ ശൈലിയുടെ പ്രയോക്താവാണ് കോഹ്‌ലി എന്നും വി ഡി സതീശൻ പറഞ്ഞു. ക്ലാസും ക്ലാസിക്കലും ഒരുമിച്ച് ചേരുന്ന ഇതിഹാസ താരങ്ങളുടെ പട്ടികയിലാണ് കോലി എന്നും ആ ബാറ്റിൽ ഒരു സൗന്ദര്യ ശാസ്ത്രമുണ്ടായിരുന്നുവെന്നും വി ഡി സതീശൻ കുറിച്ചു. റൺമല ചെയ്സ് ചെയ്യുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ പോരാളിയാണ് കോലി എന്നും വി ഡി സതീശൻ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്‌ലിക്ക് ഇനിയും ബാല്യമുണ്ടായിരുന്നു. രണ്ട് വർഷം കൂടിയെങ്കിലും തുടരുമായിരുന്നു. കണക്കുകൾ കഥ പറയുന്ന ക്രിക്കറ്റിൽ 14 വർഷം നീണ്ട ടെസ്റ്റ് കരിയർ ഒരു വലിയ നേട്ടമാണ്. അവിടെ കോഹ്‌ലി ഒരു വിജയ നായകനാണ് .
ക്രിക്കറ്റിലെ ക്ലാസിക്കൽ ശൈലിയുടെ പ്രയോക്താവാണ് കോഹ്‌ലി. ക്ലാസും ക്ലാസിക്കലും ഒരുമിച്ച് ചേരുന്ന ഇതിഹാസ താരങ്ങളുടെ പട്ടികയിലാണ് അദ്ദേഹം. ആ ബാറ്റിൽ ഒരു സൗന്ദര്യ ശാസ്ത്രമുണ്ടായിരുന്നു. റൺമല ചെയ്സ് ചെയ്യുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ പോരാളിയാണ് കോഹ്‌ലി.
വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെയാണ്; ‘തീരുമാനം എളുപ്പമായിരുന്നില്ല പക്ഷേ ഉചിതമെന്ന് തോന്നുന്നു.’
ആ തീരുമാനം അംഗീകരിക്കുന്നു. ആശംസകൾ.

Latest Stories

അന്ന് സഞ്ജുവിനോട് ഞാൻ ക്ഷമ ചോദിച്ചു, അതിനു ശേഷം സഞ്ജുവിന്റെ ലെവൽ മാറി: സൂര്യകുമാർ യാദവ്

മാർക്ക് വാങ്ങി തരാം എന്ന് വിശ്വസിപ്പിച്ച് മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ

കണ്ണൂരില്‍ കെ സുധാകരന് സീറ്റില്ല; എം പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ്

സഞ്ജുവിനെ ഞാൻ കൊണ്ടു വന്നത് സ്പിന്നർമാരെ നേരിടാനല്ല, കൂറ്റൻ സ്‌കോറുകൾ നേടാനാണ്: ഗൗതം ഗംഭീർ

നഖ്‌വി ഏഷ്യ കപ്പ് മോഷ്ടിച്ചത് പോലെ ഐസിസി ട്രോഫിയും മോഷ്ടിച്ചാൽ പാകിസ്താന് ഒരു കപ്പ് ഉണ്ടെന്ന് പറയാം: കമ്രാന്‍ അക്മല്‍

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ബാറ്റിങ് പ്രകടനം ഒരിക്കലും മറക്കില്ല, അത് സ്പെഷ്യലാണ്: സഞ്ജു സാംസൺ

സഞ്ജു കുറെ നാൾ ടീമിന് അകത്തും പുറത്തുമായിരുന്നു, അവന്റെ ഈ വിജയത്തിൽ സന്തോഷം: രാഹുൽ ദ്രാവിഡ്

തൃക്കാക്കരയിൽ അഖിൽ മാരാര്‍, തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും; മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്‍റി 20

'അയോഗ്യത നിലനിൽക്കില്ല'; എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീൽ നൽകി വെള്ളാപ്പള്ളി നടേശൻ

ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി; നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും