പണിമുടക്കിയ തൊഴിലാളികളുടെ ശമ്പളം പിടിച്ചു; കൊച്ചി റിഫൈനറി സ്തംഭിപ്പിക്കുമെന്ന് സി.ഐ.ടി.യു; പെട്രോള്‍ വിതരണമടക്കം തടസ്സപ്പെടും

സിഐടിയുവിന്റെ നേതൃത്വത്തില്‍ രണ്ടുദിവസം പണിമുടക്കിയ തൊഴിലാളികളുടെ ശമ്പളം പിടിച്ചുവെച്ച ബിപിസിഎല്‍ മാനേജ്‌മെന്റിനെതിരെ സമരം പ്രഖ്യാപിച്ച് ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍. രണ്ടു ദിവസത്തെ പണിമുടക്കില്‍ പങ്കെടുത്തതിന് എട്ടു ദിവസത്തെ ശമ്പളമാണ് ബിപിസിഎല്‍ പിടിച്ചുവെച്ചതെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. ഈ നടപടി നിയമവിരുദ്ധമാണെന്നും, നടപടി പിന്‍വലിക്കാത്ത മാനേജ്മെന്റിന്റെ പിടിവാശിക്കെതിരെ 28 മുതല്‍ കൊച്ചി റിഫൈനറിയില്‍നിന്നുള്ള ഉല്‍പ്പന്നനീക്കം സ്തംഭിപ്പിക്കുമെന്നും സിഐടിയു വ്യക്തമാക്കി. ഇതിന്റെ ആദ്യഭാഗമായി കഴിഞ്ഞ ദിവസം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രന്‍പിള്ളയുടെ നേതൃത്വത്തില്‍ കമ്പനി ഗേറ്റില്‍ ചേര്‍ന്ന സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി.

കഴിഞ്ഞ മാര്‍ച്ച് 28, 29 തീയതികളില്‍ നടന്ന ദേശീയ പണിമുടക്കില്‍ പങ്കെടുത്തതിനാണ് റിഫൈനറി തൊഴിലാളികളുടെ ജൂലൈയിലെ ശമ്പളത്തില്‍നിന്ന് എട്ടുദിവസത്തെ കൂലി മാനേജ്മെന്റ് പിടിച്ചെടുത്തത്. ഇതില്‍ പ്രതിഷേധിച്ച് ആഗസ്ത് മുതല്‍ തൊഴിലാളികള്‍ സമരത്തിലാണ്. പ്രശ്നം ഒത്തുതീര്‍ക്കാന്‍ മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും പലവട്ടം ചര്‍ച്ച നടന്നെങ്കിലും മാനേജ്മെന്റ് സമരങ്ങള്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സമരം പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ദേശീയ പണിമുടക്കില്‍ പങ്കെടുത്ത തൊഴിലാളികള്‍ക്കെതിരായി ശിക്ഷാ നടപടി സ്വീകരിച്ചത് ബിപിസിഎല്‍ മാനേജ്‌മെന്റ് മാത്രമാണെന്നാണ് സിഐടിയുവിന്റെ വാദം. കൊച്ചി റിഫൈനറി പബ്ലിക് യൂട്ടിലിറ്റിയായി നോട്ടിഫൈഡ് ചെയ്ത സ്ഥാപനമാണെന്നും അതുകൊണ്ടുതന്നെ വ്യവസായ തര്‍ക്ക നിയമത്തിലെ സെക്ഷന്‍ 22, കൊച്ചി റിഫൈനറി തൊഴിലാളികള്‍ക്ക് ബാധകമാണെന്നും ബിപിസിഎല്‍ വ്യക്തമാക്കിയിരുന്നു.

വ്യവസായ തര്‍ക്ക നിയമത്തിലെ സെക്ഷന്‍ 22 പറയുന്നത് പണിമുടക്ക് നോട്ടീസ് അനുരഞ്ജന ചര്‍ച്ചയിലിരിക്കേ പബ്ലിക് യൂട്ടിലിറ്റിയിലുള്ള തൊഴിലാളികള്‍ പണിമുടക്കരുതെന്നാണ്. അതുകൊണ്ട് പണിമുടക്ക് നോട്ടീസ് അനുരഞ്ജന ചര്‍ച്ചയിലിരിക്കേ തൊഴിലാളികള്‍ പണിമുടക്കിയത് നിയമ വിരുദ്ധമാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

എന്നാല്‍, പബ്ലിക് യൂട്ടിലിറ്റിയായി നോട്ടിഫൈഡ് ചെയ്ത കേരളത്തിനകത്തും പുറത്തുമുള്ള മറ്റൊരു സ്ഥാപനവും തൊഴിലാളികള്‍ക്കെതിരെ സമാനമായ നടപടി സ്വീകരിച്ചിട്ടില്ല. പന്ത്രണ്ട് ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പതിനൊന്ന് ദേശീയ തൊഴിലാളി സംഘടനകളും, തൊഴിലാളി ഫെഡറേഷനുകളും സംയുക്തമായി 2021 നവംമ്പര്‍ 11 ന് ഡല്‍ഹിയില്‍ സംഘടിപ്പിച്ച തൊഴിലാളി കണ്‍വെന്‍ഷനാണ് ദ്വിദിന ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
പൊതുവില്‍ രാജ്യത്തെ എല്ലാ വിഭാഗം മനുഷ്യരുടെ വിശേഷിച്ച് തൊഴിലാളികളുടെ ജീവിത പ്രശ്‌നങ്ങളാണ് പണിമുടക്കിലൂടെ ഉന്നയിക്കപെട്ടതെന്ന് സിഐടിയു വാദിക്കുന്നു.

പത്തോ അതിലധികമോ തൊഴിലാളികള്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ പണിയിടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയോ പണിക്ക് കയാറാതിരിക്കുകയോ ചെയ്താല്‍ പരമാവധി എട്ടു ദിവസത്തെ ശമ്പളം പിടിച്ചുവയ്ക്കാം എന്നതാണ് അക്റ്റിലെ വ്യവസ്ഥ. പേമെന്റ് ഓഫ് വേജസ് ആക്റ്റിലെ സെക്ഷന്‍ 9 പ്രകാരമാണ് പണിമുടക്കിയ തൊഴിലാളികളുടെ എട്ടു ദിവസത്തെ ശമ്പളം പിടിച്ചു വച്ചിരിക്കുന്നതെന്ന് ബിപിസില്‍ വ്യക്തമാക്കി.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ