പണിമുടക്കിയ തൊഴിലാളികളുടെ ശമ്പളം പിടിച്ചു; കൊച്ചി റിഫൈനറി സ്തംഭിപ്പിക്കുമെന്ന് സി.ഐ.ടി.യു; പെട്രോള്‍ വിതരണമടക്കം തടസ്സപ്പെടും

സിഐടിയുവിന്റെ നേതൃത്വത്തില്‍ രണ്ടുദിവസം പണിമുടക്കിയ തൊഴിലാളികളുടെ ശമ്പളം പിടിച്ചുവെച്ച ബിപിസിഎല്‍ മാനേജ്‌മെന്റിനെതിരെ സമരം പ്രഖ്യാപിച്ച് ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍. രണ്ടു ദിവസത്തെ പണിമുടക്കില്‍ പങ്കെടുത്തതിന് എട്ടു ദിവസത്തെ ശമ്പളമാണ് ബിപിസിഎല്‍ പിടിച്ചുവെച്ചതെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. ഈ നടപടി നിയമവിരുദ്ധമാണെന്നും, നടപടി പിന്‍വലിക്കാത്ത മാനേജ്മെന്റിന്റെ പിടിവാശിക്കെതിരെ 28 മുതല്‍ കൊച്ചി റിഫൈനറിയില്‍നിന്നുള്ള ഉല്‍പ്പന്നനീക്കം സ്തംഭിപ്പിക്കുമെന്നും സിഐടിയു വ്യക്തമാക്കി. ഇതിന്റെ ആദ്യഭാഗമായി കഴിഞ്ഞ ദിവസം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രന്‍പിള്ളയുടെ നേതൃത്വത്തില്‍ കമ്പനി ഗേറ്റില്‍ ചേര്‍ന്ന സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി.

കഴിഞ്ഞ മാര്‍ച്ച് 28, 29 തീയതികളില്‍ നടന്ന ദേശീയ പണിമുടക്കില്‍ പങ്കെടുത്തതിനാണ് റിഫൈനറി തൊഴിലാളികളുടെ ജൂലൈയിലെ ശമ്പളത്തില്‍നിന്ന് എട്ടുദിവസത്തെ കൂലി മാനേജ്മെന്റ് പിടിച്ചെടുത്തത്. ഇതില്‍ പ്രതിഷേധിച്ച് ആഗസ്ത് മുതല്‍ തൊഴിലാളികള്‍ സമരത്തിലാണ്. പ്രശ്നം ഒത്തുതീര്‍ക്കാന്‍ മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും പലവട്ടം ചര്‍ച്ച നടന്നെങ്കിലും മാനേജ്മെന്റ് സമരങ്ങള്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സമരം പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ദേശീയ പണിമുടക്കില്‍ പങ്കെടുത്ത തൊഴിലാളികള്‍ക്കെതിരായി ശിക്ഷാ നടപടി സ്വീകരിച്ചത് ബിപിസിഎല്‍ മാനേജ്‌മെന്റ് മാത്രമാണെന്നാണ് സിഐടിയുവിന്റെ വാദം. കൊച്ചി റിഫൈനറി പബ്ലിക് യൂട്ടിലിറ്റിയായി നോട്ടിഫൈഡ് ചെയ്ത സ്ഥാപനമാണെന്നും അതുകൊണ്ടുതന്നെ വ്യവസായ തര്‍ക്ക നിയമത്തിലെ സെക്ഷന്‍ 22, കൊച്ചി റിഫൈനറി തൊഴിലാളികള്‍ക്ക് ബാധകമാണെന്നും ബിപിസിഎല്‍ വ്യക്തമാക്കിയിരുന്നു.

വ്യവസായ തര്‍ക്ക നിയമത്തിലെ സെക്ഷന്‍ 22 പറയുന്നത് പണിമുടക്ക് നോട്ടീസ് അനുരഞ്ജന ചര്‍ച്ചയിലിരിക്കേ പബ്ലിക് യൂട്ടിലിറ്റിയിലുള്ള തൊഴിലാളികള്‍ പണിമുടക്കരുതെന്നാണ്. അതുകൊണ്ട് പണിമുടക്ക് നോട്ടീസ് അനുരഞ്ജന ചര്‍ച്ചയിലിരിക്കേ തൊഴിലാളികള്‍ പണിമുടക്കിയത് നിയമ വിരുദ്ധമാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

എന്നാല്‍, പബ്ലിക് യൂട്ടിലിറ്റിയായി നോട്ടിഫൈഡ് ചെയ്ത കേരളത്തിനകത്തും പുറത്തുമുള്ള മറ്റൊരു സ്ഥാപനവും തൊഴിലാളികള്‍ക്കെതിരെ സമാനമായ നടപടി സ്വീകരിച്ചിട്ടില്ല. പന്ത്രണ്ട് ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പതിനൊന്ന് ദേശീയ തൊഴിലാളി സംഘടനകളും, തൊഴിലാളി ഫെഡറേഷനുകളും സംയുക്തമായി 2021 നവംമ്പര്‍ 11 ന് ഡല്‍ഹിയില്‍ സംഘടിപ്പിച്ച തൊഴിലാളി കണ്‍വെന്‍ഷനാണ് ദ്വിദിന ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
പൊതുവില്‍ രാജ്യത്തെ എല്ലാ വിഭാഗം മനുഷ്യരുടെ വിശേഷിച്ച് തൊഴിലാളികളുടെ ജീവിത പ്രശ്‌നങ്ങളാണ് പണിമുടക്കിലൂടെ ഉന്നയിക്കപെട്ടതെന്ന് സിഐടിയു വാദിക്കുന്നു.

പത്തോ അതിലധികമോ തൊഴിലാളികള്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ പണിയിടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയോ പണിക്ക് കയാറാതിരിക്കുകയോ ചെയ്താല്‍ പരമാവധി എട്ടു ദിവസത്തെ ശമ്പളം പിടിച്ചുവയ്ക്കാം എന്നതാണ് അക്റ്റിലെ വ്യവസ്ഥ. പേമെന്റ് ഓഫ് വേജസ് ആക്റ്റിലെ സെക്ഷന്‍ 9 പ്രകാരമാണ് പണിമുടക്കിയ തൊഴിലാളികളുടെ എട്ടു ദിവസത്തെ ശമ്പളം പിടിച്ചു വച്ചിരിക്കുന്നതെന്ന് ബിപിസില്‍ വ്യക്തമാക്കി.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു