പണിമുടക്കിയ തൊഴിലാളികളുടെ ശമ്പളം പിടിച്ചു; കൊച്ചി റിഫൈനറി സ്തംഭിപ്പിക്കുമെന്ന് സി.ഐ.ടി.യു; പെട്രോള്‍ വിതരണമടക്കം തടസ്സപ്പെടും

സിഐടിയുവിന്റെ നേതൃത്വത്തില്‍ രണ്ടുദിവസം പണിമുടക്കിയ തൊഴിലാളികളുടെ ശമ്പളം പിടിച്ചുവെച്ച ബിപിസിഎല്‍ മാനേജ്‌മെന്റിനെതിരെ സമരം പ്രഖ്യാപിച്ച് ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍. രണ്ടു ദിവസത്തെ പണിമുടക്കില്‍ പങ്കെടുത്തതിന് എട്ടു ദിവസത്തെ ശമ്പളമാണ് ബിപിസിഎല്‍ പിടിച്ചുവെച്ചതെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. ഈ നടപടി നിയമവിരുദ്ധമാണെന്നും, നടപടി പിന്‍വലിക്കാത്ത മാനേജ്മെന്റിന്റെ പിടിവാശിക്കെതിരെ 28 മുതല്‍ കൊച്ചി റിഫൈനറിയില്‍നിന്നുള്ള ഉല്‍പ്പന്നനീക്കം സ്തംഭിപ്പിക്കുമെന്നും സിഐടിയു വ്യക്തമാക്കി. ഇതിന്റെ ആദ്യഭാഗമായി കഴിഞ്ഞ ദിവസം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രന്‍പിള്ളയുടെ നേതൃത്വത്തില്‍ കമ്പനി ഗേറ്റില്‍ ചേര്‍ന്ന സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി.

കഴിഞ്ഞ മാര്‍ച്ച് 28, 29 തീയതികളില്‍ നടന്ന ദേശീയ പണിമുടക്കില്‍ പങ്കെടുത്തതിനാണ് റിഫൈനറി തൊഴിലാളികളുടെ ജൂലൈയിലെ ശമ്പളത്തില്‍നിന്ന് എട്ടുദിവസത്തെ കൂലി മാനേജ്മെന്റ് പിടിച്ചെടുത്തത്. ഇതില്‍ പ്രതിഷേധിച്ച് ആഗസ്ത് മുതല്‍ തൊഴിലാളികള്‍ സമരത്തിലാണ്. പ്രശ്നം ഒത്തുതീര്‍ക്കാന്‍ മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും പലവട്ടം ചര്‍ച്ച നടന്നെങ്കിലും മാനേജ്മെന്റ് സമരങ്ങള്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സമരം പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ദേശീയ പണിമുടക്കില്‍ പങ്കെടുത്ത തൊഴിലാളികള്‍ക്കെതിരായി ശിക്ഷാ നടപടി സ്വീകരിച്ചത് ബിപിസിഎല്‍ മാനേജ്‌മെന്റ് മാത്രമാണെന്നാണ് സിഐടിയുവിന്റെ വാദം. കൊച്ചി റിഫൈനറി പബ്ലിക് യൂട്ടിലിറ്റിയായി നോട്ടിഫൈഡ് ചെയ്ത സ്ഥാപനമാണെന്നും അതുകൊണ്ടുതന്നെ വ്യവസായ തര്‍ക്ക നിയമത്തിലെ സെക്ഷന്‍ 22, കൊച്ചി റിഫൈനറി തൊഴിലാളികള്‍ക്ക് ബാധകമാണെന്നും ബിപിസിഎല്‍ വ്യക്തമാക്കിയിരുന്നു.

വ്യവസായ തര്‍ക്ക നിയമത്തിലെ സെക്ഷന്‍ 22 പറയുന്നത് പണിമുടക്ക് നോട്ടീസ് അനുരഞ്ജന ചര്‍ച്ചയിലിരിക്കേ പബ്ലിക് യൂട്ടിലിറ്റിയിലുള്ള തൊഴിലാളികള്‍ പണിമുടക്കരുതെന്നാണ്. അതുകൊണ്ട് പണിമുടക്ക് നോട്ടീസ് അനുരഞ്ജന ചര്‍ച്ചയിലിരിക്കേ തൊഴിലാളികള്‍ പണിമുടക്കിയത് നിയമ വിരുദ്ധമാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

എന്നാല്‍, പബ്ലിക് യൂട്ടിലിറ്റിയായി നോട്ടിഫൈഡ് ചെയ്ത കേരളത്തിനകത്തും പുറത്തുമുള്ള മറ്റൊരു സ്ഥാപനവും തൊഴിലാളികള്‍ക്കെതിരെ സമാനമായ നടപടി സ്വീകരിച്ചിട്ടില്ല. പന്ത്രണ്ട് ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പതിനൊന്ന് ദേശീയ തൊഴിലാളി സംഘടനകളും, തൊഴിലാളി ഫെഡറേഷനുകളും സംയുക്തമായി 2021 നവംമ്പര്‍ 11 ന് ഡല്‍ഹിയില്‍ സംഘടിപ്പിച്ച തൊഴിലാളി കണ്‍വെന്‍ഷനാണ് ദ്വിദിന ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
പൊതുവില്‍ രാജ്യത്തെ എല്ലാ വിഭാഗം മനുഷ്യരുടെ വിശേഷിച്ച് തൊഴിലാളികളുടെ ജീവിത പ്രശ്‌നങ്ങളാണ് പണിമുടക്കിലൂടെ ഉന്നയിക്കപെട്ടതെന്ന് സിഐടിയു വാദിക്കുന്നു.

പത്തോ അതിലധികമോ തൊഴിലാളികള്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ പണിയിടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയോ പണിക്ക് കയാറാതിരിക്കുകയോ ചെയ്താല്‍ പരമാവധി എട്ടു ദിവസത്തെ ശമ്പളം പിടിച്ചുവയ്ക്കാം എന്നതാണ് അക്റ്റിലെ വ്യവസ്ഥ. പേമെന്റ് ഓഫ് വേജസ് ആക്റ്റിലെ സെക്ഷന്‍ 9 പ്രകാരമാണ് പണിമുടക്കിയ തൊഴിലാളികളുടെ എട്ടു ദിവസത്തെ ശമ്പളം പിടിച്ചു വച്ചിരിക്കുന്നതെന്ന് ബിപിസില്‍ വ്യക്തമാക്കി.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു