പെരിയാര്‍വാലി കനാല്‍ തുരന്ന് കിറ്റക്‌സ് അനധികൃതമായി വെള്ളമെടുക്കുന്നു; പരിശോധന നടത്തി എംഎല്‍എ

കിറ്റക്‌സ് കമ്പനി പെരിയാര്‍വാലി കനാലില്‍ നിന്ന് അനധികൃതമായി വെള്ളമെടുക്കുന്നതായി കണ്ടെത്തി. കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന് പിന്നിലുള്ള പെരിയാര്‍വാലി സബ്കനാല്‍ തുരന്ന് അവിടെ പ്ലാസ്റ്റിക് പൈപ്പ് സ്ഥാപിച്ച് അതിലൂടെ കമ്പനിയുടെ സ്ഥലത്തെ കുളത്തിലേക്ക് വെള്ളം ശേഖരിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

കനാലിലൂടെ വെള്ളം എത്തുന്നില്ല എന്ന് കിഴക്കമ്പലത്തെ നാട്ടുകാര്‍ നേരത്തെ പരാതി നല്‍കിയിരുന്നു. തൈക്കാവ്, വിലങ്ങ് പ്രദേശങ്ങളിലേക്ക് കൃഷി ആവശ്യങ്ങള്‍ക്കായി വെള്ളം എത്തിക്കുന്ന സബ് കനാലാണ് പെരിയാര്‍ വാലി. കനാല്‍ വൃത്തിയാക്കാന്‍ എത്തിയ തൊഴിലുറപ്പ് ജോലിക്കാരാണ് കിറ്റക്‌സ് ഇവിടെ സ്ഥാപിച്ചിരിക്കുന്ന പൈപ്പ് കണ്ടെത്തിയത്.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പരിശോധന നടത്താന്‍ കുന്നത്തുനാട് എംഎല്‍എ ശ്രീനിജന്‍ കഴിഞ്ഞ ദിവസം ഇവിടെ എത്തിയിരുന്നു. എംഎല്‍എക്കൊപ്പം പെരിയാര്‍വാലി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. കിറ്റക്‌സില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കനാലിലെ വെള്ളം അനധികൃതമായി എടുക്കുന്നുണ്ട. ഇക്കാര്യം ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട് എന്ന് ശ്രീനിജന്‍ എം.എല്‍.എ പറഞ്ഞു. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു.

കമ്പനിയില്‍ നിന്ന പുറന്തള്ളുന്ന മാലിന്യങ്ങള്‍ കൊണ്ടു പോകുന്ന പൈപ്പും കനാലിന് മുകളിലൂടെയാണ് പോകുന്നത്. കിഴക്കമ്പലം പഞ്ചായത്തിലെ കിറ്റെക്സ് സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടെ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. ഇവിടെയുള്ള ആളുകള്‍ കുടിക്കാനും കുടിക്കാനും ഉപയോഗിക്കുന്ന വെള്ളത്തിന് മുകളിലൂടെയാണ് മാലിന്യം ഒഴുക്കി വിടുന്ന പൈപ്പ് ഇത് മാറ്റണമെന്നും നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് പെരിയാര്‍വാലി എ.ഇ പി.കെ. അനില്‍ പറഞ്ഞു.

അതേസമയം എം.എല്‍.എയും കിറ്റെക്സിലെ തൊഴിലാളികളും തമ്മില്‍ തര്‍ക്കമുണ്ടായി. പെരിയാര്‍വാലി കനാല്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് തര്‍ക്കം. എംഎല്‍എയുടെ നേതൃത്വത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് കിറ്റെക്സ് തൊഴിലാളികള്‍ ചികിത്സ തേടി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ