കെവിന്‍ കേസ്: എസ്.ഐ ഷിബുവിന് എതിരെ വകുപ്പുതല നടപടി; ഷിബുവിനെ തിരിച്ചെടുത്തത് അറിയില്ലെന്ന് ഡി.ജി.പി

കെവിന്‍ വധക്കേസില്‍ ആരോപണവിധേയനായി സ്‌പെന്‍ഷനിലായിരുന്ന എസ്‌ഐ ഷിബുവിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റി നിയമിച്ചു. വകുപ്പുതല നടപടികളോടെ സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്‌ഐയെ ആയി തരം താഴ്ത്തിയാണ് നിയമനം. പിരിച്ചു വിടാന്‍ നിയമതടസ്സമുണ്ടെന്നാണ് വിശദീകരണം. അതേസമയം എസ്‌ഐയെ തിരിച്ചെടുത്തത് അറിയില്ലെന്നായിരുന്നു ഡിജിപിയുടെ പ്രതികരണം.

ഷിബു ഗാന്ധി നഗര്‍ എസ്.ഐ ആയിരിക്കുമ്പോഴാണ് കെവിന്‍ കൊല്ലപ്പെട്ടത്. ഷിബുവിനെ തിരിച്ചെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെവിന്റെ പിതാവ് ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഇതിനെതിരെ പരാതി നല്‍കുമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. ഐജിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഷിബു സര്‍വീസില്‍ പ്രവേശിച്ചത്.

കെവിനെ തട്ടിക്കൊണ്ടു പോയ ഉടനെ കെവിന്റെ കുടുംബാംഗങ്ങള്‍ ഗാന്ധി നഗര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല ഉണ്ട് എന്ന കാരണം പറഞ്ഞ് നടപടികള്‍ ഷിബു വൈകിപ്പിക്കുകയായിരുന്നു. നീനുവിന്റെ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയ എ.എസ്.ഐ ബിജു ഉള്‍പ്പടെയുള്ളവരെ പിരിച്ചു വിട്ടിരുന്നു. മറ്റു ചില പോലീസുകാരുടെ ആനുകൂല്യം തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു.

കെവിന്റെ ഒന്നാം ഓര്‍മ്മദിനത്തിലാണ് കേസില്‍ ഗുരുതര വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ എസ്ഐയെ സര്‍വീസില്‍ തിരിച്ചെടുത്തു ഐജി വിജയ് സാക്കറെ ഉത്തരവിറക്കിയത്. സംസ്ഥാനത്തെ പൊലീസ് സേനയ്ക്കു തന്നെ നാണക്കേടുണ്ടാക്കിയ സംഭവമാണ് കെവിന്‍ വധക്കേസ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക