'രാജവെമ്പാല എങ്ങനെയാണ് പ്രതികരിക്കുക എന്ന അറിവുണ്ട്, ഇതിലും അക്രമകാരിയാണ് അണലി'; പേടിയുണ്ടെങ്കില്‍ ഈ പണി ചെയ്യാന്‍ പറ്റില്ലെന്ന് 'രാജനെ' കൂട്ടിലാക്കിയ ഫോറസ്റ്റ് ഓഫീസര്‍ റോഷ്‌നി

‘രാജന്‍ ആളൊരു മാന്യനാണ്, പ്ലീസ് എന്നൊക്കെ പറഞ്ഞപ്പോഴേ കൂട്ടില്‍ കയറി, വല്ലാത്ത ധൈര്യം തന്നെ’ തുടങ്ങി നിരവധി കമന്റുകളാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജി എസ് റോഷ്‌നി രാജവെമ്പാലയെ പിടികൂടുന്ന വീഡിയോയ്ക്ക് താഴെ കമന്റായി എത്തിയത്. തിരുവനന്തപുരം പേപ്പാറ അഞ്ചുമരുതുമൂട്ടിലെ ജനവാസ കേന്ദ്രത്തില്‍നിന്നാണ് 18 അടിയോളം നീളമുള്ള രാജവെമ്പാലയെ റോഷ്‌നിയും സംഘവും പിടികൂടിയത്. വിതുര പരുത്തിപ്പള്ളി റേഞ്ച് പരിധിയില്‍ വരുന്ന ആര്യനാട് പാലോട് സെക്ഷനിലെ പേപ്പാറ റോഡില്‍ മരുതന്‍ മൂടിയില്‍നിന്നാണ് റോഷ്നി ഉള്‍പ്പെട്ട സംഘം രാജവെമ്പാലയെ പിടികൂടിയത്. രാജവെമ്പാലയെ ആദ്യമായാണ് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജി എസ് റോഷ്നി പിടികൂടുന്നത്.

View this post on Instagram

A post shared by Dr Roshni_ (@_.roshni._g.s)

മുന്‍പ് പല വിഷപ്പാമ്പുകളെയും പിടികൂടിയിട്ടുണ്ടെങ്കിലും രാജവെമ്പലയെ പിടിക്കുന്നത് ആദ്യമായാണെന്നും വീഡിയോ വൈറലായതിന് പിന്നാലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജി എസ് റോഷ്നി പ്രതികരിച്ചു. രാജവെമ്പാലയെ പിടികൂടുകയെന്നത് പാമ്പുകളെ പിടിക്കുന്നവരുടെ വലിയ ആഗ്രഹമാണെന്നും തന്റെയും വലിയ ആഗ്രഹമായിരുന്നുവെന്നും റോഷ്‌നി പറയുന്നു. ആ ആഗ്രഹം സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു. പാമ്പുകളെ എങ്ങനെ ശാസ്ത്രീയമായി പിടികൂടി ഉള്‍വനത്തില്‍ വിടാമെന്ന് വനംവകുപ്പ് കൃത്യമായി പരിശീലനം നല്‍കിയിട്ടുണ്ടെന്നും റോഷ്‌നി വിശദീകരിക്കുന്നു. പരിശീലനം നേടിയ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും റോഷ്നി പറയുന്നു. ആയിരത്തോളം പാമ്പുകളെ ഇതുവരെ പിടികൂടിയിട്ടുണ്ടെന്നും വനംവകുപ്പില്‍ വന്നതിനു ശേഷമാണ് പാമ്പുകളെ പിടിക്കാനുള്ള ലൈസന്‍സ് എടുത്തതെന്നും അവര്‍ പറയുന്നു.

തിരുവനന്തപുരത്ത് ജനവാസകേന്ദ്രത്തില്‍ ആളുകള്‍ കുളിക്കുന്ന സ്ഥലത്ത് പാമ്പിനെ കണ്ടെന്ന അറിയിപ്പു ലഭിച്ചതിനെ തുടര്‍ന്നാണ് മരുതന്‍ മൂടിയിലെ സ്ഥലത്തെത്തിയത്. രാജവെമ്പാലയെ കണ്ടപ്പോള്‍ പേടിയൊന്നും തോന്നിയില്ലെന്നും പേടിയുണ്ടെങ്കില്‍ ഈ പണി ചെയ്യാന്‍ പറ്റില്ലെന്നും റോഷ്‌നി പറയുന്നു. രാജവെമ്പാല എങ്ങനെയാവും പ്രതികരിക്കുക എന്നതു സംബന്ധിച്ച് കൃത്യമായ അറിവുണ്ടെന്നും അതൊക്കെ മനസ്സില്‍ വച്ചാണ് പ്രവര്‍ത്തിച്ചതെന്നും അവര്‍ രാജവെമ്പാലയെ പിടികൂടിയതിനെ കുറിച്ച് പറയുന്നു. ഇതിലും അക്രമകാരിയാണ് അണലിയെന്ന് കൂടി റോഷ്‌നി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

എന്നെക്കൊണ്ടു കഴിയും എന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നു. വീട്ടുകാര്‍ക്കൊക്കെ പേടിയുണ്ട്. പാമ്പുകള്‍ ഉള്‍പ്പെടെ വന്യമൃഗങ്ങളെ ഇഷ്ടമാണ്. ഇഷ്ടമില്ലെങ്കിലാണ് അവയെ തൊടാനൊക്കെ അറയ്ക്കുന്നത്. ഇപ്പോള്‍ കൂടുതല്‍ പേര്‍ വൊളന്റിയേഴ്സ് ആയി എത്തുന്നുണ്ട്. അതുകൊണ്ടു തന്നെ കൂടുതല്‍ ജീവന്‍ രക്ഷിക്കാന്‍ വനംവകുപ്പിന് കഴിയുന്നുണ്ട്.

നാളുകള്‍ക്ക് മുമ്പ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഒരു ജീവിയേയും പേടിയില്ലെന്നും മനുഷ്യരെ കുറച്ച് പേടിയുണ്ടെങ്കിലേയുള്ളുവെന്നും റോഷ്‌നി പ്രതികരിച്ചിരുന്നു. തിരുവനന്തപുരം വിതുര വനാതിര്‍ത്തിയില്‍ നിന്ന് 20 കിലോയോളം ഭാരവും 18 അടിയോളം നീളവുമുള്ള രാജവെമ്പാലയെയാണ് പിടികൂടിയത്. വനം വകുപ്പിന്റെ ദ്രുതപ്രതികരണ സേനയുടെ ഭാഗമായ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജി.എസ്.റോഷ്നി, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ.പി.പ്രദീപ് കുമാര്‍, വാച്ചര്‍മാരായ ഷിബു, സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് രാജവെമ്പാലയെ പിടികൂടി കൂട്ടിലാക്കിയത്. രാജവെമ്പാലയെ പിന്നീട് ഉള്‍ക്കാട്ടില്‍ തുറന്നു വിടുകയായിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ