കേരളത്തിലെ ആശുപത്രി മാലിന്യങ്ങള്‍ തമിഴ്‌നാട്ടിലെ പരിസ്ഥിതി ലോല മേഖലകളില്‍ തള്ളി; ഏഴ് കളക്ടര്‍മാര്‍ വിശദീകരിക്കണം; കേസെടുത്ത് ദേശീയ ഹരിത ട്രൈബ്യൂണല്‍

കേരളത്തിലെ ആശുപത്രികളില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യങ്ങള്‍ തമിഴ്‌നാട്ടില്‍ കൊണ്ടു പോയി തള്ളുന്നതിനെതിരെ കേസെടുത്ത് ദേശീയ ഹരിത ട്രൈബ്യൂണല്‍. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനക്കൊടുവില്‍ സ്വമേധയായാണ് കോടതി കേസെടുത്തിരിക്കുന്നത്. കേരള തമിഴ്‌നാട് ചീഫ് സെക്രട്ടറിമാരെയും ഇരു സംസ്ഥാനങ്ങളിലെയും 16 ജില്ലാ കലക്ടര്‍മാരെയും പ്രതിചേര്‍ത്തിട്ടുണ്ട്. ഇവരുടെ ഭാഗത്തുനിന്നും വിശദമായ റിപ്പോര്‍ട്ടും കോടതി തേടിയിട്ടുണ്ട്.

കടുത്ത പാരിസ്ഥിതിക, ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചു കൊണ്ട് സിറിഞ്ച്, സൂചി, ശസ്ത്രക്രിയ മാലിന്യങ്ങള്‍, ട്യൂബുകള്‍ തുടങ്ങിയവ തമിഴ്‌നാട്ടിലെ പരിസ്ഥിതി ലോല മേഖലകളില്‍ ഉള്‍പ്പെടെ തള്ളിയെന്നാണു കേസ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, നീലഗിരി, തിരുപ്പൂര്‍, ഡിണ്ടിഗല്‍, തേനി, വിരുദുനഗര്‍, തെങ്കാശി, തിരുനെല്‍വേലി, കന്യാകുമാരി കലക്ടര്‍മാര്‍ സംഭവത്തില്‍ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് പുഷ്പ സത്യനാരായണന്‍, ഡോ.സത്യഗോപാല്‍ കോര്‍ലാപതി എന്നിവര്‍ ഉത്തരവിട്ടു.

കേസ് ജനുവരി 20നു വീണ്ടും പരിഗണിക്കും. കേരളത്തിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ അടക്കമുള്ള മെഡിക്കല്‍ മാലിന്യങ്ങള്‍ തമിനാട്ടിലെ അതിര്‍ത്തി ജില്ലകളില്‍ കൊണ്ടുപോയിയാണ് തള്ളുന്നത്. ഇതിനെതിരെ ജനകീയ പ്രതിഷേധം പലകോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസ് എടുത്ത്.

Latest Stories

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി