കേരളത്തിലെ ആശുപത്രി മാലിന്യങ്ങള്‍ തമിഴ്‌നാട്ടിലെ പരിസ്ഥിതി ലോല മേഖലകളില്‍ തള്ളി; ഏഴ് കളക്ടര്‍മാര്‍ വിശദീകരിക്കണം; കേസെടുത്ത് ദേശീയ ഹരിത ട്രൈബ്യൂണല്‍

കേരളത്തിലെ ആശുപത്രികളില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യങ്ങള്‍ തമിഴ്‌നാട്ടില്‍ കൊണ്ടു പോയി തള്ളുന്നതിനെതിരെ കേസെടുത്ത് ദേശീയ ഹരിത ട്രൈബ്യൂണല്‍. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനക്കൊടുവില്‍ സ്വമേധയായാണ് കോടതി കേസെടുത്തിരിക്കുന്നത്. കേരള തമിഴ്‌നാട് ചീഫ് സെക്രട്ടറിമാരെയും ഇരു സംസ്ഥാനങ്ങളിലെയും 16 ജില്ലാ കലക്ടര്‍മാരെയും പ്രതിചേര്‍ത്തിട്ടുണ്ട്. ഇവരുടെ ഭാഗത്തുനിന്നും വിശദമായ റിപ്പോര്‍ട്ടും കോടതി തേടിയിട്ടുണ്ട്.

കടുത്ത പാരിസ്ഥിതിക, ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചു കൊണ്ട് സിറിഞ്ച്, സൂചി, ശസ്ത്രക്രിയ മാലിന്യങ്ങള്‍, ട്യൂബുകള്‍ തുടങ്ങിയവ തമിഴ്‌നാട്ടിലെ പരിസ്ഥിതി ലോല മേഖലകളില്‍ ഉള്‍പ്പെടെ തള്ളിയെന്നാണു കേസ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, നീലഗിരി, തിരുപ്പൂര്‍, ഡിണ്ടിഗല്‍, തേനി, വിരുദുനഗര്‍, തെങ്കാശി, തിരുനെല്‍വേലി, കന്യാകുമാരി കലക്ടര്‍മാര്‍ സംഭവത്തില്‍ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് പുഷ്പ സത്യനാരായണന്‍, ഡോ.സത്യഗോപാല്‍ കോര്‍ലാപതി എന്നിവര്‍ ഉത്തരവിട്ടു.

കേസ് ജനുവരി 20നു വീണ്ടും പരിഗണിക്കും. കേരളത്തിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ അടക്കമുള്ള മെഡിക്കല്‍ മാലിന്യങ്ങള്‍ തമിനാട്ടിലെ അതിര്‍ത്തി ജില്ലകളില്‍ കൊണ്ടുപോയിയാണ് തള്ളുന്നത്. ഇതിനെതിരെ ജനകീയ പ്രതിഷേധം പലകോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസ് എടുത്ത്.

Latest Stories

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം