മിശ്രവിവാഹിതർക്ക് 'സുരക്ഷിത ഭവനങ്ങൾ' തുറക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ

തങ്ങളുടെ ജാതിക്കും മതത്തിനും പുറത്ത് വിവാഹം കഴിക്കുന്നവർ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വർഗീയതയെയും ഭീഷണികളെയും അഭിമുഖീകരിക്കുന്ന ഈ സമയത്ത്, അവർക്ക് സുരക്ഷിതമായ താമസസൗകര്യം ഉറപ്പാക്കാൻ “സുരക്ഷിതമായ വീടുകൾ” തുറക്കാൻ കേരള സർക്കാർ ഒരുങ്ങുന്നു.

എല്ലാ ജില്ലകളിലും ഇത്തരം സുരക്ഷിത സൗകര്യങ്ങൾ തുറക്കുന്നതിനുള്ള സവിശേഷമായ സംരംഭം സാമൂഹിക നീതി വകുപ്പ് പുറത്തിറക്കി. ഇത്തരം ദമ്പതികൾക്ക് വിവാഹം കഴിഞ്ഞ് ഒരു വർഷം വരെ താമസിക്കാൻ കഴിയുന്ന സുരക്ഷിതമായ വീടുകൾ സ്ഥാപിക്കാനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചതായി സാമൂഹിക നീതി വകുപ്പ് മന്ത്രി കെ കെ ഷൈലജ പറഞ്ഞു.

അവർക്ക് സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും സന്നദ്ധ സംഘടനകളുടെ പിന്തുണയോടെയാണ് മുൻകൈയെടുക്കുന്നതെന്നും മന്ത്രി സംസ്ഥാന നിയമസഭയിൽ പറഞ്ഞു. ഇത്തരം ദമ്പതികൾക്ക് പൊതുവിഭാഗത്തിലാണെങ്കിൽ ഒരു ലക്ഷം രൂപയിൽ താഴെയാണ് വാർഷിക വരുമാനമേങ്കിൽ സ്വയം തൊഴിൽ ചെയ്യുന്നതിനായി 30,000 രൂപ ധനസഹായം വകുപ്പ് ഇതിനകം നൽകി വരുന്നുണ്ട്. അതേസമയം, അവരിൽ ഒരാൾ പട്ടികജാതി വിഭാഗത്തിൽ പെട്ടവരാണെങ്കിൽ 75,000 രൂപ സഹായം നൽകും.

സർക്കാർ വകുപ്പുകളിൽ സ്ഥലംമാറ്റ സമയത്ത് പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗത്തിൽ മിശ്രവിവാഹിതരെ ഉൾപ്പെടുത്തിയിട്ടുണ്ട്, എന്നാൽ അവർക്ക് തൊഴിൽ സംവരണം നൽകാൻ നിലവിൽ നിയമമില്ലെന്നും മന്ത്രി പറഞ്ഞു.

സാമൂഹികമായ ബഹിഷ്കരണവും മിശ്രവിവാഹിതരായ ദമ്പതികൾക്കെതിരെയുള്ള ആക്രമണങ്ങളും രാജ്യത്തിന്റെ പല ഭാഗങ്ങളിലും സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം