വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ഇളവ് നഷ്ടമായേക്കും, യഥാര്‍ത്ഥ യാത്രാ നിരക്കിന്റെ പകുതിയെങ്കിലും ഇനി കൊടുക്കേണ്ടിവരും!

സംസ്ഥാനത്ത് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അധികം വൈകാതെ യാത്രാ ഇളവ് നഷ്ടമായേക്കും. ജസ്റ്റീസ് എം രാമചന്ദ്രന്‍ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശയെ അടിസ്ഥാനമാക്കി വിദ്യാര്‍ത്ഥികള്‍ക്കുളള യാത്രാ ഇളവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഈ ആശങ്ക ശക്തമാകുന്നത്.

സംസ്ഥാനത്ത് സ്വകാര്യ ബസ് വ്യവസായം നിലനില്‍ക്കണമെങ്കില്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിയന്ത്രിച്ചേ പറ്റൂ എന്നാണ് ജസ്റ്റീസ് എം രാമചന്ദ്രന്റെ ശുപാര്‍ശയില്‍ പറയുന്നത്. യാത്രാനിരക്കിലെ ഇളവ് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രായോഗികമല്ല.

സ്വകാര്യ ബസുടമകള്‍ മാത്രം വിദ്യാര്‍ത്ഥികളെ എന്തിന് സഹിക്കണം. യഥാര്‍ത്ഥ യാത്രാ നിരക്കിന്റെ പകുതിയെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചയിക്കണം. ഒപ്പം പ്രായ പരിധിയിയും വേണമെന്നാണ് ജസ്റ്റീസ് എം രാമചന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പാവപ്പെട്ട കുട്ടികള്‍ ആരെന്ന കാര്യത്തിലും പരിശോധന ഉണ്ടാകണം. 12 വര്‍ഷമായി ബസ്/ടാക്‌സി നിരക്ക് നിശ്ചയിക്കുന്നതിനുളള കമ്മീഷനനായി പ്രവര്‍ത്തിച്ച ജസ്റ്റീസ് എം രാമചന്ദ്രന്‍ സ്ഥാനമൊഴിയും മുന്‍പാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനെ അടിസ്ഥാനമാക്കിയാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.

Latest Stories

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്