കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ കഫിയ ധരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്

കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്‌സി ഫുട്‌ബോൾ മത്സരത്തിൽ പങ്കെടുക്കാനെത്തിയ നാലുപേരെ ഫലസ്തീൻ ഐക്യദാർഢ്യത്തിൻ്റെ പ്രതീകമായ കഫിയ ധരിച്ചതിന് കേരളാ പോലീസ് അഞ്ച് മണിക്കൂർ കസ്റ്റഡിയിലെടുത്തു. നവംബർ 7 വ്യാഴാഴ്ച രാത്രി 7 മണിക്ക് പാലാരിവട്ടം പോലീസ് ആണ് കേസ് എടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പോലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 28 നിരോധിത ഇനങ്ങൾ സ്റ്റേഡിയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, കാണികളെ കഫിയ ധരിച്ച് മത്സരം കാണുന്നതിൽ നിന്ന് വിലക്കുന്ന നിയമങ്ങളൊന്നുമില്ല. ഫ്രഞ്ച് ക്ലബ് പാരീസ് സെൻ്റ് ജെർമെയ്ൻ (പിഎസ്ജി) ആരാധകർ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ‘ഫ്രീ ഫലസ്തീൻ’ എന്ന വലിയ ടിഫോ പ്രദര്ശിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം.

തങ്ങൾക്ക് പ്രതിഷേധത്തിന് ഉദ്ദേശ്യമില്ലെന്നും ഫലസ്തീൻ അനുകൂല രാഷ്ട്രീയം കൊണ്ടാണ് കഫിയെ ധരിച്ചതെന്നും അറസ്റ്റിലായ യുവാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. “ഞങ്ങൾ ബാനറോ പ്ലക്കാർഡോ പതാകയോ ഒന്നും വഹിച്ചില്ല. ടിക്കറ്റ് ലഭ്യമാണെന്ന് പറഞ്ഞ് സുഹൃത്തുക്കൾ വിളിച്ചതനുസരിച്ചാണ് ഞാൻ മത്സരത്തിന് വന്നത്. ഞങ്ങൾ ടിക്കറ്റ് ക്യൂവിൽ നിൽക്കുമ്പോൾ, അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ എന്താണ് കഫിയ എന്ന് ചോദിച്ചു. ഇത് അകത്തേക്ക് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാന്യമായ രീതിയിൽ ഇത് ധരിക്കുന്നതിൽ നിന്ന് നിയമങ്ങൾ ഞങ്ങളെ വിലക്കിയിട്ടില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.  ഞങ്ങളുടെ പേരുകൾ ചോദിച്ചു, എൻ്റെ പേര് കേട്ടതിന് ശേഷം കാത്തിരിക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടു. പിന്നീട്, കൂടുതൽ പോലീസുകാർ രംഗത്തെത്തി, കുറച്ച് ഫോൺ കോളുകൾക്ക് ശേഷം വിശദീകരണത്തിനായി പോലീസ് സ്റ്റേഷനിൽ വരാൻ എസിപി ഞങ്ങളോട് ആവശ്യപ്പെട്ടു.” അറസ്റ്റിലായ യുവാക്കൾ പറഞ്ഞതായി ദി ന്യൂസ് മിനുട്ട് റിപ്പോർട്ട് ചെയ്യുന്നു.

Latest Stories

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം