എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍

വെള്ളാപ്പള്ളി കഴിഞ്ഞ ദിവസങ്ങളിലായി മുസ്‌ലിം പ്രീണനം ആരോപിച്ച് മുസ്‌ലിം സമുദായത്തിനെതിരെ നടത്തുന്ന ആരോപണങ്ങളില്‍ തെളിവ് ഹാജരാക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.

മുസ്‌ലിം പ്രീണനം ആരോപിക്കുന്ന വെള്ളാപ്പള്ളി ആര്‍ക്കോവേണ്ടി കുഴലൂതുകയാണെന്ന് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. താജുദ്ദീനും ജനറല്‍ സെക്രട്ടറി എംഎച്ച് ഷാജിയും പറഞ്ഞു.

അധികാരസ്ഥാനങ്ങളില്‍ നിന്ന് ജനസംഖ്യാനുപാതികമായി എന്താണ് മുസ്‌ലിം സമുദായത്തിനു ലഭിച്ചിട്ടുള്ളതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണം. വ്യത്യസ്ത മതവിഭാഗങ്ങള്‍ സര്‍ക്കാറില്‍ നിന്ന് നേടിയ അധികാരസ്ഥാനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ കണക്ക് സര്‍ക്കാര്‍ പുറത്തുവിടണം. ഇക്കാര്യത്തില്‍ ധവളപത്രമിറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കൗണ്‍സില ആവശ്യപ്പെട്ടു.

സമൂഹത്തില്‍ വര്‍ഗീയത പ്രചരിപ്പിക്കുകയും മുസ്ലീം സമുദായത്തെ അധിക്ഷേപിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശനെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നവോത്ഥാന നായകസ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും കേരള മുസ്ലീം ജമാഅത്ത് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി